ചാരിറ്റിയുടെ മറവില്‍ പീഢനവും വൃക്ക കച്ചവടവും നന്മമരത്തെ കുടുക്കി യുവതി..10 വര്‍ഷമായി എന്ത് കഷ്ടപ്പാടുണ്ടായിട്ടും ഒരു പുരുഷനുമുന്നിലും അടിയറവു പറഞ്ഞിട്ടില്ല... എന്നാല്‍ എന്നെ ബോധം കെടുത്തി അവർ പീഡിപ്പിച്ചു...
കഴിഞ്ഞ ദിവസമാണ് ചാരിറ്റിയുടെ മറവില്‍ വയനാട്ടുകാരി യുവതിക്ക് എറണാകുളത്തു നേരിടേണ്ടി വന്നത് ക്രൂരമായ കൂട്ട ലൈംഗിക പീഡനം എന്ന തരത്തില്‍ ഒരു വാര്‍ത്ത വരുന്നത്. കഴിഞ്ഞ മാസം 26 നാണ് ചികിത്സയ്ക്ക് ഡോക്ടറെ കാണാനായി എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത് ഇവരെ അവിടെ താമസിപ്പിച്ചത്.
എന്നാല്‍ അടുത്ത ദിവസം ഇവരെ ലഹരി നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം ചാരിറ്റി പ്രവര്‍ത്തകന്‍ ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്പില്‍ ഷംഷാദും അയാളുടെ സഹായികളായ ബത്തേരി റഹ്മത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദും അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫു റഹ്മാനും ചേര്‍ന്ന് ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. 10 വര്‍ഷമായി എന്ത കഷ്ടപ്പാടുണ്ടായിട്ടും ഒരു പുരുഷനുമുന്നിലും ഞാന്‍ അടിയറവു പറഞ്ഞിട്ടില്ല എന്നാല്‍ എന്നെ ബോധം കെടുത്തിയ ഇവര്‍ ഉപദ്രവിച്ചു' എന്നാണ് പീഡനത്തിനിരയായ യുവതി പറഞ്ഞത്, ഈ മൂന്നു പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്.
എന്നാല്‍ പ്രതികള്‍ക്ക് അവയവ വില്‍പന സംഘവുമായി ബന്ധമെന്നുള്ള പുതിയ കണ്ടെത്തലിലാണ് പൊലീസ്. ഈ യുവതിയെ ഒരു മാസം മുന്‍പ് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍പനയ്ക്കു ശ്രമിച്ചതായാണ് കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവയവദാനം നടക്കില്ലെന്നു ഡോക്ടര്‍ വ്യക്തമാക്കിയതോടെ സഹായ അഭ്യര്‍ഥനയുടെ വിഡിയോ നിര്‍മിച്ചു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു പണം തട്ടാനായിരുന്നു ശ്രമം. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്‌ക്കെന്ന പേരില്‍ കൊച്ചിയില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്.
എറണാകുളത്ത് വൃക്ക വില്‍പനയ്ക്കു ഇവരെ സഹായിക്കാനായി അനില്‍ എന്നൊരാളും എത്തിയിരുന്നു. ഇയാള്‍ എടുത്തു നല്‍കിയ മുറിയിലാണ് അന്ന് എല്ലാവരും താമസിച്ചത്. പ്രമേഹ രോഗമുള്ളതിനാല്‍ വൃക്ക ദാനത്തിന് അനുമതി ലഭിക്കില്ലെന്നു ഡോക്ടര്‍ പറഞ്ഞതോടെ പ്രതി അക്രമാസക്തമായി പെരുമാറി. തന്റെ ഫയല്‍ വലിച്ചെറിഞ്ഞത് കൂടെ വന്ന പെണ്‍കുട്ടി കണ്ടിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. തിരികെ മുറിയില്‍ എത്തി പെട്ടെന്നുതന്നെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
വൃക്ക വില്‍പനയ്ക്കു മുന്നോടിയായുള്ള പരിശോധനയ്ക്ക് എറണാകുളത്ത് എത്തിയപ്പോള്‍ ഒരു മോശം പെരുമാറ്റവും പ്രതികളില്‍ നിന്നുണ്ടായിരുന്നില്ല. എന്നാല്‍ പല ആവശ്യങ്ങള്‍ പറഞ്ഞ് 18,000 രൂപ തട്ടിയെടുത്തു. തന്റെ സമ്പാദ്യമായി ഉണ്ടായിരുന്ന സ്വര്‍ണ മോതിരം വിറ്റു ലഭിച്ച പണം മുഴുവന്‍ ഇവര്‍ തട്ടിയെടുത്തു.
പിന്നീടാണ് നാട്ടിലെത്തിയ ശേഷം കുഞ്ഞിന്റെയും തന്റെയും ചികിത്സയ്ക്ക് എന്ന പേരില്‍ വിഡിയോ ചെയ്യാമെന്ന നിര്‍ദേശവുമായി എത്തിയത്. ആദ്യം തന്നെ എടിഎം കാര്‍ഡ് സ്വന്തമാക്കിയ ഇവര്‍ മറ്റുള്ളവര്‍ സഹായിച്ച് അക്കൗണ്ടിലെത്തിയ 30,000 രൂപയ്ക്കു മുകളിലുള്ള തുക തട്ടിയെടുത്തു.
മൂന്നുപേരെയും കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് തെളിവെടുപ്പിനായി വ്യാഴാഴ്ച കൊച്ചിയില്‍ എത്തിച്ചിരുന്നു. ഇവര്‍ താമസിച്ച ലോഡ്ജിലും ആശുപത്രിയിലും എത്തിച്ചാണ് തെളിവെടുപ്പു നടത്തുന്നത്. കഴിഞ്ഞ ദിവസം അതിജീവിതയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.
തെളിവെടുപ്പില്‍ സംഷാദ് നല്‍കിയ മൊഴികള്‍ വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുവതി ഒറ്റയ്ക്കാണ് ലോഡ്ജില്‍ എത്തിയതെന്നും പ്രതികള്‍ മൂന്നു പേരും കൂടെ വന്നില്ലെന്നുമായിരുന്നു ഇവര്‍ പൊലീസിനോടു പറഞ്ഞത്. മുഖ്യപ്രതി സംഷാദ് ബര്‍മുഡ ധരിച്ചിരുന്നെന്ന യുവതിയുടെ മൊഴി ശരിയല്ലെന്നു സ്ഥാപിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ യുവതിക്കൊപ്പം മുറിയിലേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി.
മുഖ്യപ്രതി ബര്‍മുഡയാണ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ധരിച്ചിരുന്നെതെന്നും കണ്ടെത്തി. ഹോട്ടലിലെ ജീവനക്കാരും ഇവര്‍ക്കെതിരായാണ് മൊഴി നല്‍കിയിരിക്കുന്നത്. ഹോട്ടല്‍ മാനേജരും ക്ലീനിങ്ങ് ജീവനക്കാരിയും യുവതിയെ തിരിച്ചറി!ഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കിയത്. ബുധനാഴ്ച കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി വ്യാഴാഴ്ച രാവിലെ വയനാട്ടില്‍നിന്നു കൊച്ചിയില്‍ എത്തുകയായിരുന്നു.
തന്റെ നിസ്സഹായാവസ്ഥയും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കു വേണ്ട സാമ്പത്തിക ആവശ്യവും മനസിലാക്കി സഹായിക്കാമെന്നു പറഞ്ഞാണ് പ്രതികള്‍ സമീപിച്ചതെന്ന് പീ!ഡനത്തിന് ഇരയായ വയനാട് സ്വദേശിനി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. വൃക്ക നല്‍കിയാല്‍ മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പറഞ്ഞു.
തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞെങ്കിലും വൃക്ക നല്‍കുന്നതിന് അതു തടസ്സമല്ലെന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് അത് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെ്തതോടെ വൃക്ക നല്‍കാന്‍ തയാറാകുകയായിരുന്നു. ഇതിനായി കഴിഞ്ഞ മാസം ആദ്യം കൊച്ചി നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയായിരുന്നു.
https://www.facebook.com/Malayalivartha