അമ്മയും സഹോദരിയും ജോലിക്ക് പോയപ്പോള്‍ പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നു, തക്കംപാർത്ത് എത്തിയ അമ്മയുടെ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു, കിടക്ക വിരിയില്‍ പൊതിഞ്ഞ് ചാക്കില്‍ കുത്തിനിറച്ച പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റിൽ
കോയമ്പത്തൂരിൽ പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റ് ചെയ്തു. നിര്‍മ്മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ ആണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.
അമ്മയും സഹോദരിയും ജോലിക്കു പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്ന് ശരവണംപട്ടി പൊലീസിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ ആടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം വമിക്കുന്നു എന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിക്കുന്നത്.
ശിവാനന്ദപുരത്താണ് ഇന്നലെ ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെട്ടതിനെ നാട്ടുകാർ പൊലീസിൽ അറിയിച്ചത്. പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച നിലയിലാണ് ചാക്കിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കിടക്ക വിരിയില്‍ പൊതിഞ്ഞ് ചാക്കില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha