ജമ്മു കശ്മീർ തുറന്ന ജയിൽ; ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാർ; ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ല; ആണവയുദ്ധത്തിലേക്ക്!!!ഇന്ത്യക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇന്ത്യക്കെതിരെ മോശകരമായ പ്രസ്താവന നടത്തുന്നതിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യാതൊരു മടിയും കാണിക്കാറില്ല . ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . ജമ്മു കശ്മീരിനെ തുറന്ന ജയിൽ എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത് . ജമ്മു കശ്മീരിനെ ഇന്ത്യ അധിനിവേശ കാശ്മീർ’ എന്നും അദ്ദേഹം പറഞ്ഞു.
80 ലക്ഷം കശ്മീരികൾ തുറന്ന ജയിലിലാണ്ക ഴിയുന്നതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാരാണെന്നും ’ ഈ സർക്കാർ ഇന്ത്യയ്‌ക്കും മുഴുവൻ പ്രദേശത്തിനും അപകടകരമാണെന്നും താൻ ഭയപ്പെടുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു . ബി.ജെ.പിയുടെ നയങ്ങൾ ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും താൻ ഭയപ്പെടുന്നതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബുദ്ധിമാന്മാരുള്ള രാജ്യത്ത് എങ്ങനെയാണ് ബിജെപി ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു .
രണ്ട് ആണവശക്തികൾ മുഖാമുഖം വരുമ്പോൾ അനന്തരഫലങ്ങൾ മാരകമാകുമെന്ന ഭയമുണ്ട് . ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ, 2019 ഫെബ്രുവരിയിൽ ചെയ്ത അതേ രീതിയിൽ പാകിസ്താൻ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും ഇമ്രാൻ പറയുകയുണ്ടായി . കശ്മീർ പ്രശ്നം എല്ലായിടത്തും താൻ ഉന്നയിക്കുകയുണ്ടായി. പക്ഷേ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു .
മുഹമ്മദ് നബിയെ പിന്തുടരുന്നവർ മാത്രം മുന്നോട്ട് പോകുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി . ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യതഉണ്ടെന്ന സൂചനയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . അടുത്തിടെ അൽജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഇടയിൽ ഒരു യുദ്ധം ആരംഭിച്ചാൽ അത് അവസാനിക്കുന്നത് ആണവായുധത്തിലാവുമെന്നും പറയുന്നുണ്ട് .
എന്നാൽ താൻ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ലെന്നും, സമാധാന വാദിയാണെന്നും അദ്ദേഹം പറഞ്ഞു . യുദ്ധങ്ങൾ ഒരു പ്രശ്നവും പരിഹരിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പറയുകയുണ്ടായി. അഭിമുഖത്തിൽ മുഴുവൻ മോദി സർക്കാരിനെയും, ബി ജെ പിയെയും ഇമ്രാൻ വിമർശിക്കുകയുണ്ടായി. കാശ്മീരിൽ നടക്കുന്ന വംശഹത്യയിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതിനുള്ള വഴിയായിട്ടാണ് പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാശ്മീരിൽ എട്ട് ദശലക്ഷം മുസ്ലീങ്ങൾ ആറാഴ്ചയോളമായി ഉപരോധത്തിലാണെന്നും ഇമ്രാൻ പറഞ്ഞു . ഇന്ത്യയുമായി സമാധാന സംഭാഷണം പുനരാരംഭിക്കുവാൻ താൻ ശ്രമിച്ചു . എന്നാൽ പ്രശ്നങ്ങൾ സമാധാനത്തോടെ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി കരിമ്പട്ടികയിൽ തള്ളാനാണ് ഇന്ത്യ ശ്രമിച്ചതെന്നും ഇമ്രാൻ പറഞ്ഞു . യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമായി കാശ്മീരിനെ അനധികൃതമായി കൂട്ടിച്ചേർത്ത ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ല.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഓർമ്മിപ്പിക്കുക കൂടെ ചെയ്തിരിക്കുകയാണ് ഇമ്രാൻ. ലോകം ഇടപെട്ടില്ലെങ്കിൽ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള സൈനിക സംഘർഷം ഉണ്ടാകുമെന്ന കാര്യം ഇമ്രാൻ ഖാൻ കഴിഞ്ഞ മാസവും പറഞ്ഞിരുന്നു . ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കാശ്മീർ തർക്കത്തിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്യണമെന്നും പറയുകയുണ്ടായി.
കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരിലെ മുസഫറാബാദ് നഗരത്തിൽ നടന്ന റാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇമ്രാൻ വിമർശിക്കുകയുണ്ടായി. ബി ജെ പിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും, ആർ എസ് എസ് ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഇമ്രാൻ ആരോപിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ്. . ഇമ്രാൻഖാന്റെ പ്രസ്താവന പുറത്ത് വന്നതോടെ ഇന്ത്യക്കാർക്ക് ബുദ്ധിയുള്ളതു കൊണ്ടാണ് ഭരണം ബിജെപിയ്‌ക്ക് നൽകിയതെന്ന് അഭിപ്രായപ്പെട്ട് സോഷ്യൽ മീഡിയയും രംഗത്ത് വന്നു.
https://www.facebook.com/Malayalivartha