ആടുകളെ മേയ്ക്കാനായി വയലില്‍പോയ 16കാരിയെ മൂവർസംഘം ചേർന്ന് ക്രൂരമായ പീഡനം! പെൺകുട്ടിയെ കണ്ടെത്തിയത് ശരീരമാസകലം മുറിവുകളും പാടുകളുമായി നഗ്നയായി മരിച്ച നിലയിൽ! സ്വകാര്യഭാഗങ്ങളില്‍ മാത്രം 30-ലേറെ മുറിവുകള്‍.. മരിച്ചിട്ടും ക്രൂരമായ ബലാത്സംഗം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; അന്വേഷണസംഘത്തെപ്പോലും ഞെട്ടിച്ച ക്രൂരത!
വളരെ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അന്വേഷണ സംഘത്തെപ്പോലും നടുക്കിയ ക്രൂരതയെന്നാണ് പോലീസ് സംഘത്തിന്റെ പോലും വിലയിരുത്തൽ. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം.
സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് ബുണ്ടി ബാര്‍ അസോസിയേഷന്‍ അംഗങ്ങളും അറിയിച്ചു. ഡിസംബര്‍ 23-ാം തീയതിയാണ് ആടുകളെ മേയ്ക്കാനായി വയലില്‍പോയ 16കാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. നഗ്നമായ നിലയില്‍ ശരീരമാസകലം മുറിവേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടുകയും ചെയ്തു. ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മാത്രം മുപ്പതിലേറെ മുറിവുകളാണുണ്ടായിരുന്നത്.
ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ദുപ്പട്ട കൊണ്ട് കുട്ടിയെ കെട്ടിയിട്ടതായും പോലീസ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്രയും ദാരുണമായൊരു സംഭവം കണ്ടിട്ടില്ലെന്നായിരുന്നു കൊലപാതകത്തെക്കുറിച്ചുള്ള ബുണ്ടി എസ്.പി. ജയ് യാദവിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha