മുംബൈയിൽ ഓക്സിജൻ കിടക്ക വേണ്ടി വന്നവരിൽ ഭൂരിഭാഗം പേരും ഒറ്റ ഡോസ് വാക്സിൻ പോലും എടുക്കാത്തവർ; ഇനിയും ഇത് ചെയ്തില്ലെങ്കിൽ ഒമിക്രോൺ ബാധിതരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലെത്താം: ജാഗ്രത
മുംബൈയിൽ ഓക്സിജൻ കിടക്ക വേണ്ടി വന്ന 1900 കൊവിഡ് രോഗികളിൽ 90 ശതമാനം പേരും ഒറ്റ ഡോസ് വാക്സിൻ പോലും എടുക്കാത്തവർ. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ ഛഹൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. മുംബൈയിൽ 186 ആശുപത്രികളിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഓക്സിജൻ കിടക്കകൾ വേണ്ടി വന്നവരിൽ 96 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണ്.
എന്നാൽ വാക്സിനെടുത്തവർക്ക് കൊവിഡ് ബാധിച്ചാലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന വിധം രോഗം മൂർഛിക്കില്ലെന്നാണ് കാണാൻ കഴിയുന്നത്. എന്നാൽ കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ സാധാരണ പനി പോലെ കാണാരുതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ എടുക്കാത്തപക്ഷം ഒമിക്രോണ്‍ ബാധിതരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലെത്താം. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും ഓക്‌സിജന്‍ കിടക്കകളുടെ ആവശ്യം പെട്ടെന്ന് വര്‍ധിക്കുകയും ചെയ്താല്‍ മാത്രമേ മുംബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കൂ. മുംബൈയില്‍ നിലവില്‍ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉണ്ടെങ്കിലും പത്ത് ടണ്‍ ഓക്‌സിജന്‍ മാത്രമെ ഇതുവരെ ഉപയോഗിക്കേണ്ടി വന്നൊള്ളൂ.
കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെ ബിഎംസി ഓക്‌സിജന്‍ സ്വന്തമായി ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. 400 ടണ്‍ ഓക്‌സിജനാണ് ബിഎംസി സംഭരിച്ചിട്ടുള്ളത്. ഇതില്‍ 200 ടണ്‍ ബിഎംസി സ്വന്തമായി ഉത്പാദിപ്പിച്ചതാണ്. ഇതില്‍തന്നെ പത്ത് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നത്. നിലവില്‍ മുംബൈയിലെ 84 ശതമാനം ആശുപത്രി കിടക്കകളിലും രോഗികളില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി ഈയാഴ്ച യൂറോപ്പില്‍ പുതിയ കൊവിഡ് ബാധിതര്‍ പത്തുലക്ഷം കടന്നു. നിലവില്‍ യൂറോപ്പില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ യൂറോപ്പില്‍ നിന്നുള്ളയാളാണ്. അതേസമയം ഒമിക്രോൺ വകഭേദത്താൽ ഓരോ ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് തീർക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha