പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ വെല്ലുവിളി ഉയർത്തി മുന്നിൽ; പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ ശ്രീനഗറിൽ വിന്യസിച്ച് ഇന്ത്യ

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. ഇപ്പോൾ ഇതാ ഏറ്റവും പുതിയ നീക്കത്തിൽ ശത്രു രാജ്യങ്ങൾ പോലും പകച്ച് നിൽക്കുകയാണ്. പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വേണ്ടി പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ ശ്രീനഗറിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്നു. ഇപ്പോൾ ശ്രീനഗർ വ്യോമതാവളത്തിൽ മിഗ്–21 വിമാനങ്ങൾ ഉണ്ട്.
അതിനു പകരമായിട്ടാണ് മിഗ്–29 എത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മിഗ്–29ന് ഒരുപാട് നേട്ടങ്ങൾ പറയാനുണ്ട്. 2019ൽ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്–29 ആയിരുന്നു.ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിഗ്–29. ഈ വർഷം ജനുവരിയിലാണ് ശ്രീനഗർ വ്യോമതാവളത്തിലേക്ക് മിഗ്–29 എത്തിച്ചത്. അന്നുമുതൽ കശ്മീർ താഴ്‌വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു.
മിക്കോയാൻ മിഗ്-29 സോവിയറ്റ് യൂണിയനിൽ രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ യുദ്ധവിമാനമാണ് . 1970-കളിൽ മിക്കോയാൻ ഡിസൈൻ ബ്യൂറോ ഒരു എയർ സുപ്പീരിയോറിറ്റി ഫൈറ്റർ എന്ന നിലയിൽ വികസിപ്പിച്ചെടുത്ത മിഗ്-29, വലിയ സുഖോയ് സു-27 എന്നിവയ്‌ക്കൊപ്പം മക്‌ഡൊണൽ ഡഗ്ലസ് എഫ്-15 ഈഗിൾ , ജനറൽ ഡൈനാമിക്‌സ് എഫ് തുടങ്ങിയ പുതിയ യുഎസ് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ വികസിപ്പിച്ചെടുത്തതാണ്.
മിഗ്-29 സോവിയറ്റ് എയർഫോഴ്‌സുമായി സേവനത്തിൽ പ്രവേശിച്ചു 1983-ൽ. യഥാർത്ഥത്തിൽ ഏതെങ്കിലും ശത്രുവിമാനങ്ങൾക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും, പല മിഗ്-29 വിമാനങ്ങളും വിവിധ ഓപ്പറേഷനുകൾ നടത്താൻ കഴിവുള്ള മൾട്ടിറോൾ ഫൈറ്ററുകളായി സജ്ജീകരിച്ചിട്ടുണ്ട് , കൂടാതെ വായുവിൽ നിന്ന് ഉപരിതലത്തിലേക്ക് ആയുധങ്ങളും കൃത്യതയുള്ള യുദ്ധോപകരണങ്ങളും ഉപയോഗിക്കുന്നതിന് സാധാരണയായി സജ്ജീകരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha



























