Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്ത്; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയിൽ; ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും; 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്

13 AUGUST 2023 04:59 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയ്ക്കാകും. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും. 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്താണ്. അതിനിടെ റഷ്യയുടെ ചാന്ദ്ര പേടകം ലൂണ 25 ഉം ചദ്രയാന്റെ ഒപ്പമെത്തിയിട്ടുണ്ട് .രണ്ടും ഒപ്പത്തിനൊപ്പം ദക്ഷിണ ധ്രുവത്തിലിറങ്ങുമ്പോള്‍ ആദ്യമിറങ്ങുന്ന പേടകം ചരിത്രത്തിന്റെ ഭാഗമാകും.

സോഫ്റ്റ് ലാൻഡിംഗിനായി ചന്ദ്രയാൻ പേടകം തയാറെടുക്കുമ്പോൾ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. നിലവിൽ നാസയുടെ നാലും ഇന്ത്യയുടെയും കൊറിയയുടെയും ഓരോ ഓർബിറ്റുകളുമാണ് പ്രവർത്തനക്ഷമമായി ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ളത്. ചന്ദ്രയാൻ-1, ജപ്പാന്റെ ഔന എന്നീ ഓർബിറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുന്നുണ്ട്. ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുകയാണ്. ഏറെക്കുറെ ചന്ദ്രയാൻ-3 സോഫ്റ്റ്‌ലാൻഡിംഗിനായി എത്തുന്ന അതേ ദിനം തന്നെ റഷ്യയുടെ ലൂണ 25 കൂടി ലാൻഡിംഗിനൊരുങ്ങുകയാണ്. ഇതോടെ ഈ പഥത്തിലെത്തുന്ന പേടകങ്ങൾ എട്ടിലേക്കെത്തും

എട്ട് ഉപഗ്രഹങ്ങൾ എന്നത് വലിയ സംഖ്യ അല്ലെങ്കിൽ കൂടി ഭൂമിയെ അപേക്ഷിച്ച മൂന്നിലൊന്ന് വലുപ്പം മാത്രമേ ചന്ദ്രനുള്ളു എന്നത് വെല്ലുവിളി ഉയർത്തുന്നു. കൂടാതെ ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചു കിടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ഇതിന് പുറമേ വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിലുണ്ട്. ഇവ ലക്ഷ്യമില്ലാതെ ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. ഇതിന് പുറമേ നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളും ഇതുവഴി കടന്നു പോകുന്നുണ്ട്. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ഇവയൊന്നും നശിച്ചു പോകുന്നില്ല. തിരക്ക് വർദ്ധിക്കുന്നതിനാൽ ഐഎസ്ആർഒ നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3 ഉം . ഏകദേശം 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിക്കുന്നത്

ചന്ദ്രയാൻ-3 ചന്ദ്രന്റെ 150 കിലോമീറ്റർ അകലത്തായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. ഈ സമയം ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റ് ഉപഗ്രഹങ്ങളും പേടകത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നാകാം പോകുന്നത്.ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് ഐഎസ്ആർഒ മറ്റ് ഓർബിറ്റുകളുടെ സഞ്ചാരഗതി മനസിലാക്കി പേടകത്തെ നിയന്ത്രിക്കുന്നത്.ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെ ഈ 'തിരക്കിനിടയിൽ' ചന്ദ്രയാൻ-3 എവിടെയും കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നത് എങ്ങനെയായിരിക്കും എന്നു ചിന്തിക്കുന്നത് കൗതുകകരമായിരിക്കും

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 മൂന്നു വട്ടം മറ്റ് ഓർബിറ്ററുകളുമായുള്ള കൂട്ടിയിടികൾ ഒഴിവാക്കിയിട്ടുണ്ട് എന്നതിനാൽ ഇസ്രൊ ഇതിനായി വിജയകരമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് ഇതുനു മുൻപും എന്ന് മനസ്സിലാക്കാം

2019 ജൂലൈക്കും സെപ്റ്റംബറിനും ഇടയിലാണ് മൂന്ന് കൊളീഷൻ അവോയ്ഡൻസ് മനുവറുകൾ ( Collision Avoidance Maneuver - CAM ) ചന്ദ്രയാൻ-2വിനു വേണ്ടി ഇസ്രൊ നടത്തിയത്. ചന്ദ്രയാൻ-3യുടെ കാര്യത്തിലും ഇത്തരത്തിൽ ലൂണാർ ട്രാഫിക് അപഗ്രഥിച്ച് വേണ്ട മുൻകരുതലുകൾ ഇസ്രൊ സ്വീകരിച്ചിട്ടുണ്ട്.

കൂട്ടിയിടികൾ ഒഴിവാക്കി ദൗത്യങ്ങൾ പൂർത്തിയാക്കാൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രങ്ങളെല്ലാം സഹകരിച്ചു പ്രവർത്തിക്കുണ്ടതുണ്ടെന്ന് ഇസ്രൊ അധികൃതർ പറയുന്നു. ബഹിരാകാശ മാലിന്യങ്ങൾ നിരീക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഏജൻസിയുമായും ഇസ്രൊയും നാസയുമെല്ലാം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്

അതേസമയം, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് റഷ്യയുടെ ലൂണ-25 ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക എന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെയും ലൂണ-25ന്‍റെയും ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാൻ-3ഉം സോഫ്റ്റ് ലാൻഡിങ് തയാറെടുക്കുന്ന ആഗസ്റ്റ് 23ന് മുമ്പായി ആഗസ്റ്റ് 21നോ 22നോ റഷ്യയുടെ ലൂണ-25 ലാൻഡിങ്ങിന് ശ്രമിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ചന്ദ്രയാൻ ഇറങ്ങാൻ തീരുമാനിച്ച സ്ഥലത്തിന് കിലോമീറ്ററുകൾ അകലെയായിരിക്കും ലൂണ-25 ഇറങ്ങുക.

800 കിലോഗ്രാം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്‍റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്തുകയാണ് റഷ്യൻ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങൾക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാൻഡറിലുണ്ട്. ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന സസ്‌പെന്‍സ് ആണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ലാന്‍ഡിംഗിന്റെ കാര്യത്തില്‍ ഇരു ദൗത്യങ്ങളും വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് സ്‌പേസ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്.

ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും ചന്ദ്രയാൻ 3 യുടെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17 നായിരിക്കും ഈ നി‌ർണായക ഘട്ടം നടക്കുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.

കഴിഞ്ഞ മാസം 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം പൂർത്തിയാക്കിയത്. വിക്ഷേപണം വിജയകരമായാൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.ലൂണ-൨൫ ഇതിനു തിരിച്ചടിയാകുമോ എന്നാണു ഇനി അറിയാനുള്ളത്

രണ്ടാഴ്ചയാണ് ചന്ദ്രയാന്‍ 3 ന്റെ കാലാവധി. എന്നാല്‍, ഒരു വര്‍ഷക്കാലം ലൂണ-25 ചന്ദ്രനിലുണ്ടാവും. 31 കിലോഗ്രാം ഭാരമുള്ള ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍ വഹിക്കുന്ന ലൂണ-25 ആകെ ഭാരം 1.8 ടണ്‍ ആണ്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കും. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം അറിയുകയാണ് ലക്ഷ്യം.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഒരുക്കിയ ലൂണാര്‍ ലാന്റര്‍ ദൗത്യമാണ് ലൂണാ-25. ലൂണ ഗ്ലോബ് ലാന്റര്‍. നേരത്തെ ലൂണ-ഗ്ലോബ് ലാന്റര്‍ എന്ന് പേരിട്ടിരുന്ന ദൗത്യം പിന്നീട് സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ തുടര്‍ച്ചയാകട്ടെ എന്ന് കരുതി ലൂണ-25 എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ബോകസ്ലാവ്‌സ്‌കി ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുക. 990-കളില്‍ തന്നെ മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ആലോചനകള്‍ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം ഉള്‍പ്പടെ പലവിധ കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് വീണ്ടും വൈകി.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തങ്ങളുടെ പൈലറ്റ് ഡി ക്യാമറ ലൂണ-25 ല്‍ ഘടിപ്പിച്ച് പരീക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പുമായുള്ള ബന്ധം മുറിഞ്ഞതോടെ ഈ പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഇത് കൂടാതെ സ്വീഡന്‍ ഒരുക്കിയ ഒരു ഉപകരണവും പേടകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതില്‍നിന്ന് പിന്‍മാറിയ സ്വീഡന്‍ തങ്ങളുടെ ഉപകരണം 2019 ല്‍ വിക്ഷേപിച്ച ചൈനയുടെ ചാങ്ഇ-4 ലാണ് ഘടിപ്പിച്ചത്.

ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്റര്‍ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്. നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലില്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

സോവിയറ്റ് വിക്ഷേിപിച്ച 58 ചാന്ദ്ര ദൗത്യങ്ങളില്‍ 18 എണ്ണമാണ് വിജയം കണ്ടിട്ടുള്ളത്. 18-ഓളം ലാന്റര്‍ ദൗത്യങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എങ്കിലും ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയ (ലൂണ-9- 1966) നേട്ടവും സോവിയറ്റ് യൂണിയനാണ്. ഇങ്ങനെ ചാന്ദ്ര ദൗത്യങ്ങളില്‍ വളരെ വര്‍ഷക്കാലത്തെ അനുഭവ പരിചയം സോവിയറ്റ് യൂണിയനുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ആദ്യമായാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്.. നമ്മുടെ ചന്ദ്രയാൻ ആകുമോ റഷ്യയുടെ ലൂണയാകുമോ ചദ്രന്റെ മണ്ണിൽ ആദ്യം ഇറങ്ങുകയെന്ന സസ്പെൻസ് ഇനിയും ഒരാഴ്ചകൂടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (36 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends