വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിൽ; പോരാത്തതിന് നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും; ചന്ദ്രന്റെ ഭ്രമണ പഥത്തിൽ ചുറ്റിത്തിരിയുന്ന 'ആ അപകടം'; എല്ലാം മുന്നിൽ കണ്ട് ISRO!

രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ-3 മുന്നേറി കൊണ്ടിരിക്കുകയാണ്. . സോഫ്റ്റ് ലാൻഡിംഗിനായി പേടകം തയാറെടുക്കുന്നു. എന്നാൽ അതിനു ചുറ്റും സംഭവിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ നിർണായകമാകുകയാണ്. ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത് . ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുന്നു . ചന്ദ്രയാൻ-3 സോഫ്റ്റ്‌ലാൻഡിംഗിനായി എത്തുന്ന ദിവസത്തിൽ റഷ്യയുടെ ലൂണ 25 കൂടി ലാൻഡിംഗിനൊരുങ്ങുകയാണ്.
ഇതോടെ ഈ പഥത്തിലെത്തുന്ന പേടകങ്ങൾ എട്ടാകുകയാണ്. കൂടാതെ വിക്ഷേപണ ശേഷം പ്രവർത്തന കാലാവധി പിന്നിട്ട ഓർബിറ്റുകളും അവയിൽ ചിലതിന്റെ അവശിഷ്ടങ്ങളും ഇതേ ഭ്രമണ മേഖലയിലുണ്ട് എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. . ഇവ ലക്ഷ്യമില്ലാതെ ചുറ്റിത്തിരിയുകയാണ് .
നിരവധി ഉൽക്കകളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളും ഇതുവഴി കടന്നു പോകുന്നു . അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ഇവയൊന്നും നശിക്കുന്നില്ല. തിരക്ക് വർദ്ധിക്കുന്നതിനാൽ ഐഎസ്ആർഒ നിരവധി മുൻകരുതലുകൾ എടുത്തു .
ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഇപ്പോൾ പ്രവർത്തനക്ഷമമായി ഉള്ളത്, നാസയുടെ നാലും ഇന്ത്യയുടെയും കൊറിയയുടെയും ഓരോ ഓർബിറ്റുകളുമാണ്.ചന്ദ്രയാൻ-1, ജപ്പാന്റെ ഔന എന്നീ ഓർബിറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പക്ഷെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തുടരുകയാണ് . എട്ട് ഉപഗ്രഹങ്ങൾ എന്നത് വലിയ സംഖ്യ അല്ല.
എന്നാലും, ഭൂമിയെ അപേക്ഷിച്ച് മൂന്നിലൊന്ന് വലുപ്പം മാത്രമേ ചന്ദ്രനുള്ളു എന്നത് വെല്ലുവിളിയാണ് . ഈ ഉപഗ്രഹങ്ങളിൽ പലതും പരസ്പരം മുറിച്ചു കിടക്കുന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിക്കുന്നത്. ചന്ദ്രയാൻ-3 ചന്ദ്രന്റെ 150 കിലോമീറ്റർ അകലത്തായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും.
ഈ സമയം ദീർഘവൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന മറ്റ് ഉപഗ്രഹങ്ങളും പേടകത്തിന്റെ ഭ്രമണപഥം മുറിച്ചു കടന്നാകാം പോകുന്നത്. ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടാണ് ഐഎസ്ആർഒ മറ്റ് ഓർബിറ്റുകളുടെ സഞ്ചാരഗതി മനസിലാക്കി പേടകത്തെ നിയന്ത്രിക്കുന്നത് എന്നതാണ് മറ്റൊരു സുപ്രധാന കാര്യം.
https://www.facebook.com/Malayalivartha



























