ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി; പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി; ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ

അങ്ങനെ ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി...! പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി. ചന്ദ്രയാൻ 3യുടെ അവസാന ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ അറിയിച്ചു. രാവിലെ രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ ഉള്ളത്. ചന്ദ്രനോട് കൂടുതൽ അടുത്തിരിക്കുകയാണ് ചന്ദ്രയാൻ3.
പേടകം ചന്ദ്രനിൽ നിന്ന് 153 km x 163 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുകയാണ്. ഇനി അടുത്ത കടമ്പ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും നിർണായകമായ കടമ്പയാണ് . അത് നാളെയാണ് നടക്കുന്നത്. വ്യാഴാഴ്ച ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും തമ്മിൽ വേർപിരിയുമെന്ന് ഐ എസ് ആർ ഒ അറിയിച്ചിരിക്കുകയാണ്. ഇന്നത്തെ കടമ്പ പൂർത്തിയായതോടെ വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെടുത്തുന്ന നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌ന്നു തുടങ്ങും. വേര്‍പെടുത്തിയതിന് ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുന്നത് . ഇതിലെ ഏറ്റവും പ്രധാന ഘട്ടം, 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ്.
തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഇതിന് ശേഷം ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
https://www.facebook.com/Malayalivartha



























