മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി...ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്.... ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്

ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെൽസാരയിലെ റാണിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് സർപഞ്ച് സഹോദരൻ ശശിഭൂഷൺ യാദവ് എന്ന ഗബ്ബു യാദവ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. "റാണിഗഞ്ച് ബസാർ മേഖലയിൽ മാധ്യമപ്രവർത്തകൻ വിമൽ കുമാർ യാദവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു... പോസ്റ്റ്‌മോർട്ടം നടത്തി, കൊലപാതകം നടന്ന സ്ഥലത്തേക്ക് ഡോഗ് സ്ക്വാഡിനെ വിളിപ്പിച്ചു... അന്വേഷണം തുടരുകയാണ്, കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നടന്നുകൊണ്ടിരിക്കുന്നു," അരാരിയ എസ്പി അശോക് കുമാർ സിംഗ് പറഞ്ഞു.
വിമൽ കുമാർ യാദവ് സഹോദരനെ കൊലപ്പെടുത്തിയതിന്റെ പ്രധാന സാക്ഷിയാണെന്നും അതിനാൽ അദ്ദേഹവും വെള്ളിയാഴ്ച കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് പറയുന്നത്. മൊഴിയെടുക്കുന്നതിൽ നിന്ന് വിമലിനെ പലതവണ തടഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കോടതിയിൽ നടന്ന വിചാരണയിൽ സഹോദരന്റെ കൊലയാളിക്കെതിരെ ഇയാൾ മൊഴി നൽകി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അരാരിയ സദർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വിമൽ കുമാർ യാദവിന് ഭാര്യയും മകനും മകളുമുണ്ട്.
https://www.facebook.com/Malayalivartha



























