തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ 2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യറാക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങളിൽ കണ്ടത് 2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യാറാക്കുന്നത്

ചൈനയുടെ ഒരു നീക്കത്തെ ആശങ്കയോടെ ലോകം ഉറ്റു നോക്കുകയാണ്.2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യാറാക്കുകയാണ്.. എന്താണ് ലക്ഷ്യം എന്നത് ദുരൂഹമായിരിക്കുകയാണ് !തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ ആണ് ചൈന വ്യോമതാവളം നിര്‍മിക്കുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത് .സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ച് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ട്രിറ്റണ്‍ ദ്വീപിലാണ് ചൈനയുടെ നിര്‍മാണം. ഈ ദ്വീപിനെ കുറിച്ചാണ് വിയറ്റ്‌നാമും തയ്‌വാനും അവകാശം ഉന്നയിച്ച് തർക്കം നടക്കുന്നത് . ദക്ഷിണ ചൈന കടലിലെ മറ്റു രാജ്യക്കാരുടെ അവകാശവാദങ്ങളേയോ അന്താരാഷ്ട്ര നിയമങ്ങളേയോ ചൈന അംഗീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
ചൈനയുടെ ആഭ്യന്തര സ്വത്താണ് ദക്ഷിണ ചൈന കടലെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. പ്ലാനെറ്റ് ലാബില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്, ട്രിട്ടണ്‍ ദ്വീപില്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണം അടക്കം നടക്കുന്നു എന്നാണ്. റണ്‍വേ നിര്‍മാണത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചത് ഓഗസ്റ്റ് തുടക്കത്തിലായിരുന്നു. വ്യോമതാവളത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്.
ഇപ്പോള്‍ ഏതാണ്ട് 600 മീറ്ററിലധികം അതായത് 2,000 അടി നീളത്തില്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്, ചെറുവിമാനങ്ങളും ഡ്രോണുകളും ഇറക്കാന്‍ ഈ റണ്‍വേ ധാരാളം മതിയാകും. എന്നാല്‍ പോര്‍വിമാനങ്ങളും ബോംബറുകളും ഇറങ്ങാന്‍ ഈ റണ്‍വേ മതിയാവില്ല എന്നതാണ് ആശ്വാസകരമായ കാര്യം.
ദ്വീപില്‍ വലിയ തോതില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന്റേയും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന്റേയും സൂചനകളും സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി കിട്ടി . പാരസെല്‍ ദ്വീപ സമൂഹത്തില്‍പെടുന്ന തന്ത്രപ്രധാന ദ്വീപുകളിലൊന്നാണ് ട്രിറ്റണ്‍. ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്, വിയറ്റ്‌നാം തീരത്തു നിന്നും ചൈനയുടെ ഭാഗമായ ഹൈനന്‍ പ്രവിശ്യയില്‍ നിന്നും ഏതാണ്ട് ഒരേ അകലത്തിലാണ്.
ട്രിറ്റണ്‍ ദ്വീപിനു മേലുള്ള അവകാശതര്‍ക്കം തുടരുന്നുണ്ട് . എന്നാൽ അമേരിക്ക ഇതുവരെ ഇതിൽ ഇടപ്പെട്ടിട്ടില്ല . പക്ഷെ മേഖലയിലേക്ക് 2018 മുതല്‍ തുടര്‍ച്ചയായി അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളും നിരീക്ഷണ കപ്പലുകളും എത്താറുണ്ട് എന്നതാണ് മറ്റൊരു വിവരം . ട്രിറ്റണ്‍ ദ്വീപില്‍ ഏതാനും വര്‍ഷങ്ങളായി ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് . ഒരു ഹെലിപാഡും റഡാര്‍ സൗകര്യങ്ങളുമുള്ള ഇവിടെ ചെറിയ തുറമുഖവും ചൈന നിര്‍മിച്ചിട്ടുണ്ട്.
ട്രിറ്റണ്‍ ദ്വീപില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ചൈന ഇത് വരെ തയ്യാറായിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ് . അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന്റെ സുരക്ഷയെ സഹായിക്കുക എന്ന ലക്ഷ്യത്തിനായിട്ടാണ് തങ്ങളുടെ നടപടിയെന്നാണ് ചൈനയുടെ വാദം .എന്നാൽ തന്ത്രപ്രധാന സമുദ്രപാതയെ സൈനികവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെ ചൈന അംഗീകരിക്കുന്നില്ല . ട്രിറ്റണ്‍ ദ്വീപിനോടു ചേര്‍ന്നുള്ള സമുദ്രപാതയില്‍ പ്രതിവര്‍ഷം 5 ട്രില്യണ്‍ ഡോളറിന്റെ ചരക്കു നീക്കം നടക്കുന്നുവെന്നാണ് നിഗമനം . 1974ലെ യുദ്ധത്തിലാണ് വിയറ്റ്‌നാമില്‍ നിന്നും പാരസെല്‍ ദ്വീപുകളുടെ നിയന്ത്രണം ചൈന കൈവശപ്പെടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha



























