സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെടുന്നത് എന്ത് കൊണ്ട് ? എങ്ങനെയാണ് ചന്ദ്രയാൻ-3 പാറകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുക? ആറ് തവണ മനുഷ്യരെ ചന്ദ്രനിലെത്തിച്ചത് ഉൾപ്പെടെ 20-ലധികം തവണ ലാൻഡിങ്ങ് വിജയിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ എന്തുകൊണ്ട് ചന്ദനിൽ ഇറങ്ങാൻ പറ്റുന്നില്ല ?

അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം നടത്തും. ഇന്നലെ റഷ്യയുടെ ലൂണ25 നു ചന്ദ്രനിൽ soft ലാൻഡിംഗ് നടത്താനായില്ല ...1960-കളിൽ ബഹിരാകാശ പേടകം ചന്ദ്രനിൽ എത്തിയിരുന്നു. എന്തുകൊണ്ടാണ് ആധുനിക ബഹിരാകാശ ഏജൻസികൾ സോഫ്റ്റ് ലാൻഡിങ്ങിൽ പരാജയപ്പെടുന്നത്?പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് ഇപ്പോൾ രണ്ടാമതൊരു ശ്രമം നടത്തുന്നത്. ലൂണ -25, പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടത്തോടെ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനുള്ള അപകടസാധ്യതകൾ വീണ്ടും ഉയർത്തിക്കാട്ടുന്നു.
ആറ് തവണ മനുഷ്യരെ ചന്ദ്രനിലെത്തിച്ചത് ഉൾപ്പെടെ 20-ലധികം തവണ ലാൻഡിങ്ങ് വിജയിച്ചിട്ടുണ്ടെങ്കിലും, അതിശയകരമെന്നു പറയട്ടെ, കഴിഞ്ഞ 10 വർഷത്തിനിടയിൽ മൂന്ന് ചൈനീസ് ലാൻഡിംഗുകൾ ഒഴികെ, ചന്ദ്രനിൽ വിജയകരമായ എല്ലാ ലാൻഡിംഗുകളും 1966 നും 1976 നും ഇടയിലുള്ള ദശകത്തിനുള്ളിലാണ് സംഭവിച്ചത്.
2019 ലെ ചന്ദ്രയാൻ -2 ദൗത്യത്തിന് മുന്നോടിയായി, അന്നത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാൻ കെ ശിവൻ ലാൻഡിംഗിന്റെ അവസാന ഘട്ടത്തെ “15 മിനിറ്റ് ഭീകരത” എന്ന് പരാമർശിച്ചിരുന്നു. ആ പരാമർശം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതയുടെ സാരാംശം ഉൾക്കൊള്ളുന്നു. ഇത് ചന്ദ്ര ദൗത്യത്തിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ്.
കഴിഞ്ഞ നാല് വർഷങ്ങളിലായി ഇന്ത്യ, ഇസ്രായേൽ, ജപ്പാൻ, ഇപ്പോൾ റഷ്യ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ, സ്വകാര്യ ബഹിരാകാശ ഏജൻസികൾ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഈ ദൗത്യങ്ങളിൽ ഓരോന്നിനും അവസാന ഘട്ടത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ലാൻഡിംഗ് പ്രക്രിയയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ തകർന്നു.
ലാൻഡിങ്ങിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് നീങ്ങുമ്പോൾ ബഹിരാകാശ പേടകത്ത് സംഭവിച്ച മാറ്റം അത് ഉണ്ടാകേണ്ടതിൽ നിന്ന് വ്യത്യസ്തമാണെന്ന് റോസ്‌കോസ്മോസിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും യഥാർഥത്തിൽ ലൂണ 25ന് സംഭവിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.
മറ്റ് മൂന്നെണ്ണത്തിന്റെ കാര്യത്തിൽ അതായത്, ഐഎസ്ആർഒയുടെ ചന്ദ്രയാൻ-2, ഇസ്രായേലിൽ നിന്നുള്ള ബെറെഷീറ്റ്, ജപ്പാനിൽ നിന്നുള്ള ഹകുട്ടോ-ആർ – എന്നിവർക്ക് വ്യത്യസ്ത തരത്തിലുള്ള തകരാറുകൾ കാരണം ആവശ്യമുള്ള വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. 2013-ൽ ചാങ്’ഇ-3 ഉപയോഗിച്ച് ആദ്യ ശ്രമത്തിൽ ഇറങ്ങിയ ചൈനയാണ് ഇതിൽ വ്യത്യസ്ത പുലർത്തുന്നത്. 2019-ൽ ചാങ്’ഇ-4, 2020-ൽ ചാങ്’ഇ-5 എന്ന സാമ്പിൾ റിട്ടേൺ ദൗത്യം എന്നിവയിലൂടെ ഇത് ആവർത്തിച്ചു.
പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് ഇപ്പോൾ രണ്ടാമതൊരു ശ്രമം നടത്തുന്നത്. അതിന്റെ മുൻ പരാജയത്തിൽ നിന്ന് പഠിച്ച്, അത് ചന്ദ്രയാൻ -3 ൽ നിരവധി സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സവിശേഷത പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, ഉടനെ മറ്റൊന്ന് പ്രവർത്തിക്കുന്ന രീതിയിലാണ് ISRO ചന്ദ്രയാൻ 3 നെ പാകപ്പെടുത്തിയിട്ടുളളത്
നമുക്കറിയാം ചന്ദ്രന്റെ ഉപരിതലം വൻ ഗർത്തങ്ങളും പാറക്കഷ്ണങ്ങളും നിറഞ്ഞതാണ് .. പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും 154 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിലെത്തിയിരിക്കുകയാണ് .. അടുത്ത 25 കിലോമീറ്റർ ദൂരം എന്നത് ചന്ദ്രയാൻ സംബന്ധിച്ച് അതി നിർണായകമാണ് .എങ്ങനെയാണ് ചന്ദ്രയാൻ-3 പാറകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുക?
ചന്ദ്രയാൻ 3 ഓഗസ്റ്റ് 23 ന് (ഇന്ത്യൻ സമയം) വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് ..ലാൻഡിംഗിന് രണ്ട് ദിവസം മുമ്പ് തന്നെ വിക്രം ലാൻഡർ ലാൻഡിംഗ് സൈറ്റ് നിർണ്ണയിക്കുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുറത്തുവിട്ടു.
ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടിരിക്കുന്നത് . ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ക്യാമറ വികസിപ്പിച്ചത്. ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്തുള്ള ദൃശ്യങ്ങളാണ് ചിത്രങ്ങളില്‍ ഉള്ളത്.
ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ലാൻഡർ ചന്ദ്രന്റെ ഉപരിതലവുമായി സമ്പർക്കം പുലർത്തും. ഈ ക്യാമറ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്നത് ശ്രദ്ധേയമാണ്.
ചന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനെ തൊടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും (വേഗം കുറയ്ക്കല്‍) വിജയമായിരുന്നു. ഇതോടെ 25 കിലോമീറ്റര്‍ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മൊഡ്യൂള്‍.
ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ -3 ന്റെ ലാൻഡർ മൊഡ്യൂൾ ദൗത്യം വിക്ഷേപിച്ച് 35 ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് ആണ് പ്രധാന കടമ്പ , ചന്ദ്രയാൻ -2 ദൗത്യത്തിൽ അന്നത്തെ കെ ശിവൻ പറഞ്ഞതുപോലെ ലാൻഡിംഗിന്റെ അവസാന ഘട്ടത്തെ “15 മിനിറ്റ് ഭീകരത” തരണം ചെയ്യാൻ ചന്ദ്രയാൻ 3 നു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha



























