അമിത് ഷാ പറഞ്ഞത് പോലെ രാജ്യം കണ്ട കൊടും ഭീകരനെ കിട്ടുമോ? പിറകേ ദാവൂദും..! മുഖം തിരിച്ച് അമേരിക്ക

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു പുറത്ത് വന്നത്. പക്ഷേ അത് അനിശ്ചിതത്വത്തിലായിരിക്കുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
തഹാവൂർ റാണയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറണമെന്ന കലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ റാണ മേൽക്കോടതിയിൽ നൽകിയ അപ്പീലിലാണ് അനുകൂല വിധിയുണ്ടായത്. ഇതോടെ റാണയെ കൈമാറുന്നതിൽ സ്റ്റേ പാടില്ലെന്ന സർക്കാരിന്റെ ശുപാർശകൾ കോടതി തള്ളി.
2008 നവംബർ 26നു നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ പാക്ക് – യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‍്‍ലിയുമായുള്ള ബന്ധത്തിന്റെ പേരിലുമാണു റാണ വിചാരണ നേരിടുന്നത്. ഇന്ത്യയുടെ ആവശ്യ പ്രകാരം റാണയെ കൈമാറാൻ കോടതി വിധിച്ചിരുന്നു. കാലിഫോർണിയ കോടതി ജഡ്ജി ജാക്വിലിൻ ചൂലിജിയാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മേയിലാണ് കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുകൂലവിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി ഈ വിഷയത്തിൽ ഇന്ത്യ നടത്തിവരുന്ന നിയമ-നയതന്ത്രപോരാട്ടങ്ങളുടെ വിജയമായാണ് വിധിയെ വിലയിരുത്തിയിരുന്നത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റാണയെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് റാണ മേൽക്കോടതിയിൽ അപ്പീൽ നൽകിയത്. ലൊസാഞ്ചലസ് ജയിലിലലാണ് റാണ.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയിൽ എൻഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഹെഡ്‌ലി ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യയില്‍ തീവ്രവാദത്തിന് പിന്തുണ നല്‍കി, ഇന്ത്യയിലെ യുഎസ് വംശജരെ കൊലപ്പെടുത്തി തുടങ്ങി ആറ് കുറ്റങ്ങളാണ് ഹെഡ്‌ലിയുടെ പേരില്‍ ചാര്‍ത്തിയത്. ഡെന്‍മാര്‍ക്കിലെ ന്യൂസ് പേപ്പര്‍ ഓഫീസിന് ബോംബിട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു. ഹെഡ്‌ലി അഞ്ചുവര്‍ഷം പഠിച്ച പാകിസ്താനിലെ ഹാസന്‍ അബ്ദല്‍ കാഡറ്റ് സ്‌കൂളിലാണ് റാണ പഠിച്ചത്.
പാക് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നിയമത്തിലും മാറ്റം വരുത്താന്‍ പോവകുയാണെന്ന് ഈയിടെ ലോക് സഭയില്‍ പ്രഖ്യാപിച്ച അമിത് ഷാ ഒരുകാര്യം പറഞ്ഞു: “പുതിയ നിയമങ്ങള്‍ പ്രകാരം, കുറ്റം ചെയ്ത ശേഷം ഒരു കുറ്റവാളി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തേക്ക് പോയാലും അയാളെ ഇന്ത്യയില്‍ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യും.
ലോകത്തിന്റെ ഏത് മൂലയില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി ഇന്ത്യയില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കുകയും ചെയ്യും “. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയില്‍ എത്തിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























