Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

നിരോധനാജ്ഞ പ്രഖ്യാപിച്ചു... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേരുമെന്ന് അഭ്യൂഹം; മകന് ലോക്സഭാ സീറ്റും മന്ത്രി സ്ഥാനവും; കര്‍ഷകരുടെ ദില്ലി സമരം വീണ്ടും; അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റും നിരോധിച്ചു

12 FEBRUARY 2024 08:59 AM IST
മലയാളി വാര്‍ത്ത

രാഹുലിന്റെ ന്യായ് യാത്ര തീരും മുമ്പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും. കമല്‍നാഥിനു രാജ്യസഭാസീറ്റും മകന്‍ നകുല്‍നാഥിന് സിറ്റിങ് സീറ്റായ ചിന്ദ്വാരയും കേന്ദ്രമന്ത്രി സ്ഥാനവും ബി.ജെ.പി. വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. മെച്ചപ്പെട്ട 'പാക്കേജി'നായാണ് കമല്‍നാഥ് കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കമല്‍നാഥുമായി അനുരഞ്ജന ചര്‍ച്ച തുടങ്ങി. ചൊവ്വാഴ്ച എം.എല്‍.എ.മാര്‍ക്കായി നല്‍കുന്ന വിരുന്നില്‍ കമല്‍നാഥ് തീരുമാനം പ്രഖ്യാപിച്ചേക്കും. ഏപ്രില്‍ രണ്ടിന് രാജ്യസഭയില്‍ ഒഴിവുവരുന്ന നാലുസീറ്റില്‍ ഒന്ന് തിനിക്കു നല്‍കണമെന്ന് കമല്‍നാഥ് വെള്ളിയാഴ്ച സോണിയാ ഗാന്ധിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്.

അദ്ദേഹത്തിന് സീറ്റ് നല്‍കാനും രാഹുലിന് താത്പര്യമില്ല. വ്യാഴാഴ്ച കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍യാദവുമായി നിയമസഭാ മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടോടെ ചിന്ദ്വാര കളക്ടര്‍ മനോജ് പുഷ്പിനെ സ്ഥലംമാറ്റി. കളക്ടറെ സ്ഥലം മാറ്റിയപ്പോള്‍തന്നെ 78-കാരനായ കമല്‍നാഥിനെ ബി.ജെ.പി. നോട്ടമിടുന്നെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

കമല്‍നാഥ് സോണിയയെക്കണ്ട ദിവസം മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ തട്ടകമായ ചിന്ദ്വാര മാത്രമാണ് കിട്ടിയത്. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് ജയിച്ചത്. കമല്‍നാഥ് ബി.ജെ.പി.യിലേക്കില്ലെങ്കില്‍ ഇത്തവണ ശിവരാജ് സിങ് ചൗഹാന്‍ ഇവിടെ മത്സരിച്ചേക്കും. കമല്‍നാഥിന്റെ അടുത്ത സഹചാരിയും രാജ്യസഭാ എം.പി.യുമായ വിവേക് ടംഖയും ബി.ജെ.പി.യില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതിനിടെ കേന്ദ്രത്തിന് ശക്തമായ പ്രഹരമായി ഡല്‍ഹി മാര്‍ച്ച്. കര്‍ഷകരുടെ ദില്ലി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നാളെ തന്നെ പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങിയേക്കും . ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് വരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (25 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (2 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (4 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (4 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (4 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (5 hours ago)

സ്വർണ വിലയിൽ  (5 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (5 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (5 hours ago)

Malayali Vartha Recommends