Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്

08 DECEMBER 2024 04:21 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്. 101 കര്‍ഷകരുടെ സംഘമാണ് ഞായറാഴ്ച പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും കര്‍ഷകരുടെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നമാണ് ഇവരുടെ ആവശ്യം. അതിര്‍ത്തിയ്ക്ക് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഹരിയാന പോലീസ് കര്‍ഷകരുടെ മാര്‍ച്ച് തടഞ്ഞു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ അനുമതി നല്‍കണമെന്ന് ഹരിയാന പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇതോടെ ശംഭുവില്‍ കര്‍ഷകരും പോലീസും വാക്കുതര്‍ക്കമുണ്ടായി.
'പൊലീസ് ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്നു, പക്ഷേ അവര്‍ ഞങ്ങളെ ദില്ലിയിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കണം. അവര്‍ ദില്ലിയിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അവര്‍ ഞങ്ങളെ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.' പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞു.
അതേസമയം, 101 കര്‍ഷകരുടെ സംഘമായിട്ടല്ല, ആള്‍ക്കൂട്ടമായാണ് കര്‍ഷകര്‍ നീങ്ങുന്നതെന്ന് പോലീസ് അവകാശപ്പെട്ടു. ഐഡന്റിറ്റി വെരിഫിക്കേഷനുശേഷം മാത്രമേ കര്‍ഷകരെ മുന്നോട്ട് പോകാന്‍ അനുവദിക്കൂവെന്ന് അവര്‍ വ്യക്തമാക്കി.

'ഞങ്ങള്‍ ആദ്യം അവരുടെ ഐഡന്റിറ്റി പരിശോധിച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കും. 101 കര്‍ഷകരുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്, എന്നാല്‍ ഇവര്‍ ഒരേ ആളുകളല്ല അവര്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ഒരു ജനക്കൂട്ടമായി മുന്നോട്ട് പോകുന്നു.' പോലീസ് പറഞ്ഞു.

എന്നാല്‍, ഒരു ലിസ്റ്റും പോലീസിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ഷകര്‍ ഈ വാദം നിഷേധിച്ചു. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള കര്‍ഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അവരുടെ മുന്നേറ്റം തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരു്‌നനു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന സെക്ഷന്‍ 163 (മുമ്പ് സെക്ഷന്‍ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിര്‍ത്തിയില്‍ നിലവിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (26 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (47 minutes ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (56 minutes ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (1 hour ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (4 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (4 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends