Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്

08 DECEMBER 2024 04:21 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ കര്‍ഷക സംഘത്തെ തടഞ്ഞ് ഹരിയാന പോലീസ്. 101 കര്‍ഷകരുടെ സംഘമാണ് ഞായറാഴ്ച പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിക്കാന്‍ ശ്രമം നടത്തിയത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും കര്‍ഷകരുടെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നമാണ് ഇവരുടെ ആവശ്യം. അതിര്‍ത്തിയ്ക്ക് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഹരിയാന പോലീസ് കര്‍ഷകരുടെ മാര്‍ച്ച് തടഞ്ഞു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ അനുമതി നല്‍കണമെന്ന് ഹരിയാന പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇതോടെ ശംഭുവില്‍ കര്‍ഷകരും പോലീസും വാക്കുതര്‍ക്കമുണ്ടായി.
'പൊലീസ് ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്നു, പക്ഷേ അവര്‍ ഞങ്ങളെ ദില്ലിയിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കണം. അവര്‍ ദില്ലിയിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് പറയുന്നു. പിന്നെ എന്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. അവര്‍ ഞങ്ങളെ ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.' പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞു.
അതേസമയം, 101 കര്‍ഷകരുടെ സംഘമായിട്ടല്ല, ആള്‍ക്കൂട്ടമായാണ് കര്‍ഷകര്‍ നീങ്ങുന്നതെന്ന് പോലീസ് അവകാശപ്പെട്ടു. ഐഡന്റിറ്റി വെരിഫിക്കേഷനുശേഷം മാത്രമേ കര്‍ഷകരെ മുന്നോട്ട് പോകാന്‍ അനുവദിക്കൂവെന്ന് അവര്‍ വ്യക്തമാക്കി.

'ഞങ്ങള്‍ ആദ്യം അവരുടെ ഐഡന്റിറ്റി പരിശോധിച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കും. 101 കര്‍ഷകരുടെ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്, എന്നാല്‍ ഇവര്‍ ഒരേ ആളുകളല്ല അവര്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ഒരു ജനക്കൂട്ടമായി മുന്നോട്ട് പോകുന്നു.' പോലീസ് പറഞ്ഞു.

എന്നാല്‍, ഒരു ലിസ്റ്റും പോലീസിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ഷകര്‍ ഈ വാദം നിഷേധിച്ചു. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള കര്‍ഷകരുടെ പുതിയ ശ്രമം കണക്കിലെടുത്ത് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അവരുടെ മുന്നേറ്റം തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരു്‌നനു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയുന്ന സെക്ഷന്‍ 163 (മുമ്പ് സെക്ഷന്‍ 144) പ്രകാരമുള്ള നിരോധന ഉത്തരവുകളും അതിര്‍ത്തിയില്‍ നിലവിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (6 minutes ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (16 minutes ago)

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (27 minutes ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (40 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (58 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (2 hours ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

Malayali Vartha Recommends