Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക

01 MAY 2025 04:20 PM IST
മലയാളി വാര്‍ത്ത

കറാച്ചി വരെ പ്രകമ്പനംകൊണ്ട ഭൂചലനം. ബുധനാഴ്ച പാകിസ്ഥാനില്‍ നടന്ന ദുരന്തം ഇന്ത്യയ്ക്ക് നേരെ വാളെടുത്തതിന് പ്രകൃതി നല്‍കിയ മറുപടിയെന്ന് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തിന് പിന്നില്‍ പാക് ഭരണകൂടമെന്ന് ആരോപണം. പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക സംശയംപ്രകടിപ്പിക്കുന്നു. ഇന്ത്യയും നിരീക്ഷിക്കുന്നത് അത് തന്നെ. ബുധനാഴ്ച രാത്രി പാകിസ്ഥാനില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇന്ത്യ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മിസൈല്‍ പരീക്ഷണം നടത്തിയ ടീംസാണ് പാക് സേന. മാത്രമല്ല ആണവായുധം പ്രയോഗിക്കുമെന്ന് നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. ഈ ഘട്ടത്തില്‍ പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത് സ്വാഭാവിക ഭൂചലനം തന്നെയാണോ അതോ ആണവപരീക്ഷണം നടത്തിയതിന്റെ പ്രകമ്പനം കൊണ്ട് ഉണ്ടായ ഭൂചലനമാണോയെന്ന് ഇന്ത്യ അന്വേഷണം തുടങ്ങി.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പാകിസ്ഥാനില്‍ നേരിയ ഭൂകമ്പം ഉണ്ടായത്. ഖൈബര്‍പഖ്തൂണ്‍ഖ്വയിലെ സ്താിലാണ് ഭൂകമ്പം ഉണ്ടായത്. എന്നാല്‍ ഇത് ആണവപരീക്ഷണമാണോയെന്ന് സംശയം വര്‍ദ്ദിപ്പിക്കുന്നത്. വ്യോമപാതകള്‍ എല്ലാം അടച്ച് പൂട്ടുകയും ഖൈബര്‍പഖ്തൂഖ്വ തുടങ്ങിയ മേഖലകളില്‍ നിന്ന് സൈന്യത്തെ മാറ്റി നിര്‍ത്തുന്ന സമീപനവും ഉണ്ടായിരുന്നു. കറാച്ചി വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായത്. ഇത് കൂടാതെ നിര്‍ണായക നീക്കം കൂടി പാക് ഭരണകൂടം നടത്തിയിരുന്നു.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. കഴിഞ്ഞദിവസം നടന്ന തിരക്കിട്ടുളള നീക്കമായിരുന്നു ഇത്.

വിഷയത്തില്‍ ഇന്ത്യയുടെ സംശയം ബലപ്പെടുകയാണ്. ചൈനയില്‍ നിന്ന് പല സഹായങ്ങളും പാകിസ്ഥാന് ലഭിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നിരിക്കുന്നത് ആണവപരീക്ഷണമാണെങ്കില്‍ പിന്നില്‍ ചൈനയുടെ സഹായം ഉണ്ടെന്ന് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നു. സംശയിക്കാന്‍ മറ്റ് ചില കാരണങ്ങളും ഉണ്ട്. കറാച്ചിയില്‍ അഠുത്തിടെ സഹായങ്ങളുമായ് ചൈന തുര്‍ക്കി വിമാനങ്ങള്‍ എത്തിയിരുന്നു. അതായത് ആയുധക്കൈമാറ്റം നടന്നുവെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. നടന്നത് ആയുധ കൈമാറ്റമാണോ അതോ അന്ന് കറാച്ചില്‍ ചൈനീസ് ആണവ ശാസ്ത്രജ്ഞര്‍ ഇറങ്ങിയോ എന്ന സംശയം ഉടലെടുക്കുന്നു. ചൈനയില്‍ നിന്ന് പലരും പാക്കിലേക്ക് വന്ന് പോകുന്നുണ്ട്. പാക്കില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട് ചൈന. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ വരുന്നതെന്ന വാദമാണ് പാക് ഭരണകൂടം പറയുന്നത്. മുന്‍പ് ഇറാന്‍ ഇസ്രയേല്‍ യുദ്ധം ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോള്‍ അന്ന് ടെഹ്‌റാനില്‍ ഭൂചലനം ഉണ്ടായിരുന്നു. അന്ന് നടന്നത് ആണവപരീക്ഷണമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതേ സംശയമാണ് അമേരിക്ക പാകിസ്ഥാന്‍ ഭൂചലനത്തിലും ഉയര്‍ത്തുന്നത്.

പാകിസ്ഥാന്‍ ആണവപരീക്ഷണ നടത്തിയതിന്റെ ഫലമാണ് ഭൂചലനമെന്ന വാദത്തെ പാക് മന്ത്രിമാര്‍ പാടെത്തള്ളി കളഞ്ഞു. പാകിസ്ഥാനില്‍ ഭൂചനലങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും. മേഖലയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന്റെ ഫോള്‍ട്ട് ലൈന്‍ സ്ഥാനം കാരണം ഇടയ്ക്കിടെയുള്ളതും നാശനഷ്ടങ്ങള്‍ വരുത്തുന്നതുമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പാകിസ്ഥാന്‍ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ്, കാരണം അത് ഒന്നിലധികം പ്രധാന ഫോള്‍ട്ട് ലൈനുകള്‍ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പ്രദേശത്തെ ഇടയ്ക്കിടെയുള്ളതും പലപ്പോഴും വിനാശകരവുമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളതാക്കുന്നു. ചരിത്രത്തിലുടനീളം, പാകിസ്ഥാന്‍ കാര്യമായ ഭൂകമ്പ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ യുറേഷ്യന്‍, ഇന്ത്യന്‍ പ്ലേറ്റുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പാകിസ്ഥാന്‍ ഭൂമിശാസ്ത്രപരമായി സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു. ബലൂചിസ്ഥാന്‍, ഫെഡറല്‍ ഭരണത്തിലുള്ള ഗോത്ര പ്രദേശങ്ങള്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങള്‍ യുറേഷ്യന്‍ പ്ലേറ്റിന്റെ തെക്കേ അറ്റത്ത്, ഇറാനിയന്‍ പീഠഭൂമിയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു വിപരീതമായി, സിന്ധ്, പഞ്ചാബ്, പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീര്‍ എന്നീ പ്രവിശ്യകള്‍ ഇന്ത്യന്‍ ഫലകത്തിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് ദക്ഷിണേഷ്യയുടെ ടെക്‌റ്റോണിക് ചട്ടക്കൂടിന്റെ ഭാഗമാണ്. അതിനാല്‍, രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഈ പ്രദേശം ശക്തമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇന്ത്യയ്‌ക്കെതിരെ അണിയറയില്‍ ചില നീക്കങ്ങള്‍ നടത്തുകയാണ് പാകിസ്ഥാന്‍. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടികള്‍ക്ക് നീക്കം തുടങ്ങിയതായി പാകിസ്താന് ആശങ്കയുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. ആദ്യമായാണ് ഐഎസ്‌ഐ മേധാവി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്. ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിന് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.

2022ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇല്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അസിം മാലിക് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ ചുമതലയിലെത്തുന്നത്. ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്നതാണ് അസിം മാലികിന്റെഅധിക ചുമതല. ഒരു ഫെഡറല്‍ മന്ത്രിക്ക് തുല്യമായ പദവിയാണ് എന്‍എസ്എ വഹിക്കുന്നത്. ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും തലവനാണ് ഉപദേഷ്ടാവ്. ഐഎസ്‌ഐ ഡയറക്ടര്‍ ജനറലാകുന്നതിന് മുമ്പ്, അസിം മാലിക് പാകിസ്താന്‍ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡ്ജറ്റന്റ് ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ഭരണപരമായ കാര്യങ്ങളുടെ മേല്‍നോട്ടമായിരുന്നു അദ്ദേഹത്തിന്റെ ചുമതല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (18 minutes ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (49 minutes ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (1 hour ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (1 hour ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (1 hour ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (2 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (2 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (2 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (3 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (3 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (4 hours ago)

Hafiz Saeed's Security ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷ  (4 hours ago)

ജിമ്മിയുടെയും, ജോസഫിന്റെയും ഫോൺ പരിശോധനയിൽ പോലീസ് കണ്ടെത്തിയത് ഭീകരം; ശബ്ദ സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്; ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ജിമ്മിയെയും ഭർതൃപിതാവ് ജോസ  (4 hours ago)

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക  (4 hours ago)

കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends