ഒടുവിൽ രക്ഷകരായി ഇന്ത്യൻ വ്യോമസേന..വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ, നോർത്തേൺ കമാൻഡുമായി അടിയന്തരമായി ബന്ധപ്പെട്ടു.. ഡൽഹി കൺട്രോളുമായി ഏകോപനം ആരംഭിക്കുകയും ചെയ്തു..

ഒടുവിൽ രക്ഷകരായി ഇന്ത്യൻ വ്യോമസേന..കനത്ത ആലിപ്പഴ വർഷത്തിലും ആകാശച്ചുഴിയിലും പെട്ട ഡൽഹി- ശ്രീനഗർ ഇൻഡിഗോ 6E 2142 വിമാനത്തിന് ലാൻഡ് ചെയ്യാൻ സഹായമൊരുക്കിയത് വ്യോമസേന. വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ നോർത്തേൺ കമാൻഡുമായി അടിയന്തരമായി ബന്ധപ്പെട്ടതിനെ തുടർന്ന് വേണ്ട മുന്നറിയിപ്പുകൾ ഇവർ നൽകിയിരുന്നു.ആടിയുലഞ്ഞ വിമാനത്തിന് പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇതുമൂലം 227 യാത്രക്കാരുടെ ജീവൻ അപകടത്തിലായി.
തുടർന്നാണ് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തെ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ചതെന്ന് വ്യോമസേന വൃത്തങ്ങൾ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച NOTAM A0220/25 പ്രകാരം, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിവിലിയൻ, സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണെന്നും മെയ് 23 അർദ്ധരാത്രി വരെ ഇത് പ്രാബല്യത്തിൽ തുടരുമെന്നും ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ ലാഹോർ എടിസി അനുമതി നൽകിയിരുന്നില്ല.
ഇന്ത്യൻ നോർത്തേൺ ഏരിയ കൺട്രോൾ ഉടൻ തന്നെ ഇൻഡിഗോ പൈലറ്റിന് ഉപദേശം നൽകുകയും ഡൽഹി കൺട്രോളുമായി ഏകോപനം ആരംഭിക്കുകയും ചെയ്തു.അടിയന്തര അനുമതി ലഭിച്ചാൽ ഉപയോഗിക്കുന്നതിനായി പൈലറ്റിന് ലാഹോർ കൺട്രോളിന്റെ ഫ്രീക്വൻസിയും നൽകി.പാകിസ്ഥാനിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനം മറ്റൊരു വഴിയിലൂടെ ശ്രീനഗറിലേക്ക് തിരിച്ചുവിട്ടു. പാകിസ്ഥാൻ അനുമതി നിഷേധിച്ചതോടെ വിമാനം ശ്രീനഗറിലേക്കുള്ള ഗതി മാറ്റി.
പ്രതികൂല സാഹചര്യങ്ങളിലൂടെ വിമാനത്തെ നയിക്കുന്നതിനും സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിനും ഇവിടെ നിന്ന് ഇന്ത്യൻ വ്യോമസേന നിയന്ത്രണം ഏറ്റെടുക്കുകയും പൈലറ്റിന് തത്സമയ നിയന്ത്രണ വെക്റ്ററും ഗ്രൗണ്ട് സ്പീഡ് അപ്‌ഡേറ്റുകളും നൽകിക്കൊണ്ട് സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കുകയും ചെയ്തു.ശ്രീനഗറിനടുത്തേക്ക് അടുക്കുമ്പോൾ ആലിപ്പഴ വീഴ്ച ശക്തമായതിനെ തുടർന്ന് വിമാനത്തിൽ മിഡ്-എയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha