Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം കള്ളം ; ധര്‍മ്മദൈവങ്ങള്‍ നേരിട്ട് അനുഗ്രഹിച്ച ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമെന്ന് റിപ്പോർട്ട്

27 NOVEMBER 2025 07:50 AM IST
മലയാളി വാര്‍ത്ത

ധർമ്മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിലെ പരാതിക്കാരനായ ചിന്നയ്യ, ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടെന്നവർ, ടി. ജയന്ത്, വിറ്റല ഗൗഡ, സുജാത ഭട്ട് എന്നിവർക്കെതിരെ 3,900 പേജുള്ള കുറ്റപത്രം വ്യാഴാഴ്ച ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം തെറ്റായ തെളിവ് നൽകൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ ധര്‍മ്മദൈവങ്ങള്‍ നേരിട്ട് വന്ന് അനുഗ്രഹിച്ച സ്ഥലത്ത് നിലകൊള്ളുന്ന കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലുള്ള ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമാണെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം സമ്മതിച്ചിരിക്കുകയാണ്. സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കൂടാതെ കർണാടകയിലെ ധർമ്മസ്ഥല എന്ന ക്ഷേത്രനഗരത്തിൽ രഹസ്യമായി കുഴിച്ചിട്ട കുഴികളിൽ നിന്ന് മുൻ ശുചീകരണ തൊഴിലാളി കുഴിച്ചെടുത്തതായി പറയപ്പെടുന്ന തലയോട്ടി, തൊഴിലാളി തന്നെ കണ്ടെത്തിയതല്ല, മറിച്ച് മറ്റുള്ളവർ നൽകിയതാണെന്ന് ഒരു പബ്ലിക് പ്രോസിക്യൂട്ടർ ദക്ഷിണ കന്നഡ കോടതിയെ അറിയിച്ചു.

കാര്യങ്ങള്‍ മാറ്റിമാറ്റി പറയുന്ന ലോറി ഉടമ മനാഫ് ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ഇവിടെ കുഴിച്ചാല്‍ നൂറ് മൃതദേഹങ്ങള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ് ന്യൂസ് 18 ലേഖകന് ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്തെ കാടുപിടിച്ച് കിടന്ന സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുത്തയാളാണ് ലോറി ഉടമ മനാഫ്. യൂട്യൂബറായ സമീര്‍ എഐ ഉപയോഗിച്ച് ഒരു അപസര്‍പ്പകകഥ പോലെ എടുത്ത വീഡിയോ ആദ്യവസാനം സത്യമാണെന്ന് ആണയിട്ടയാളാണ് ലോറി ഉടമ മനാഫ്. പത്ത് ലക്ഷം പേര്‍ ഈ വ്യാജവീഡിയോ കണ്ടിരുന്നു. തന്റെ മകളായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ധര്‍മ്മസ്ഥലയില്‍ തൊഴാന്‍ ചെന്ന ശേഷം കാണാതായി എന്ന കള്ളപ്പരാതിയുമായി വന്ന സുജാത ഭട്ട് എന്ന സ്ത്രീയെ ന്യായീകരിച്ച് ലോറി ഉടമ മനാഫ് വീഡിയോകള്‍ ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ സുജാതാ ഭട്ട് നുണ പറയുന്നതായി പൊലീസ് കണ്ടെത്തിയപ്പോൾ സുജാത ഭട്ട് എവിടെപ്പോയി എന്ന ചോദിച്ചവരോട് സുജാത ഭട്ട് എന്റെ അണ്ടറിലുണ്ട് എന്ന് ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു . ഇത് അന്ന് വലിയ വിവാദമായിരുന്നു. ധര്‍മ്മസ്ഥലയ്‌ക്കെതിരെ ഇല്ലാത്ത നുണക്കഥകള‍് പുറത്തെത്തിച്ചുകൊണ്ടിരുന്നു. മാധ്യമങ്ങളെ കൂട്ടത്തോടെ ധര്‍മ്മസ്ഥലയില്‍ എത്തിച്ചത് മനാഫ് എന്ന ലോറി ഉടമയാണ്. ഇയാള്‍ മീഡിയ കോ്ര്‍ഡിനേറ്ററായി ചമഞ്ഞ് എല്ലാ മാധ്യമങ്ങളെയും ധര്‍മ്മസ്ഥലയില്‍ എത്തിച്ചു. സ്വന്തം യൂട്യൂബിലൂടെയും ഇയാള്‍ നുണക്കഥകള്‍ പരത്തി.

അതിനിടെ ഈ പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി ധര്‍മ്മസ്ഥല ക്ഷേത്രാധികാരികള്‍ക്കെതിരെ വലിയ സമരം അഴിച്ചുവിട്ടു. അതിനിടെ തങ്ങളുടെ ഭൂമികള്‍ ക്ഷേത്രാധികാരികള്‍ അനധികൃതമായി പിടിച്ചെടുത്തെന്നാരോപിച്ച് ചിലര്‍ രംഗത്ത് വന്നു. ഇവര്‍ മതപരിവര്‍ത്തനലോബികളുടെ ഏജന്‍റുമാരായിരുന്നു. ക്ഷേത്രം ധര്‍മ്മാധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെയെ വരെ ജനം സംശയിച്ചു. സാമൂഹ്യസേവനത്തിന് പത്മവിഭൂഷണ്‍ വരെ നേടിയ വ്യക്തിയാണ് ഇദ്ദേഹം.

ധര്‍മ്മസ്ഥലയിലെ ഭൂമാഫിയ, മതപരിവര്‍ത്തനലോബികള്‍ ചില കോണ്‍ഗ്രസ് നേതാക്കളും ജിഹാദി സംഘങ്ങളും കൈകോര്‍ത്ത് കെട്ടിച്ചമച്ച വലിയൊരു കള്ളക്കഥയായിരുന്നു ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടന്നു എന്നത് ആരോപണത്തിന്റെ തുടക്കം മുതലേ പലരും പറഞ്ഞിരുന്നു.

ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്ന ആളുടെ മൊഴിയില്‍ നിന്നാണ് കേസിന്റെ തുടക്കം. പിന്നീട് യൂട്യൂബറായ സമീര്‍ എന്ന യുവാവ് എഐസഹായത്തോടെ ധര്‍മ്മസ്ഥയില്‍ തൊഴാന്‍ വരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൂട്ടത്തോടെ കൂഴിച്ചിടുന്നതായി ഒരു വീഡിയോ ചെയ്തു. 10 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടതോടെയാണ് ധര്‍മ്മസ്ഥലയിലെ സ്ത്രീകളുടെ കൂട്ടക്കൊലപാതകം എന്ന ആരോപണം വിവാദമായത്. ഇപ്പോൾ 3900 പേജുള്ള റിപ്പോര്ട്ട് വലിയൊരു ഗൂഢാലോചനയാണ് പുറത്തുകൊണ്ടുവന്നത്. ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്‍റ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയുടെ കൈകള്‍ പരിശുദ്ദമാണെന്നും തെളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (15 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (35 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends