എസ്ഐആർ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആർ) ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സംസ്ഥാനത്തെ എസ്‌ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യമുള്ളത്.
കേരളത്തിലെ എസ്‌ഐആർ നടപടികൾ മാറ്റിവയ്ക്കില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ചുപോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെന്നും കമ്മീഷൻ കോടതിയെ അറിയിക്കുകയും ചെയ്തു.
എസ്‌ഐആർ നടപടികൾ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
നേരത്തേ എസ്‌ഐആർ നിർത്തിവയ്ക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോടു സുപ്രീംകോടതിയെ സമീപിക്കാനായി ആവശ്യപ്പെടുകയായിരുന്നു. വോട്ടർമാരിൽ നിന്ന് വിവരങ്ങൾ അടങ്ങിയ ഫോമുകൾ തിരികെ നൽകാനുള്ള സമയം ഡിസംബർ 11 വരെയാണ് നീട്ടി. കരട് വോട്ടർ പട്ടിക 16ന് പ്രസിദ്ധീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























