കനത്ത മഴ... ചെന്നൈയിൽ ജനജീവിതം സ്തംഭിച്ചു...താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, രക്ഷാപ്രവർത്തനം തുടരുന്നു

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് വടക്കന്‍, മധ്യചെന്നൈയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. കോര്‍പറേഷന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെരമ്പൂര്‍, വ്യാസര്‍പ്പാടി ഭാഗങ്ങളില്‍ നാലടിയോളം വെള്ളം ഉയര്‍ന്നിരുന്നു.
ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ക്ക് വെള്ളവും ഭക്ഷണപ്പൊതികളും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
അധികൃതരുടെ കെടുകാര്യസ്ഥതയില്‍ പെരമ്പൂര്‍ പി.പി. റോഡിന് സമീപം താമസിക്കുന്നവര്‍ ചൊവ്വാഴ്ച രാവിലെ പ്രതിഷേധിച്ചിരുന്നു. വ്യാസര്‍പ്പാടി ഭാഗത്തുള്ളവര്‍ ഉപയോഗിക്കുന്ന അടിപ്പാതയില്‍നിറഞ്ഞ വെള്ളം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മോട്ടോര്‍വെച്ച് പമ്പുചെയ്ത് മാറ്റാന്‍ തുടങ്ങി.
വടക്കന്‍ ചെന്നൈയില്‍ മിഞ്ചൂരിലെ റോഡുകളിലും വീടുകളിലും വെള്ളം കയറി. വേളാച്ചേരിയിലെ രാജലക്ഷ്മി നഗറിലും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം പമ്പുചെയ്ത് മാറ്റാനും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടുവരുന്നു.
https://www.facebook.com/Malayalivartha


























