ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ പുതിയൊരു ചരിത്രംകുറിക്കാനൊരുങ്ങുന്നു....വിക്രം-1 റോക്കറ്റ് നിർണായക പരീക്ഷണങ്ങൾ അവസാനഘട്ടത്തിലേക്ക്

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ പുതിയൊരു ചരിത്രംകുറിക്കാൻ പോവുകയാണ്. സ്കൈറൂട്ട് എയിറോസ്പേസ് എന്ന സ്വകാര്യ കമ്പനി വികസിപ്പിച്ച വിക്രം-1 റോക്കറ്റ് നിർണായക പരീക്ഷണങ്ങൾ വിജയകരമായി പിന്നിട്ടതോടെ വിക്ഷേപണത്തിനുള്ള അവസാന ഘട്ടത്തിലേക്ക് . ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ആദ്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1, ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയി.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് സ്കൈ റൂട്ട്. റോക്കറ്റിന്റെ പേലോഡ് ഫെയറിംഗ് വേർതിരിക്കൽ പരീക്ഷണം ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി .
ഓർബിറ്റൽ വിക്ഷേപണത്തിന് മുന്നോടിയായുള്ള പ്രധാന സാങ്കേതിക പരിശോധനകൾ പൂർത്തിയായതായിട്ടുണ്ട്. അടുത്ത ഘട്ടമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ അസംബ്ലി, ഇന്റഗ്രേഷൻ, അന്തിമ തയ്യാറെടുപ്പുകൾ എന്നിവ നടക്കും. ഏകദേശം 20 മീറ്റർ ഉയരമുള്ള നാലു ഘട്ട റോക്കറ്റായ വിക്രം-1, 350 കിലോഗ്രാം വരെ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ ശേഷിയുള്ളതാണ്.
ചെലവ് കുറഞ്ഞ വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2026ൽ തന്നെ വിക്രം-1ന്റെ ഓർബിറ്റൽ വിക്ഷേപണം നടന്നേക്കും.
https://www.facebook.com/Malayalivartha

























