Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലും ആശുപത്രിക്കു സമീപം മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന അണികളുടെ ഹൃദയം തകര്‍ത്ത് അമ്മയുടെ വിടവാങ്ങല്‍

06 DECEMBER 2016 09:21 AM IST
മലയാളി വാര്‍ത്ത

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലും ആശുപത്രിക്കു സമീപം മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അണികള്‍ ശുഭാപ്തി വിശ്വാസം കൈവിടാതെ അദ്ഭുതം നടക്കും, അമ്മ തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ കാത്തു നിന്നു. കഴിഞ്ഞ രാത്രിമുതല്‍ ഇവിടെ തടിച്ചുകൂടിയ സ്ത്രീകളായിരുന്നു മണിക്കൂറുകള്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞത്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച പുരട്ചി തലൈവിയെ ഈശ്വരന്‍ കാത്തുകൊള്ളുമെന്നും ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടലുണ്ടാകുമെന്നും ഇവര്‍ ആവര്‍ത്തിച്ചു. റോഡിനുനടുവില്‍ നിന്നും വെറുംനിലത്ത് ഇരുന്നുമായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന നടത്തിയ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ഈശ്വരനോടു പറയാന്‍ ഒരാവശ്യം മാത്രം; അമ്മയെ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുതരണം. ജയയുടെ ചിത്രം വച്ചായിരുന്നു പലരുടെയും പ്രാര്‍ഥന. ചെന്നൈ നഗരത്തില്‍ നടന്ന പ്രാര്‍ഥനകള്‍ കൂടാതെ സംസ്ഥാനത്തു പലയിടത്തും പ്രത്യേക പൂജകളും നടത്തി. പക്ഷേ ഫലിച്ചില്ല.

സംസ്ഥാനത്തിനു പുറത്ത് കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ക്ഷേത്രങ്ങളില്‍ ജയയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തുടനീളം ജയയ്ക്കുവേണ്ടി പ്രാര്‍ഥനകള്‍ നടന്നു വരികയായിരുന്നു. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാല്‍ക്കുട ഘോഷയാത്ര, മണ്‍ ചോറ് വഴിപാട്, ദീപാരാധന തുടങ്ങിയവ നടത്തി. അപ്പോളോ ആശുപത്രിക്കു മുന്നില്‍ മിക്കദിവസങ്ങളിലും പ്രത്യേക പൂജകളുണ്ടായി. ലോകമെമ്പാടും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും നടത്തിയ പ്രാര്‍ഥനകളുടെ ഫലമായി തനിക്കു പുനര്‍ജന്മമായെന്നായിരുന്നു നവംബര്‍ 13നു പുറത്തിറക്കിയ ജയയുടെ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഇതോടെ ഏറെ ആശ്വസിച്ച അണികളുടെ മനം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഏതു നിമിഷവും ബ്രേക്കിങ് ന്യൂസ് പ്രതീക്ഷിച്ചു മാധ്യമപ്രവര്‍ത്തകര്‍, കുട്ടികളെ പോലെ വാവിട്ടു കരയുന്ന അണികള്‍, ഏതു പൊട്ടിത്തെറിയെയും നേരിടാന്‍ ശക്തി സംഭരിച്ചു നില്‍ക്കുന്ന പൊലീസ്, മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്നു മാത്രം ആവര്‍ത്തിക്കുന്ന ആശുപത്രി അധികൃതര്‍, മൗനം തുടരുന്ന അണ്ണാ ഡിഎംകെ നേതാക്കള്‍ അപ്പോളോ ആശുപത്രി സ്ഥിതി ചെയ്യുന്ന ഗ്രീംസ് റോഡില്‍ ഇന്നലെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു.
ജയയുടെ ആരോഗ്യ നില വഷളായെന്ന വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്നു തടിച്ചു കൂടിയ ആയിരക്കണക്കിന് അണികള്‍ ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷവും പുരട്ചി തലൈവി വാഴ്ക എന്ന് ആര്‍ത്തുവിളിച്ച് ഇവിടെ തുടരുകയായിരുന്നു. പ്രധാന റോഡില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ഉപറോഡില്‍ പ്രവേശനം എംഎല്‍എമാര്‍ അടക്കം നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചികിത്സ തേടിയെത്തുന്നവര്‍ക്കും മാത്രമായി ചുരുക്കിയിരുന്നു. അതിനാല്‍ പ്രധാന റോഡിലാണ് അണികള്‍ തമ്പടിച്ചത്.
രാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരും അണ്ണാ ഡിഎംകെ പ്രധാന നേതാക്കളും ആശുപത്രിയിലെത്തി. പിന്നീട് അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ ഒഴുക്കായി. ആശുപത്രിയിലേക്കു പോയവരും തിരിച്ചിറങ്ങിയവരും ഒന്നും പറയാന്‍ തയ്യാറായില്ല. 12 മണിയോടെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്നുള്ള ഡോക്ടര്‍മാരും എത്തി. ഇതിനിടെ ആശുപത്രിയില്‍നിന്നു പുറത്തുവന്ന അണ്ണാ ഡിഎംകെ നേതാവ് പണ്‍റുത്തി രാമചന്ദ്രനു ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ കൂടിയെങ്കിലും ഒന്നും പറയാതെ അദ്ദേഹം മടങ്ങി.
ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അറിയിച്ച് ഒരു മണിയോടെ മെഡിക്കല്‍ ബുള്ളറ്റിനെത്തി. ഇതോടെ അണികളുടെ മുഖങ്ങളില്‍ നിരാശ പടര്‍ന്നു, പ്രാര്‍ഥനകള്‍ കൂടുതല്‍ ശക്തമായി. മൂന്നു മണിയോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചു. ഇതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വീണ്ടും ആശുപത്രിയിലേക്ക് എത്തുന്നുവെന്ന വിവരം പുറത്തു വന്നതോടെ പിന്നെയും ആകാംക്ഷയുടെ നിമിഷങ്ങള്‍.
റോയപ്പേട്ടയിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം ചേരുന്നുവെന്ന് അറിഞ്ഞതോടെ അണികള്‍ക്കിടയില്‍ വീണ്ടും ആശങ്ക. പലരും വിവരങ്ങള്‍ അറിയാന്‍ പാര്‍ട്ടി ആസ്ഥാനത്തേക്കു കുതിച്ചു. ഇതിനിടെ അഞ്ചരയോടെ ഏവരെയും നടുക്കി പ്രാദേശിക ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. സ്ത്രീകള്‍ അലമുറയിട്ടു. ബാരിക്കേഡുകള്‍ തകര്‍ത്ത് ആശുപത്രിയിലേക്കു കുതിക്കാന്‍ ശ്രമിക്കുകയായിരുന്നു പുരുഷന്മാര്‍.സര്‍വസജ്ജരായ പൊലീസുകള്‍ ഏറെ പണിപ്പെട്ടു പ്രവര്‍ത്തകരെ നിയന്ത്രിച്ചെങ്കിലും സ്ഥിതി അതീവകലുഷമായിരുന്നു. ഈ ഘട്ടത്തില്‍ ഏറെ ആശ്വസം നല്‍കുന്ന വിവരമെത്തി–മരണവാര്‍ത്ത അടിസ്ഥാനരഹിതം. ചികിത്സ തുടരുന്നുവെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വരിക കൂടി ചെയ്തതോടെ അണികള്‍ക്ക് ആശ്വാസം. കരച്ചില്‍ മാറി മുദ്രാവാക്യം വിളികളായി, 'അമ്മ വാഴ്ക! പുരട്ചി തലൈവി വാഴ്ക!'
ആശുപത്രിയ്ക്കു മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ വീണ്ടും പ്രാര്‍ഥനകളില്‍ മുഴുകി.. പക്ഷേ, പൊട്ടിക്കരയാനായിരുന്നു അവരുടെ വിധി. രാത്രി പന്ത്രണ്ടുമണിയോടെ തമിഴകത്തിന്റെ ഹൃദയം തകര്‍ത്ത വാര്‍ത്ത എത്തി. തങ്ങളുടെ പ്രിയപ്പെട്ട അമ്മ, പുരട്ചി തലൈവി ജയലളിത ഇനി ഒപ്പമില്ല... ചെന്നൈ നഗരവും തമിഴകവും സങ്കടക്കടലില്‍ മുങ്ങി... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (19 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (50 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends