Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചായക്കടയില്‍ നിന്നും ജയലളിതയുടെ വിശ്വസ്തനും അവിടുന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവും; നാടകീയത നിറഞ്ഞ പനീര്‍ശെല്‍വത്തിന്റെ ജീവിതകഥ ഇങ്ങനെ..

08 DECEMBER 2016 11:50 AM IST
മലയാളി വാര്‍ത്ത

തമിഴ് ജനതയുടെ സ്വന്തം അമ്മ ജയലളിത മണ്‍മറഞ്ഞു, ഇനി അവരെ നയിക്കേണ്ടത് ഒ.പനീര്‍ശെല്‍വം എന്ന ജയയുടെ വിശ്വസ്തന്‍. മുഖ്യമന്ത്രി പദം പനീര്‍ശെല്‍വത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരു പ്രത്യേകതയും കൂടി നിലനില്‍ക്കുന്നു. മലയാളിയായ എം.ജി.ആറിനും കര്‍ണാടകക്കാരിയായ പുരട്ചി തലൈവി ജയലളിതയില്‍ നിന്നും ഒരു ശുദ്ധ തമിഴന്റെ കൈകളിലേക്കാണ് ഇനി തമിഴ്‌നാടിന്റെ ഭരണം എത്തുക.

തേവര്‍ സമുദായക്കാരനായ ഒ പനീര്‍ശെല്‍വം എന്ന ചായക്കടക്കാരനാണ് മൂന്നാം തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് പെരിയകുളത്തുകാരുടെ പ്രിയപ്പെട്ട 'അണ്ണന്‍' എന്ന വിളിപ്പേരുള്ള പനീര്‍ശെല്‍വം രണ്ട് തവണ മുഖ്യമന്ത്രി പദവിയിലേക്ക് ചുവടുവച്ചത്. ഇപ്പോള്‍, തലൈവിക്ക് ശേഷവും അധികാരം സ്വാഭാവികമായി ഈ അണ്ണനിലേക്ക് എത്തിച്ചേരുന്നു.

തേനിയാണ് ഒ പനീര്‍ശെല്‍വത്തിന്റെ ജന്മദേശം. ഇവിടുത്തെ പെരിയകുളത്തെ കവലയിലെ ചായയും വടകളും ചൂടോടെ വിറ്റഴിയുന്ന ചായക്കടയുടെ ഉടമയായിരുന്നു ഒരുകാലത്ത് പനീര്‍സെല്‍വം. ഇപ്പോഴും ഈ കട അദ്ദേഹം നടത്തുന്നുണ്ട്. കടയില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പമാണ് ജയയുടെ ചിത്രവും. ജോലിത്തിരക്കിനിടയിലും തൊട്ടടുത്തുള്ള അണ്ണാ ഡിഎംകെ പാര്‍ട്ടി ഓഫിസിലേക്കോടുന്നതു പനീര്‍സെല്‍വത്തിന്റെ പതിവായിരുന്നു. സഹോദരന്‍ ഷണ്‍മുഖ സുന്ദരമാണ് ഇപ്പോള്‍ കട നടത്തുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ഈ കട തുറന്നിട്ടില്ല.കര്‍ഷകന്റെ മകനായി പിറന്ന പനീര്‍സെല്‍വം ലാളിത്യത്തിന്റെ ഉടമയാണ്. ഉത്തമപാളയത്തിലെ ഹാജി കര്‍ത്താ റാവുത്തര്‍ ഹൗദിയ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദ പഠനം. കോളേജ് വിദ്യാഭ്യാസം ഉണ്ടെങ്കിലും കൃഷിയോടായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം. ഇതിനിടെയാണ് അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. രാഷ്ട്രീയത്തില്‍ തിരക്കേറിയപ്പോള്‍ പെരിയകുളത്തു നിന്നു ചെന്നൈയിലേക്കു താമസം മാറ്റി. എന്നാല്‍, ഇപ്പോഴും ലാളിത്യം കൈമുതലാക്കി തന്നെയാണ് പെരിയകുളത്തുകാരുടെ അണ്ണന്റെ ജീവിതം. വീണുകിട്ടുന്ന ഇടവേളയില്‍ തന്റെ ചായക്കടയിലും അദ്ദേഹം എത്താറുണ്ട്.

പാര്‍ട്ടിയില്‍ പുരൈട്ചി തലൈവിയുടെ നിഴലായിരുന്നു ഒ പനീര്‍ശെല്‍വം. കോടതിയും കേസുകളും അമ്മയെ അധികാരത്തില്‍നിന്നു വിലക്കിയപ്പോള്‍ രണ്ടുതവണ പകരക്കാരനായി നിയോഗിക്കപ്പെട്ട പനീര്‍സെല്‍വത്തിന് ഇക്കുറി അഗ്‌നിപരീക്ഷയാണ്. മൂന്നാമൂഴത്തില്‍ മുഖ്യമന്ത്രിയുടെ സ്വതന്ത്രചുമതലയാണ് പനീര്‍ശെല്‍വത്തിനുള്ളത്. നേരത്തേ രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും അണിയറയില്‍ ജയലളിതയുണ്ടായിരുന്നു.ഓരോ തീരുമാനത്തിനും ആ കയ്യൊപ്പിന്റെ ബലവുമുണ്ടായിരുന്നു. എന്നാല്‍, ഇനി അങ്ങനെയല്ല, പനീര്‍ശെല്‍വം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കണം. നേരത്തെ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചപ്പോഴും അവകാശവാദങ്ങള്‍ ഉന്നയിച്ചില്ല. രണ്ടുതവണയും നിയമസഭയില്‍ ജയലളിത ഉപയോഗിച്ച കസേരയോ അവരുടെ ഓഫിസോ ഉപയോഗിക്കാന്‍ തയാറായില്ല. പോക്കറ്റിലും മേശപ്പുറത്തും ജയയുടെ ചിത്രം സൂക്ഷിച്ച്, വിശ്വസ്തന്‍ എന്നതിനേക്കാള്‍ ഏറ്റവും വലിയ അമ്മ ഭക്തനായിരുന്നു അദ്ദേഹം.

അറുപത്തിയഞ്ചുകാരനായ പനീര്‍സെല്‍വം പാര്‍ട്ടിക്കാരുടെ 'ഒപിഎസ്' ആണ്. ആദ്യ ഔദ്യോഗിക സ്ഥാനലബ്ധി 1996-ല്‍ പെരിയകുളം മുനിസിപ്പല്‍ ചെയര്‍മാന്‍പദം അലങ്കരിച്ച് കൊണ്ട്. 1988-ല്‍ അണ്ണാ ഡിഎംകെ പിളര്‍ന്നപ്പോള്‍ ജാനകിയോടൊപ്പമായിരുന്നുവെന്നതു പൂര്‍വചരിത്ര കൗതുകം. പെരിയകുളം എംപി ആയിരുന്ന, ജയലളിതയുടെ വിശ്വസ്തന്‍ ടി.ടി.വി.ദിനകരനാണു പോയസ് ഗാര്‍ഡനിലേക്കു കൈപിടിച്ചത്. ദിനകരന്റെ നിഴലായി നടന്ന പനീര്‍സെല്‍വം ജയയുടെ വിശ്വാസം നേടിയെടുത്തു. 2001ല്‍ ജയയ്ക്ക് അപ്രതീക്ഷിതമായി ഭരണത്തില്‍നിന്നു മാറിനില്‍ക്കേണ്ടിവന്നപ്പോള്‍ എംഎല്‍എയായുള്ള ആദ്യ ഊഴത്തില്‍ത്തന്നെ മുഖ്യമന്ത്രിയുമായി. ആറുമാസത്തിനുശേഷം സന്തോഷത്തോടെ പദവി തിരിച്ചേല്‍പിച്ചു മന്ത്രിയായി.സ്വത്തുകേസില്‍ ജയ ജയിലിലായതോടെ 2014 സെപ്റ്റംബര്‍ 29-നു വീണ്ടും മുഖ്യമന്ത്രിയായി. ജയ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ധനകാര്യ, പൊതുമരാമത്തു വകുപ്പുകളാണു പനീല്‍സെല്‍വം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 2006-ല്‍ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടമായപ്പോള്‍ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി. നിലവില്‍ ബോഡിനായ്ക്കനൂരില്‍നിന്നുള്ള നിയമസഭാംഗമാണ്.തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ നിലനില്‍പുതന്നെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണു പനീര്‍സെല്‍വത്തിന്റെ വരുംകാലം. പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ അമ്മ ബ്രാന്‍ഡ് ഇനിയും ഉപയോഗപ്പെടുത്തേണ്ടിവരും. ജയലളിത തുടങ്ങിവച്ച പദ്ധതികള്‍ തുടരണം. പോയസ് ഗാര്‍ഡനില്‍ പുതിയ അധികാരകേന്ദ്രം രൂപപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. അമ്മയോടു കാണിച്ചിരുന്ന അനുസരണ തോഴി ശശികലയോടും കാണിക്കുമോ അദ്ദേഹം എന്ന് കണ്ടറിയണം. എന്നാല്‍, അങ്ങനെ ചെയ്തില്ലെങ്കില്‍ എത്രകാലം തലൈവരായി തുടരാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജയയുടെ വിയോഗത്തിന് ശേഷം വലിയൊരു വെല്ലുവിളിയാണ് മുഖ്യമന്ത്രി പദത്തിലൂടെ അദ്ദേഹത്തിന് നേരിടാനുള്ളത്. ആ വെല്ലുവിളി അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടറിയാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (43 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends