എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച അച്ഛന്റെ ചരമവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ് ; രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്റര്‍ പോസ്റ്റുമായി രാഹുല്‍

എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവ്; ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്, രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്റര്‍ പോസ്റ്റുമായി രാഹുല്‍
എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവാണെന്നും ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണതെന്നും രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച് രാഹുൽ എഴുതിയ ട്വിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
രാജീവ് ഗാന്ധിയുടെ 27-ാം ചരമവാര്‍ഷികത്തിലാണ് ട്വിറ്ററിലൂടെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വെറുപ്പ് എന്നത് അത് കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തടവറയാണെന്ന് അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്. ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്. രാജീവ് ഗാന്ധി ഇന്നും എന്നും ജനങ്ങളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും എന്നും രാഹുല്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും ഭാര്യയുമായ സോണിയാ ഗാന്ധി, മകള്‍ പ്രിയങ്ക തുടങ്ങിയവര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി.
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി.[1] പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























