Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

11 OCTOBER 2025 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയത്; കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തദ്ദേശതെരഞ്ഞെടുപ്പില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള പിണറായി സര്‍ക്കാരിന് തിരിച്ചടിയാകും. സ്വര്‍ണപ്പാളി സംഭവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഴ്ചകള്‍ നീണ്ട ഗള്‍ഫ് സന്ദര്‍ശനത്തിന് ഒരുങ്ങിയെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നു. കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍ നടന്നുവെന്നതു മാത്രമല്ല പരിപാവനമായ ശബരിമലയിലെ സ്വര്‍ണ വിഗ്രഹങ്ങളെല്ലാം ക്ലാവും ചെമ്പുമായി മാറിയിരിക്കുന്നു. ഹൈന്ദവ വിശ്വാസികളുടെ മനസിനേറ്റ മുറിവുണക്കാന്‍ ഒന്‍പത് അയ്യപ്പസംഗമങ്ങള്‍ നടത്തിയാലും ശാശ്വത പരിഹാരമുണ്ടാകില്ല.

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ പാപം അകറ്റാന്‍ പമ്പയില്‍ അയ്യപ്പസംഗമം നടത്തിയെങ്കിലും പിണറായി സര്‍ക്കാരിനെ ശബരിമല അയ്യപ്പന്‍ ആഞ്ഞടിക്കുയാണ്. ഹൈന്ദവ വോട്ടുകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നു മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരിനു ജനങ്ങള്‍ക്കു മുന്‍പിലേക്ക് ഇറങ്ങിച്ചെല്ലാനാവാത്ത സാഹചര്യമാണുള്ളതത്.

ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നെന്ന് ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞതോടെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി നടപടി വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നേട്ടമായെന്നു കരുതിയ സര്‍ക്കാരിനും എല്‍ഡിഎഫിനും ഓര്‍ക്കാപ്പുറത്തു വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നു സ്വര്‍ണപ്പാളി വിവാദം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന സ്വര്‍ണത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിരോധിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് സര്‍ക്കാരും മുന്നണിയും.

വിശദമായ അന്വേഷണം നടത്തി ഒന്നരമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണസംഘം കോടതിയോട് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം വിവാദമാക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. സ്വര്‍ണപാളിയെന്നത് മഹസറില്‍ രേഖപ്പെടുത്തിയപ്പോള്‍ പിന്നീടത് ചെമ്പുപാളിയായി. ഇതിന്റെ മഹസറില്‍ തന്ത്രിയും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പിട്ടതും സര്‍ക്കാരിന് മാനക്കേടായിരിക്കുന്നു.

സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കിയതിന് അന്നത്തെ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരെ പഴിചാരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഒരു സ്വകാര്യ വ്യക്തിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് കൊണ്ടുപോകാനും ഒരു മാസത്തിലേറെ പലയിടത്തുമെത്തിച്ച് ഇഷ്ടം പോലെ കൈകാര്യം ചെയ്യാനും സാധിക്കുമോ എന്നതാണു സര്‍ക്കാരിനെതിരെ ഉയരുന്ന പ്രസക്തമായ ചോദ്യം.

ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ േപാറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കയോടെ 474 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നു. സ്വര്‍ണപ്പാളി നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് വേര്‍തിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി. ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കി പുതിയ ചെമ്പുപാളികളില്‍ പൂശിയെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ മൊഴി വിജിലന്‍സ് വിശ്വസത്തിലെടുത്തിട്ടില്ല.

ഇത്തരം നടപടികളെല്ലാം ദേവസ്വം ബോര്‍ഡിന്റെ വീഴ്ചതന്നെയാണ്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. പോറ്റി പറഞ്ഞതനുസരിച്ച് അത് നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. എസ്ഐടിയെ അന്വേഷണത്തിന് നിയോഗിച്ച ഹൈക്കോടതി നടപടിക്കു പിന്നാലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങിയിരുന്നു. ഇയാള്‍ ചെന്നൈയിലേക്കാണ് പോയതെന്നാണ് വിജിലന്‍സ് അനുമാനിക്കുന്നത്. അതിനുശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാം. ആ കൂടിയാലോചനകള്‍ക്ക് ശേഷമാകാം സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിക്കുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാനക്കേടോര്‍ത്ത് പോറ്റിയെ സര്‍ക്കാര്‍ ഒളിപ്പിച്ചതാണോ എന്നും സംശയമുണ്ട്.
പാളി പുതുതായി സ്വര്‍ണം പൂശണമെങ്കില്‍ത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ശബരിമലയിലെ വിഗ്രഹം നിര്‍മിച്ച ശില്പികുടുംബാംഗങ്ങള്‍ പറയുന്നു. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകല്‍ തന്നെയായിരുന്നെന്ന് വ്യക്തമാണ്. പുതിയ പാളികള്‍ക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങള്‍ ഉണ്ടെന്ന സൂചനയും കിട്ടിയിട്ടുണ്ട്. സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണം പൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറയുന്നു.

ഇത്രയും കാലതാമസം ഉണ്ടായതെന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണന്‍പോറ്റിക്കോ അന്നത്തെ ദേവസ്വം വകുപ്പിനോ ഉത്തരം നല്‍കാനായിട്ടില്ല. 39 ദിവസത്തെ ഇടവേളക്കിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വര്‍ണംപൂശിയെന്നാണ് നിഗമനം. കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ് വര്‍ഷം മൂന്നു കോടിയിലേറെ ഭക്തന്‍മാരെത്തുന്ന ശബരിമല. ആ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കാനും യുഡിഎഫ് അധികാരത്തില്‍ വരാതിരിക്കാനും എല്‍ഡിഎഫ് ബോധപൂര്‍വം നടത്തിയ ശ്രമമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം. കേരളത്തില്‍ ബിജെപി ഹൈന്ദവവോട്ടുകളില്‍ അഞ്ചു ശതമാനം അധികം പിടിച്ചതോടെ യുഡിഎഫ് ഭരണത്തിലെത്താനുള്ള സാധ്യത നഷ്ടമാവുകയും എല്‍ഡിഎഫ് നേട്ടമുണ്ടാവുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലുടനീളം ബിജെപി വോട്ടുപിടിച്ചതിന്റെ നേട്ടമാണ് ആറന്‍മുളയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിനു ലഭിച്ച വിജയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (15 minutes ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (25 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (29 minutes ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (33 minutes ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (42 minutes ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (45 minutes ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (48 minutes ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (52 minutes ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (1 hour ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (1 hour ago)

പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിടപ്പ് മുറിയിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മരണ പിടച്ചിലിനിടെ സംഭവിച്ചത്  (1 hour ago)

ഷാഫി പറമ്പിലിനെ കേറിത്തോണ്ടി പി പി ദിവ്യ ; കള്ളി കമ്മിണിയുടെ കരണംപൊട്ടിച്ച് ഷാഫി രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി ഗ്രൂപ്പ്  (2 hours ago)

മൂക്കിന്‍റെ ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ; ശ്വാസമെടുക്കുന്നത് വായയിലൂടെ: സംസാരിക്കുമ്പോൾ ബ്ലീഡിങ്; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്: ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണത്തിൽ തുടരും...  (2 hours ago)

ഉമ്മം കൊടുത്ത് മക്കളെ സ്കൂളിൽ വിട്ട് അമ്മ.! പിന്നാലെ മുറിക്കുള്ളിൽ കയറി ചെയ്തു കൂട്ടിയത്...! വീടിന്റെ മുറ്റത്ത് അലമുറയിട്ട് മക്കൾ  (2 hours ago)

Malayali Vartha Recommends