Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'പ്രതീക്ഷകളും,സ്വപ്നങ്ങളും ബാക്കി വെച്ച് എംബാമിംഗ് ചെയ്ത പെട്ടിയില്‍ നിശ്ചലമായ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്ന മറ്റ് ചിലര്‍. ഒരു വിമാന താവളത്തിന്റെ രണ്ട് വാതിലുകളില്‍ ഒരേസമയം സംഭവിക്കുന്ന കാര്യങ്ങൾ...' ഹൃദയഭേദകമായ കുറിപ്പ്

16 JANUARY 2021 12:05 PM IST
മലയാളി വാര്‍ത്ത

സ്വപ്‌നവും ബാധ്യതകളും എല്ലാം ഇറക്കിവെച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രവാസി. അവസാനം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ സംഭവിച്ചത്. വിധി ആയാള്‍ക്ക് മുന്നില്‍ അവതരിച്ചത് മരണത്തിന്റെ രൂപത്തിലായിരുന്നു. ബാബു എന്ന പ്രവാസിയുടെ മരണത്തെ കുറിച്ച് വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

ഷാര്‍ജ വിമാനത്താവളത്തിന്റെ Arrival ഗേറ്റിന് പുറത്തേക്ക് ഒരുപാട് പ്രതീക്ഷയോടെ,ഒരുപാട് സ്വപ്നങ്ങളുമായി ഒട്ടനവധി പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് Enter ആകുന്നു. അതേസമയം ഷാര്‍ജ വിമാനത്താവളത്തിന്റെ തെക്കേ ഭാഗത്ത് കാര്‍ഗോ Section ലില്‍ പ്രതീക്ഷകളും,സ്വപ്നങ്ങളും ബാക്കി വെച്ച് എംബാമിംഗ് ചെയ്ത പെട്ടിയില്‍ നിശ്ചലമായ അവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്ന മറ്റ് ചിലര്‍. ഒരു വിമാന താവളത്തിന്റെ രണ്ട് വാതിലുകളില്‍ ഒരേസമയം സംഭവിക്കുന്ന കാര്യങ്ങളാണ് ഈ മുകളില്‍ പറഞ്ഞത്.

ഓരോ അവധികാലം കഴിഞ്ഞ് വരുന്നവര്‍ മനസ്സില്‍ പ്രതീക്ഷവെക്കുന്നത് അല്ലെങ്കില്‍ കലുഷമായ മനസ്സിനെ സമാധാനപ്പെടുത്തുന്നത് അടുത്ത തവണ ഇവിടെ നിന്നും പ്രവാസം മതിയാക്കി നാട്ടിലേക്കുളള തിരിച്ച് പോക്കിനെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്.അതിന് തടസ്സമാകുന്നത്, ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ്.ഓരോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴും അടുത്ത പ്രശ്‌നങ്ങളുടെ നീണ്ട നിര നീണ്ടു നീണ്ടു പോകുന്നു.ഒരു നാള്‍ എല്ലാ ശരിയാകുമെന്ന പ്രവാസിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഇവിടെ തന്നെ ബാക്കി വെച്ച് എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും യാത്ര പോകുന്നത്.യാത്രക്കാരുടെ സീറ്റിലല്ല എന്ന വിത്യാസമാത്രം.നമ്മള്‍ ഇടുന്ന ഷര്‍ട്ടിന്റെ ബട്ടണ്‍ മറ്റാരോ അഴിക്കുന്നു.അത്രയുളളു ജീവിതവും മരണവും തമ്മിലുളള ദൂരം.

ഇതൊക്കെ ഞാന്‍ എഴുതുവാന്‍ കാരണം ഇന്ന് ഞാന്‍ നാട്ടിലേക്ക് അയച്ച മയ്യത്തുകളിലൊന്ന്, എനിക്ക് ഒന്നര പതിറ്റാണ്ട് കാലമായി പരിചയമുളള കണ്ണൂര്‍ സ്വദേശി ബാബുവിന്റെതേയിരുന്നു. കഴിഞ്ഞ 35 വര്‍ഷകാലമായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്ത് വരുന്ന സാധാരണ പ്രവാസിയാണ് ബാബു.അസുഖങ്ങളുടെ നീണ്ട list മായി മുന്നോട്ട് പോവുകയായിരുന്നു.ഞാന്‍ കണ്ട കാലം മുതല്‍ എന്നോട് പറയുമായിരുന്നു. അഷ്‌റഫ് അടുത്ത ഒരു പ്രാവശ്യം കൂടി മാത്രമെ ഞാന്‍ ഇവിടെയുളളു. നാട്ടില്‍ പോയി എന്തെങ്കിലും ചെയ്ത് ജീവിക്കണം.ശാരീരിക അസ്വസ്തകള്‍ അയാളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി കൊണ്ടിരുന്നു.ഓരോ അവധി കഴിഞ്ഞ് വരുമ്പോഴും പുതിയ പ്രാരാബന്ധങ്ങളും,പ്രശ്‌നങ്ങളും അയാളെ കാത്ത് കിടപ്പുണ്ടാകും.അങ്ങനെ നീണ്ട് നീണ്ട് പോയി വര്‍ഷങ്ങള്‍, കഴിഞ്ഞയാഴ്ച എന്നെ കണ്ടപ്പോള്‍ ബാബു പറഞ്ഞത്,നമ്മള്‍ ഓരോ കാര്യങ്ങള്‍ ആഗ്രഹിക്കും ദൈവം മറ്റൊന്ന് പ്രവര്‍ത്തിക്കും. കുറച്ച് ബാധ്യതകളും കൂടിയുണ്ട്,അതിനിടക്കാണ് കോവിഡ് വന്ന് പ്രശ്‌നങ്ങള്‍ ആയത്.എന്തായാലും പോകുന്നത് വരെ പോകട്ടെ, എന്ന നിരാശയോടെയുളള ബാബുവിന്റെ വാക്കുകള്‍ മയ്യത്ത് കാര്‍ഗോയിലെടുത്ത് വെക്കുമ്പോഴും എന്റെ കണ്ണുകളെ നനയ്ക്കുന്നുണ്ടായിരുന്നു.അതെ പ്രശ്‌നങ്ങളും പ്രാരാബന്ധങ്ങളും ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട ബാബു യാത്രയായി.

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകുന്നവരില്‍ അത്തര്‍ പൂശി പുതു വസ്ത്രങ്ങളും ധരിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങളും മേടിച്ച് 30 kg ലഗേജിലിട്ട് Hand bag മായി യാത്രക്ക് പോകുന്നവര്‍ ഒരു വിഭാഗം, എംബാമിംഗ് കഴിഞ്ഞ് മയ്യത്തിന്റെ പേരും മേല്‍വിലാസവും എഴുതിയ പെട്ടിയില്‍ ആണിയടിച്ച് കാര്‍ഗോ വിഭാഗത്തിലൂടെ അതേ വിമാനത്തില്‍ അവസാനമായി ഒരു നോക്ക് കാണാന്‍ ഉറ്റലരിലേക്കും, ഉടയവരിലേക്കും മുന്നില്‍ എത്തുന്നു,മയ്യത്ത് എന്ന വിളിപ്പോരോടെ...

അഷ്‌റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends