Widgets Magazine
13
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..


ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...


കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...


വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങിനെ ചോദ്യം ചെയ്ത് സിബിഐ സംഘം...


ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..

മനുഷ്യാവകാശ പ്രവർത്തകരോടും വനിതാവകാശ പ്രവർത്തകരോടും മൃദു സമീപനം സ്വീകരിച്ച പത്ത് ജഡ്ജിമാർക്ക്, സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; മരണശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമെന്ന് സൗദി അറേബ്യ

27 MARCH 2023 06:15 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽ നിന്നും ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നും സൗദി എയർലെൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്.

സൗദിയിൽ പൊതുവെ നിലനിൽക്കുന്നത് കർശന നിയമ വ്യവസ്ഥ ആണ് .. അത് തെറ്റിക്കുന്നത് സ്വദേശിയാണെങ്കിലും പ്രവാസിയാണെങ്കിലും ശിക്ഷ ഉറപ്പ് തന്നെ ..സൗദിയെ സംബന്ധിച്ചിടത്തോളം നാട് കടത്തുന്നത് ശിക്ഷയല്ല, രക്ഷപ്പെടുത്തലാണ് .. കാരണം യാതൊരു ദാക്ഷിണ്യവുമില്ലാതെ വധ ഷൈസ്ഖ വിധിക്കുന്ന രാജ്യമാണ് സൗദി . നിയമത്തിന്റെ മുന്നിൽ വലിപ്പ ചെറുപ്പമില്ല എന്നതും സൗദിയുടെ പ്രത്യേകതയാണ്

മനുഷ്യാവകാശ പ്രവർത്തകരോടും വനിതാവകാശ പ്രവർത്തകരോടും മൃദു സമീപനം സ്വീകരിച്ച പത്ത് ജഡ്ജിമാർക്ക്, സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യ സുരക്ഷ ഉൾപ്പെടുന്ന കേസുകളിൽ കൂടുതൽ മയമുള്ള സമീപനം സ്വീകരിച്ചു എന്ന് അവർ സമ്മതിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. മരണശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമായാണ് ഇതിനെ സൗദി അറേബ്യ പരിഗണിക്കുന്നത്.

ശിക്ഷ വിധിക്കപ്പെട്ടവരിൽ ഒരാളായ അബ്ദുള്ള ബിൻ ഖാലീദ് അൽ ലുഹൈദൻ, തന്റെ കോടതിയിൽ 2020 ഡിസംബറിൽ ഹാജരാക്കപ്പെട്ട പ്രമുഖ വനിതാവകാശ പ്രവർത്തക ലവ്ജെയിൻ അൽ ഹാത്ലോലിനെ രണ്ടുമാസക്കാലത്തോളം സ്വതന്ത്രയായി വിഹരിക്കാൻ അനുവദിച്ചു എന്നാണ് ഒരു കേസ്. മേഗൻ മെർക്കലിനൊപ്പം വൺ വേൾഡ് വേദി പങ്കിട്ടിട്ടുള്ള ലവ്ജെയിൻ രണ്ടര വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങുകയുണ്ടായി.

സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം നൽകുന്നതിനുള്ള സമരത്തിന്റെ പേരിലായിരുന്നു ഇവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിൽ മൃദു സമീപനം സ്വീകരിച്ച ജഡ്ജിമാരെ മാറ്റി തന്നോട് കൂറുള്ളവരെ സൽമാൻ രാജകുമാരൻ നിയമിക്കുകയാണെന്ന് ഡെമോക്രസി ഫോർ ദി അരബ് വേൾഡ് നൗ (ഡോൺ) എന്ന സംഘടന ആരോപിക്കുന്നു.

പുതിയ ജഡ്ജിമാർ, സാമൂഹ്യ പ്രവർത്തകരും, സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരത്തിൽ ഉള്ളവരും ഉൾപ്പെട്ട പല കേസുകളും പുനപരിശോധിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കരണവും കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ് ഡോൺ.

പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാരിൽ ഒരാൾ ഇതിനോടകം തന്നെ സമൂഹ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ കേസ് പുനപരിശോധിച്ച് ശിക്ഷ വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ പ്രചരണങ്ങൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന, പരിഷ്‌കരണ വാദികളുടെ പോസ്റ്റുകൾ റീട്വീറ്റ് ചെയ്ത് രാജ്യത്ത് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് എട്ടു വർഷം ശിക്ഷ ലഭിച്ച, ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർത്ഥിനി സൽമ അൽ ഷെഹാദിന്റെ ശിക്ഷ 34 വർഷമായി വർദ്ധിപ്പിച്ചിരുന്നു.

സൗദി അറേബ്യയിൽ ഒഴിവുകാലം ആഘൊഷിക്കാൻ എത്തിയപ്പോഴായിരുന്നു 2021 ൽ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. 2700 ഫോളോവേഴ്സ് ഉള്ള ട്വീറ്റർ അക്കൗണ്ടിലൂടെ ഇവർ സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനും വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. സമാനമായ രീതിയിൽ ഭരണകർത്താക്കൾക്കെതിരെ ട്വിറ്റർ ഉപയോഗിച്ചതിന് അഞ്ചു കുട്ടികളുടെ അമ്മയും 40 കാരിയുമായ നൗറ അൽ ഖതാനിയുടെ ശിക്ഷ 13 വർഷത്തിൽ നിന്നും 45 വർഷമായും ഉയർത്തിയിരുന്നു.

ഇപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട പത്ത് ജഡ്ജിമാരിൽ ആറുപേർ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള പ്രത്യെക ക്രിമിനൽ കോടതിയിലെ ജഡ്ജിമാരാണ്. മറ്റ് നാലുപേർ രാജ്യത്തെ പരമോന്നത കോടതിയായ ഹൈക്കോടതിയിലേയും. ഇവരെ 2022 ൽ അറസ്റ്റ് ചെയ്തെന്നും അവരുമായി ബന്ധപ്പെടാനോ അവർക്ക് നിയമോപദേശം നൽകാനോ അനുവദിക്കുന്നില്ല എന്നും ഡോൺ പറയുന്നു.

2022 മാർച്ചിൽ ഒരൊറ്റ ദിവസം കൊണ്ട് 81 പേർക്ക് വധ ശിക്ഷ നടപ്പിലാക്കി വിവാദത്തിലായ സംഭവത്തിൽ,ം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് അടക്കം നിരവധിപേർക്ക് വധ ശിക്ഷ വിധിച്ച അബ്ദുളസീസ് ബിൻ മെദവി അൽ ജാബറും ഇപ്പോൾ വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാംബയില്‍ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യ  (6 hours ago)

പോലീസ് ഡേ... മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലെത്തും  (6 hours ago)

കലാശപ്പോരാട്ടം ജൂണ്‍ 3ന്  (6 hours ago)

നരി വേട്ട മെയ് ഇരുപത്തിമൂന്നിന്  (6 hours ago)

ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്  (7 hours ago)

ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍  (7 hours ago)

17കാരനെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

നൈറ്റ് ട്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം  (8 hours ago)

ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം  (9 hours ago)

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി  (9 hours ago)

ഭൂചലനം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ  (9 hours ago)

കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി  (10 hours ago)

ഐഎസ്ആർഒ ചെയർമാൻ  (11 hours ago)

ഭാവിയിലെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമെന്ന് സൈന്യം  (12 hours ago)

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് നിയമനം  (12 hours ago)

Malayali Vartha Recommends