Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ഒരുകാലത്ത് ശബരി മലയില്‍ പോകുന്നവരെല്ലാം ഒരു സചിത്ര അയ്യപ്പ ചരിതം വാങ്ങും; അയ്യപ്പന്റെ ചരിതം എത്ര വായിച്ചാലും മതിവരാതെ വായിക്കുന്നവരുമുണ്ട്; എന്നാല്‍ സ്ത്രീ പ്രവേശനത്തിലൂടെ അതിലെ പല ഭാഗങ്ങളും മാറ്റേണ്ടി വരും

29 SEPTEMBER 2018 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. പത്തിനും അമ്പതിനുമിടെ പ്രായമുള്ള സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നു പന്തളം കൊട്ടാരവും താഴമണ്‍ തന്ത്രികുടുംബവും നിലപാടെടുത്തത് ശക്തമായ ഐതിഹ്യത്തിന്റെ പിന്‍ബലത്തിലാണ്. 

അയ്യപ്പനെ കുറിച്ച് പല ഐതിഹ്യ കഥകള്‍ നിലവിലുണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.


ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് അയ്യപ്പന്‍ തന്റെ അവതാര ഉദ്ദേശം നടപ്പിലാക്കി. 



തുടര്‍ന്ന് പുലിപ്പാല്‍ കറന്നെടുക്കുന്നതിനായി പുലികളേയും കൂട്ടി പുലിപ്പുറത്ത് അയ്യപ്പന്‍ കൊട്ടാരത്തിലേക്കു വന്നു. ഇതോടെ രാജ്ഞിയും മന്ത്രിയും അയ്യപ്പന്റെ ശക്തിക്കുമുമ്പില്‍ പതറി.ന'ന'അയ്യപ്പന്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവിനോട് അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പറഞ്ഞു. തുടര്‍ന്ന് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി സ്ഥാനം കണ്ടതും അയ്യപ്പനാണ്. അയ്യപ്പന്‍ തൊടുത്തു വിട്ട അമ്പിന്റെ സ്ഥാനത്താണ് ക്ഷേത്രം പണിതത്. ഇതാണ് ശബരിമല. 



പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.

ഇതോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ കഥയും പ്രസിദ്ധമാണ്. വാവരുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് വാവര്‍ അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായെന്നും കഥയുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ശബരിമലയില്‍ വാവര്‍ക്ക് ഒരു സ്ഥാനം നല്‍കിയതെന്നും വിശ്വസിക്കുന്നു. എരുമേലി വാവരു പള്ളിയില്‍ കയറിയാണ് ഓരോ അയ്യപ്പനും ഇപ്പോഴും പേട്ട തുള്ളുന്നത്. ഇത് കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എങ്കിലും ഭക്തരുടെ മനസില്‍ പതിഞ്ഞ കഥയാണ് ഇത്.

ഈ ഐതിഹ്യത്തെയാണ് പലര്‍ വ്യാഖ്യാനം ചെയ്ത് പല രൂപത്തിലാക്കിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന സങ്കല്‍പ്പമാണ് ശബരിമല സ്ത്രീപ്രവേശനത്തിനു തടസമായി നിന്നത്. നൈഷ്ഠിക ത്രേതായുഗത്തില്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ അയ്യപ്പസ്വാമി വിലയം പ്രാപിക്കുകയായിരുന്നുവെന്നാണ് സങ്കല്‍പ്പം.ധര്‍മ്മശാസ്താവ് കലിയുഗത്തില്‍ മണികണ്ഠനായി അവതരിച്ചത് ചില പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് അയ്യപ്പചരിതങ്ങളില്‍ പറയുന്നു. മഹിഷീനിഗ്രഹം അതില്‍ ഒന്നുമാത്രമാണ്. തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് അദ്ദേഹം ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചതെന്നാണ് ഐതിഹ്യം.



അയ്യപ്പന്‍ മണികണ്ഠനായി ഭൂമിയില്‍ അവതരിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളുണ്ടായിരുന്നു. അതിലൊന്നു മാത്രമാണ് ശബരിമല. വിഷ്ണുശൈവ ശക്തികളുടെ സംഗമത്തില്‍ സൃഷ്ടിക്കപ്പെട്ട ധര്‍മ്മശാസ്താവ് സ്വര്‍ഗസ്ഥനാണ്. പൂര്‍ണ, പുഷ്‌കല എന്നീ പത്‌നിമാര്‍ ധര്‍മ്മാസ്താവിന് ഉണ്ടെന്നും ഐതിഹ്യം. എന്നാല്‍ ശാസ്താവിന്റെ പുനര്‍ജന്മമായ അയ്യപ്പന്‍ ബ്രഹ്മചര്യം പാലിക്കുന്നു എന്നതിനാലാണ് 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്നിധാനത്ത് വിലക്കേര്‍പ്പെടുത്തിയത്. 



എതിര്‍വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് മാളികപ്പുറത്തമ്മയുടെ ഐതിഹ്യമാണ്. മാളികപ്പുറത്തമ്മ ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ ഇടതുഭാഗത്ത് വസിക്കുന്നതിനാല്‍ കാമുകീസങ്കല്‍പ്പമാണെന്നാണു വാദം. ഇതിന് പിന്‍ബലമേകുന്ന ചലച്ചിത്രങ്ങളും ചിത്രകഥകളും ഐതിഹ്യവും നിലവിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഐതിഹ്യം തെറ്റാണെന്നാണ് പന്തളം കൊട്ടാരത്തിന്റെ വാദം. മാളികപ്പുറത്തമ്മ പന്തളം കൊട്ടാരത്തിന്റെ പരദേവതയായ മധുരമീനാക്ഷിയാണെന്ന് ഐതിഹ്യങ്ങളുടേയും ചരിത്രരേഖകളുടേയും പിന്‍ബലത്തോടെ അവര്‍ വാദിക്കുന്നു. തീര്‍ച്ചയായും അയ്യപ്പചരിതത്തിന്റെ കാര്യത്തില്‍ അവസാന വാക്ക് പന്തളം കൊട്ടാരത്തിന്റേതാണെന്ന് താഴമണ്‍ തന്ത്രിമാരും പറയുന്നു. 



മാളികപ്പുറത്തമ്മയുടെ ശരംകുത്തിയാല്‍ എഴുന്നള്ളത്തിനു പിന്നിലെ ഐതിഹ്യത്തിന് രണ്ടു പക്ഷമുണ്ട്. മഹിഷിയുടെ മൃതദേഹത്തില്‍ നിന്നുയിര്‍ക്കൊണ്ട ദേവീചൈതന്യം തന്നെ പത്‌നിയായി സ്വീകരിക്കണമെന്ന് മണികണ്ഠനോട് അപേക്ഷിച്ചെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ തനിക്ക് അതിനു കഴിയില്ലെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയെന്നുമാണ് മലയാളികള്‍ കേട്ടുപഠിച്ച ഐതിഹ്യം. ദേവിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ശബരിമലയില്‍ താന്റെ വാമഭാഗത്ത് കുടികൊള്ളാന്‍ മണികണ്ഠന്‍ അനുവാദം നല്‍കി. മണ്ഡല കാലത്ത് കന്നി അയ്യപ്പന്‍മാര്‍ എത്താതിരുന്നാല്‍ അന്ന് മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ഐതിഹ്യത്തിലുണ്ട്. ഇതിനാലാണ് മകരവിളക്കിനു ശേഷം ശരംകുത്തിയിലേക്ക് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് നടക്കുന്നത്.

 

ശരംകുത്തിയില്‍ കന്നി അയ്യപ്പന്‍മാര്‍ തറച്ച ശരം കണ്ട് ദുഃഖിതയായി മടങ്ങുന്ന മാളികപ്പുറത്തമ്മ വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ഒരു വിഭാഗം ഭക്തരുടെ വിശ്വാസം. മാളികപ്പുറത്തമ്മ മധുരമീനാക്ഷിയാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് ഇതിനു വിരുദ്ധമാണ്.ധര്‍മ്മശാസ്താക്ഷേത്രം എന്ന പേര് അയ്യപ്പക്ഷേത്രം എന്നു മാറ്റാന്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് അയ്യപ്പന്റെ ബ്രഹ്മചര്യനിഷ്ഠ കോടതിക്കു മുന്നില്‍ അവതരിപ്പിക്കാനായാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പേരു മാറ്റേണ്ടെന്നു തീരുമാനിച്ചത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. യുഗങ്ങള്‍ക്കപ്പുറമാണ് ധര്‍മ്മ ശാസ്താവിന്റെ ചരിത്രം. എന്നാല്‍ എ.ഡി ഏഴാം നൂറ്റാണ്ടിനു ശേഷമാണ് അയ്യപ്പ സ്വാമിയുടെ അവതാരം നടക്കുന്നതെന്നും ചരിത്രമതം. മണികണ്ഠന്റെ ജനനവും ജീവിതവും തെളിയിക്കുന്ന ചരിത്ര രേഖകളുണ്ട്. പന്തളം കൊട്ടാരം, ചീരപ്പന്‍ചിറ കളരി, അക്കാലത്ത് മണികണ്ഠന്‍ ഉപയോഗിച്ചിരുന്ന വാളും മറ്റ് ആയുധങ്ങളും, എരുമേലിയില്‍ അയ്യപ്പന്റെ ആഗമനം വ്യക്തമാക്കുന്ന സ്ഥലങ്ങള്‍ എല്ലാം ചരിത്ര രേഖകളാണെന്ന് വ്യക്തം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (18 minutes ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (31 minutes ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (51 minutes ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (1 hour ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (7 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (7 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (8 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (8 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (8 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (8 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (8 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (8 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (8 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (9 hours ago)

Malayali Vartha Recommends