ചികിത്സാ ഫീസ് ആയി വെറും രണ്ടുരൂപ കൈപ്പറ്റി പാവങ്ങളെ ചികിത്സിച്ചിരുന്ന ചെന്നൈയിലെ രണ്ടുരൂപ ഡോക്ടര്‍ വിടപറഞ്ഞു
പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗന്‍ മോഹന്‍ വിടപറഞ്ഞു. രോഗികളില്‍ നിന്നും ചികിത്സയ്ക്കായി ഒരു രുപ മുതല്‍ 20 രൂപ വരെ മാത്രം ഫീസ് വാങ്ങിയിരുന്ന ഡോക്ടര്‍ ജഗന്‍മോഹന്‍ '20 രൂപാ' ഡോക്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ജഗന്‍മോഹന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയില്‍ നിന്നും പുറത്തു നിന്നും അനേകരാണ് കണ്ണീരോടെ എത്തിച്ചേര്‍ന്നത്. ബുധനാഴ്ച രാത്രിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 78-കാരനായ ഡോക്ടര്‍ മരണമടഞ്ഞത്.
മന്ദവേലി ആര്‍.കെ. മഠ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ചെന്നൈയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നൂറുകണക്കിനുപേര്‍ എത്തി. ചെന്നൈയിലെ ആര്‍കെ മഠ് റോഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനും വസ്ത്രശാലയ്ക്കും ഇടയിലുള്ള, കഌനിക്ക് കൂടി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലേക്ക് കാലാവസ്ഥയെ പോലും അവഗണിച്ച് അവസാനമായി ഒരു നോക്കു കാണാന്‍ അനേകരാണ് എത്തിയത്.
സാധുക്കളായ ആള്‍ക്കാര്‍ക്കിടയിലായിരുന്നു ജഗ്‌മോഹന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന ചികില്‍സ തികച്ചും സൗജന്യമായിരുന്നു. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരായിരുന്നു ഇതില്‍ ഭൂരിഭാഗവും. കുറഞ്ഞ ഫീസ് മാത്രമായിരുന്നു ഇദ്ദേഹം രോഗികളില്‍നിന്ന് വാങ്ങിയിരുന്നത്. ജഗ്‌മോഹന്‍ ഫീസായി ആകെ വാങ്ങിയിരുന്നത് ഒരു രൂപയാണ്. അത് പിന്നീട് രണ്ട്, മൂന്ന്, അഞ്ച്, പത്ത് എന്നിങ്ങനെ നിരക്ക് കൂട്ടി ഇപ്പോള്‍ 20 രൂപയാക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഫീസ് 20 ആക്കിയത്.
'രണ്ടുരൂപ ഡോക്ടര്‍' എന്ന് തുടക്കത്തില്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ '20 രൂപാ ഡോക്ടര്‍' എന്നാക്കി. തന്റെ രോഗികളോട് അങ്ങേയറ്റം കാരുണ്യവാനായിരുന്ന ഡോക്ടര്‍ പണത്തെക്കുറിച്ച് വിഷമിച്ചിരുന്നില്ല. തന്നെ കാണാന്‍ വരുന്ന രോഗികഴില്‍ ആരൊക്കെ ഫീസ് നല്‍കുന്നുണ്ടെന്ന് പോലും നോക്കാറില്ലായിരുന്നു. ആദ്യമെല്ലാം അദ്ദേഹത്തിന്റെ മേശയ്ക്ക് സമീപത്ത് വെച്ചിരുന്ന ബോക്‌സിലേക്ക് ആള്‍ക്കാര്‍ തുട്ടുകള്‍ ഇടുന്നതായിരുന്നു രീതി. ''ഇനി ഞങ്ങള്‍ക്ക് ആരുണ്ട്?'' എന്ന് വിങ്ങിപ്പൊട്ടിയും കണ്ഠമിടറിയും പലരും ചോദിക്കുന്നു.
തീരെ പണമില്ലാത്തവര്‍ക്ക് മരുന്ന് പോലും അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നു. തന്റെ ക്ലിനിക്കില്‍ വെറും 10 രൂപയ്ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടിംഗ് ഫീസായി 200 രൂപ വാങ്ങുമ്പോള്‍ 15 വര്‍ഷമായി ചെന്നൈയില്‍ ജഗ്‌മോഹന്റെ കഌനിക്ക് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. 1940-ല്‍ ജനിച്ച ജഗ്‌മോഹന്‍ 1970-കളിലാണ് ക്ലിനിക്ക് തുടങ്ങിയത്.
സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ 69-ലെ തന്റെ ബാച്ചിന്റെ ഒരു ഫോട്ടോ, ക്ലിനിക്കിന്റെ ചുവരില്‍ അദ്ദേഹം പതിച്ചിരുന്നു. ഭാര്യയ്ക്കും മകള്‍ക്കും മരുമകനും കൊച്ചുമകനുമൊപ്പമായിരുന്നു ഡോക്ടര്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്. ശ്രീവില്ലിപുത്തൂര്‍ സ്വദേശിയായ ഡോക്ടറുടെ പിതാവും ഭിഷഗ്വരനായിരുന്നു. ചികിത്സയെ ഒരു ജീവകാരുണ്യപ്രവര്‍ത്തനമായി കണ്ടിരുന്ന പിതാവില്‍ നിന്നാണ് ഈ ഗുണം ജഗ്‌മോഹനും കിട്ടിയത്. അദ്ദേഹത്തിന്റെ കാരുണ്യമനസ്സ് തൊട്ടറിഞ്ഞവരായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
https://www.facebook.com/Malayalivartha