Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

പരിഹാസ്യമാവുന്ന മാധ്യമപ്രവര്‍ത്തനം

12 NOVEMBER 2014 12:04 PM IST
വിനീത. എസ്

More Stories...

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുവാനും അർഹിക്കുന്ന പാരിതോഷികങ്ങൾ കരസ്ഥമാക്കുവാനും ഇന്ന് അവസരം ലഭിക്കും.

സരിതയെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിച്ച് ഡാന്‍സ് ചെയ്യിപ്പിച്ച് കേരളത്തെ രോമാഞ്ചം കൊള്ളിച്ച ഏഷ്യാനെറ്റ്, തലതെറിച്ച പത്രപ്രവര്‍ത്തനത്തിന്റെ വഴിയേ വീണ്ടും. ദുബായില്‍ നിന്നും അരമണിക്കൂര്‍ നീണ്ട ബിജു രമേശിന്റെ അഭിമുഖം. പുറകേ പി.സി.ജോര്‍ജ്ജിന്റെ തെറിയഭിഷേകം. വൈകുന്നേരങ്ങള്‍ കൊഴുപ്പിക്കാന്‍ വ്യക്തിഹത്യ.
കോഴ, തെരഞ്ഞെടുപ്പുഫണ്ട് അങ്ങിനെ വിശദീകരണങ്ങളെന്തുമാകട്ടെ. അനീതി നടന്നുവെങ്കില്‍ നിയമപരമായ നടപടിക്രമങ്ങളുണ്ട്, കോടതികളുണ്ട്. അതിനുപകരം ബാര്‍ലോബിയുടെ ഗുണ്ടായിസവും, വ്യക്തിഹത്യ നടത്തിയുള്ള രാഷ്ട്രീയ വിലപേശലും കേരളം തിരിച്ചറിയുന്നു. കല്ലെറിയുന്നവന്റെ രാഷ്ട്രീയവും ചരിത്രവും എന്തുമാകട്ടെ. അതിന് വര്‍ഗീയത തിളപ്പിച്ച് സ്വാര്‍ത്ഥത കൊയ്യാനിറങ്ങുന്നവര്‍ക്ക് മാധ്യമങ്ങള്‍ എരിതീ പകരുന്നു.
ഏഷ്യാനെറ്റ് ഇന്റര്‍വ്യൂവില്‍ ബിജു രമേശ് 20 കോടിയുടെ ചരിത്രമാവര്‍ത്തിക്കുന്നു. എല്ലാവരുടെയും പേരു പുറത്തു പറഞ്ഞാല്‍ എല്ലാവരും എതിരാകുമെന്നു ഭയപ്പെടുന്നു എന്നും പറയുന്നു. മുന്‍പ് 1 കോടിയുടെ കോഴയാരോപണം ഉണ്ടായപ്പോള്‍ അന്വേഷണാവശ്യവുമായി ഗവണ്‍മെന്റിന് കത്തെഴുതിയ അച്യുതാനന്ദന്‍ എവിടെപ്പോയി ? ബ്ലാക്‌മെയില്‍ തന്ത്രത്തിലൂടെ കെ.എം.മാണിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിലെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഇവിടെ നടക്കുന്നത് പണ്ട് നാല്‍ക്കവലകളില്‍ പോസ്റ്ററൊട്ടിച്ച് മാനഹാനി വരുത്തുന്ന കവലച്ചട്ടമ്പികള്‍ ഇന്ന് സ്റ്റുഡിയോ റൂമിന്റെ എ.സി. കുളിര്‍മയിലിരുന്നു കൊച്ചുപിച്ചാത്തി ചൂണ്ടുന്നു, വിരട്ടുന്നു, ഗുണ്ടായിസം കാണിക്കുന്നു. അവതാരകന്മാരുടെ അല്‍പത്തരവും നിലവാരത്തകര്‍ച്ചയും വ്യക്തിഹത്യയെന്ന സാഡിസത്തില്‍ വിജയം കണ്ടെത്തുന്നു. വികലമായ ഈ കയ്യടികള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പുഴുക്കുത്തലുകളാണ്.
20 കോടി പെട്ടികളില്‍ കെട്ടിയടുക്കി നിയമവും, നയവും വിലയ്ക്കുവാങ്ങാനിറങ്ങിയവരാണോ? ഇനിയും തെളിയിക്കപ്പെടേണ്ട അരോപണങ്ങളില്‍ പെട്ടുഴലുന്നവരാണോ യഥാര്‍ത്ഥ കുറ്റവാളികള്‍. ഇവിടെ വിധിക്കപ്പെടുന്നവനാര് ? വിധിയെഴുതുന്നവനാര് ?
ആക്ഷേപത്തിന്റെ മുള്‍മുനയില്‍ ഭരണക്കാരെ നിര്‍ത്തി, മാധ്യമ പിന്തുണയോടെ വിലപേശല്‍ നാടകങ്ങള്‍ കൊഴുക്കുമ്പോള്‍ ഒരു സംശയം നിങ്ങള്‍ മാധ്യമങ്ങള്‍ (ചിലതുമാത്രം) എന്താണ് ലക്ഷ്യമിടുന്നത്. ബാര്‍നയം തിരുത്തി ബാറുകള്‍ പുന:സ്ഥാപിക്കണോ ?
ഇതല്ല മാധ്യമധര്‍മ്മം. ഉളുപ്പില്ലാത്ത ഈ വാര്‍ത്താവതരണമല്ല ബ്രേക്കിംഗ് ന്യൂസ്, സരിതാ നായരുടെ ഡയറിക്കുറിപ്പുകളിലെ ജിജ്ഞാസ, ഒളിക്കാമറ രഹസ്യങ്ങള്‍- ബിജു രമേശിലൂടെ ഇവയൊക്കെയല്ലേ ആവര്‍ത്തിക്കപ്പെടുന്നത്.
കരിവാരിത്തേക്കുന്ന മാധ്യമ ജീര്‍ണ്ണതയുടെ നാറുന്ന മുഖം അരോചകമാകുന്നു. ഈ വിലപേശലുകള്‍ക്കു പിന്നിലെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്റ്റുഡിയോ ഫ്‌ളോറില്‍ അഭിസാരികയോ, കൊള്ളക്കാരോ, ഗുണ്ടകളോ ആരായാലും പ്രശ്‌നമില്ല അവര്‍ക്കു വിപണിമൂല്യം കൊടുത്ത് ചില വിഗ്രഹങ്ങള്‍ക്കു നേരെ കല്ലെറിയിപ്പിക്കുക. അരിശം തീര്‍ക്കാന്‍ മുഖത്തു തുപ്പിക്കുക. അവര്‍ വിസര്‍ജ്ജിക്കുന്നതും, തുപ്പുന്നതും വാര്‍ത്തയാക്കി ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുക.
വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചയുടെ നിലവാരമില്ലായ്മ. ന്യൂസ് ചാനലുകളുടെ ആശയ ദാരിദ്രം കഷ്ടം തന്നെ. മദ്യലോബികളുടെ കച്ചവട താത്പര്യത്തിനായി വളയ്ക്കുവാനും ഒടിയ്ക്കുവാനും നിങ്ങള്‍ക്കു നാണമില്ലേ ?
മദ്യ നിര്‍മ്മാതാക്കള്‍ മദ്യനയം അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇവിടെയൊഴുക്കുന്ന കോടികള്‍ ആരുടെയൊക്കെ കൈകളിലെത്തി ? ആ ചര്‍ച്ചകള്‍ വെളിച്ചത്തു കൊണ്ടുവന്ന് രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും ഗുണപരമായ മാറ്റമാണ് മാധ്യമ ധര്‍മ്മം കൊണ്ടുദ്ദേശിക്കുന്നത്.
കെ.എം.മാണിയെന്ന നേതാവിന്റെ വ്യക്തിഹത്യയ്ക്കു പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. കെ.ബാബുവിന്റെയും, അടൂര്‍ പ്രകാശിന്റെയും പിന്തുണയുണ്ടോ ? കോണ്‍ഗ്രസ് ഗ്രൂപ്പുണ്ടോ ? സാമുദായിക താത്പര്യമുണ്ടോ ? ഇതിനെല്ലാമുപരി കച്ചവട താത്പര്യമുണ്ടോ ? ബാര്‍ലോബി എക്കാലത്തും ഇങ്ങനെയൊക്കെയായിരുന്നു. അനുനയത്തില്‍ ആദ്യം സംസാരിക്കും, പിന്നെ പണം കൊടുക്കും എന്നിട്ടും ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഭീക്ഷണിപ്പെടുത്തും, അപമാനിക്കും ചിലപ്പോള്‍ കൊല്ലും.
ഈ മാഫിയ സംസ്‌ക്കാരത്തിന്റെ ആധുനിക ധ്വനികളാണ് ചാനല്‍ മുറികളില്‍ മുഴങ്ങുന്നത്. സ്വാര്‍ത്ഥതയും, സൗഹൃദങ്ങളും, പണവും യഥേഷ്ടം കളത്തിലിറക്കിക്കളിച്ച് പുതിയ ഭീഷണികള്‍ ആവര്‍ത്തിക്കപ്പെടുന്ന വ്യക്തിഹത്യകള്‍. ഇത് കോടതിമുറിയല്ല. വാര്‍ത്താവതരണത്തില്‍ കേരളത്തിലെ ചാനലുകളും, പത്രങ്ങളും വ്യത്യസ്ത ശൈലിയാണ് പൊതുവെ സ്വീകരിക്കാറുള്ളത്. എന്നാല്‍ ബാര്‍കോഴ വിവാദത്തില്‍ അവരുടെ സ്വതന്ത്രശൈലി നഷ്ടമായോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കോക്കസ് മെനഞ്ഞെടുക്കുന്ന കഥകളും, തിരക്കഥയും കൃത്യമായി ആസൂത്രണം ചെയ്യപ്പെടുന്നുവോ എന്ന സംശയവും ബലപ്പെടുന്നു. ബാര്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ചില മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന നേതാവിന്റെ പ്രസംഗം ഒരു മാധ്യമ കോക്കസിലേക്ക് - വിരല്‍ ചൂണ്ടുന്നു.
സമൂഹമാദരിക്കുന്ന വ്യക്തികള്‍ക്കുനേരെ കല്ലെറിയാന്‍ അതിനു യോഗ്യതയില്ലാത്തവരെ നിങ്ങള്‍ മാധ്യങ്ങള്‍ അനുവദിക്കരുത്. മുന്‍പ് വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും. തെളിവുകള്‍ മുഴുവന്‍ കയ്യിലുണ്ടെന്നും ചാനലുകളിലൂടെ വിളിച്ചു പറഞ്ഞ ബിജു രമേശ് ചുരങ്ങിയ കാലംകൊണ്ട് വെള്ളാപ്പള്ളിയുമായി സന്ധിയിലേര്‍പ്പെട്ടു. ഇന്നു വെല്ലുവിളിക്കുന്നത് കെ.എം.മാണിയേ. ഇതു വെറും കച്ചവട തന്ത്രം. മാധ്യമങ്ങള്‍ നാളെ ഇളിഭ്യരാകരുത്. ഈ വാര്‍ത്താവതരണങ്ങള്‍ യു ട്യൂബ് റിക്കോര്‍ഡായുണ്ട്. യോഗ്യതയുള്ളവര്‍ കല്ലെറിയട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (3 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (3 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (3 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (4 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (4 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (5 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (5 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (5 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (6 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (6 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (6 hours ago)

Malayali Vartha Recommends