യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി; ഷമീനയ്‌ക്കൊപ്പം നിന്നത് അതിലും വലിയ കേമത്തി നസീമയും... നസീമ ചൂണ്ടിക്കാട്ടിയ വഴിയെ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയില്‍ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്.. പണച്ചാക്ക് മുതലാളിമാരെ കണ്ടാൽ ഒപ്പം കൂടി ഒരുമിച്ചിരുന്നു മദ്യപിച്ചു ലഹരി പിടിപ്പിക്കും; അവസരം കിട്ടിയാൽ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തും... സെക്സ്റാക്കറ്റ് റാണിമാരുടെ കൂട്ടാളിയായ അനീഷ് മോഹനെ തപ്പി അന്വേഷണ സംഘം
കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവമ്ബാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സംഘം പണം തട്ടുകയായിരുന്നു്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്ബാറ സ്വദേശി ഡോണ്‍, തിരുവമ്ബാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു. 27 കാരിയായ തൃശൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണം ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചു. നസീമയാണ് തട്ടിപ്പില്‍ ഷമീനയുടെ ഗുരുനാഥ. നസീമ ചൂണ്ടിക്കാട്ടിയ വഴയില്‍ സ്വന്തം സൗന്ദര്യത്തിന്റെ ചൂണ്ടയില്‍ കുടുക്കിയാണ് ഷമീന ഇരകളെ വശീകരിക്കുന്നത്. സ്വന്തം സഹായിയെ വാഹനത്തില്‍ ഇട്ടു ക്രൂരമായി മര്‍ദ്ദിച്ചതിനും ഷമീനയ്ക്ക് എതിരെ തൃശൂരില്‍ വേറെ കേസുമുണ്ട്. 40000 രൂപ കോഴിക്കോട്ടെ വ്യവസായിയില്‍ നിന്ന് കൈപ്പറ്റിയ ശേഷം അഞ്ചു ലക്ഷം കൂടി ആവശ്യപ്പെട്ടതാണ് ഈ കേസില്‍ ഷമീന കുരുങ്ങാന്‍ കാരണം.
ഇപ്പോള്‍ ഷമീന കോഴിക്കോട് സബ് ജയിലില്‍ അഴി എണ്ണുകയാണ്. തിരുവമ്ബാടി വ്യവസായി നല്‍കിയ പരാതിയെ തുടര്‍ന്ന് ഷമീന ഒന്നരമാസമായി ഒളിവിലായിരുന്നു. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങുകയായിരുന്നു എന്നാണ് ഷമീന പൊലീസിനോട് വെളിപ്പെടുത്തിയത്. പബ് ഡാന്‍സര്‍ കൂടിയായതിനാല്‍ വിപുലമായ ബന്ധങ്ങളും ഷമീനയ്ക്ക് കൂട്ടായിരുന്നു. ഈ ബന്ധങ്ങള്‍ വച്ചാണ് മെട്രോ സിറ്റികളില്‍ ഷമീന ഒളിവില്‍ താമസിച്ചത്. പ്രാഞ്ചിയേട്ടന്മാരെ വലയില്‍ വീഴ്‌ത്തി അവരെ തേന്‍കെണിയില്‍ മുക്കിപ്പിഴിഞ്ഞ് പണം പിടുങ്ങുകയായിരുന്നു ഷമീനയുടെ ശൈലി. മുമ്ബ് ലവട്ടം സമാന കുറ്റകൃത്യത്തിന് പിടിക്കപ്പെട്ട ഷമീന വീണ്ടും അഴിക്കുള്ളിലായത് തിരുവമ്ബാടിയിലെ റിസോര്‍ട്ട് ഉടമയുടെ പരാതിയിലാണ്. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ വെച്ച നഗ്നചിത്രം എടുത്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരുങ്ങിയപ്പോഴാണ് യുവതിക്കെതിരെ പരാതി ഉയര്‍ന്നത്.
വശീകരിച്ച ക്ഷണിച്ചു വരുത്തുകയും മദ്യത്തില്‍ കുളിപ്പിച്ചു കിടത്ത് നഗ്നചിത്രങ്ങള്‍ എടുത്തു ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഷമീനയുടെ പതിവുശൈലി. തിരുവമ്ബാടിക്കാരന്‍ റിസോര്‍ട്ട് ഉടമയും കുടുങ്ങിയത് ഇങ്ങനെയാണ്. റിസോര്‍ട്ട് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചുവരുത്തി മദ്യം കുടിപ്പിക്കുകയും പിന്നീട് യുവതിക്കൊപ്പം വിടുകയുമായിരുന്നു. യുവാവും ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി.
ഇവ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു. ഷമീന തിരുവമ്ബാടിയിലെ യുവാവിന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പും സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളിലും ഹരം കണ്ട സുരസുന്ദരികൂടിയാണ് ഈ 27കാരിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പബ് ഡാന്‍സര്‍ കൂടിയായ ഷമീന ഹണി ട്രാപ്പ് രീതിയിലുള്ള ബ്‌ളാക് മെയിലിങ് രീതികളില്‍ വിദഗ്ധയാണ്. ഈ രീതി തന്നെയാണ് ഇരകളെ കുരുക്കാന്‍ ഷമീന ഉപയോഗിക്കുന്നത്. യുവാക്കളെ ഫെയ്സ് ബുക്കിലൂടെ കറക്കി വീഴ്‌ത്തുകയായിരുന്നു ഷമീനയുടെ സ്ഥിരം ജോലി. ഇവര്‍ക്കൊപ്പം നസീമ എന്ന യുവതിയും പതിവായി കബളിപ്പിക്കലിന് ഒപ്പമുണ്ടായിരുന്നു. യുവാക്കളെ വളച്ചു വീഴ്‌ത്തി പണം തട്ടുന്ന ക്രിമിനല്‍ ബുദ്ധിയുമായി നസീമയെന്ന റാണിയും ഷമീനയും പണമുണ്ടാക്കി. ഇതിനിടെയിലേക്കാണ് തലശ്ശേരിക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെത്തിയത്. ബിടെക് ബിരുദമുള്ള സുമുഖന്‍. ഹണിട്രാപ്പില്‍ തന്നെ കെുടുക്കിയത് തേന്‍ കുടത്തിലെ റാണിമാരാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. അങ്ങനെ നസീമയുടേയും ഷമീനയുടെ കള്ളി പുറത്തായി. ഇരുവരും അഴിക്കുള്ളിലുമായി. ഇതേ കഥയിലെ വില്ലത്തിയാണ് ഇപ്പോള്‍ അറസ്റ്റിലായ ഷമീന.
https://www.facebook.com/Malayalivartha