ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഇനി തെമ്മാടിക്കുഴിയില്ല
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാ ചട്ടങ്ങള്‍ വ്യക്തമാക്കുന്നത് അത്മഹത്യ ചെയ്തവര്‍ക്ക് മരണാനന്തര ശുശ്രൂഷ നല്‍കരുതെന്നാണ്. അതിനൊരു പൊളിച്ചെഴുത്ത് എത്തിയിരിക്കുന്നു. വനിതകളെ മെത്രാനാക്കിയ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റേതാണ് ധീരമായ തീരുമാനം.
സ്വയം ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കും സഭാ രീതികളിലുള്ള മരണാനന്തര ശുശ്രൂഷയാകാമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. പ്രത്യേകിച്ച് മാരക രോഗങ്ങളാല്‍ വലഞ്ഞ് ആത്മഹത്യയില്‍ അഭയം തേടുന്നവരോട് മാന്യമായ സമീപനം വേണമെന്നാണ് വാദം.
പക്ഷേ സഭയ്ക്കുള്ളിലെ തന്നെ ഒരു വിഭാഗം ഈ നീക്കത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആത്മഹത്യയെ നിയമപരമാക്കാന്‍ സഹായിക്കുമെന്നും ആത്മഹത്യ ഒരു ഗൗരവമേറിയ പാപമായി തന്നെ കണക്കാക്കപ്പെടണമെന്നുമാണ് ഇവരുടെ പക്ഷം.
ഈ വിഷയത്തില്‍ അരനൂറ്റാണ്ടു കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്തവര്‍ക്ക് ഒരു ബദല്‍ ശുശ്രൂഷ നല്‍കുന്നതിന് ഇതുവരെ സിനഡ് അനുമതി നല്‍കിയിട്ടില്ല. അടുത്ത മാസം നടക്കുന്ന സിനഡില്‍ ഭൂരിപക്ഷം വൈദികരും പുതിയ മാറ്റത്തെ പിന്തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
വൈദികരില്‍ ഭൂരിഭാഗം പേരും ആത്മഹത്യയെ സഹാനുഭൂതിയോടെ കാണണമെന്ന വാദക്കാരാണ്. മാരകമായ രോഗ ബാധിതര്‍ സ്വയം ജീവനൊടുക്കുന്നത് നിയമ പരമാക്കാന്‍ പാര്‍ലമെന്റില്‍ പുതിയ ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സഭയില്‍ നിന്നും അനുകൂല നിലപാട് വന്നിരിക്കുന്നത്. ഇതൊടെ ഈ ചര്‍ച്ച വീണ്ടും ചൂടുപിടിക്കും. പക്ഷേ പലയിടത്തും ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
പുതിയ മാറ്റങ്ങള്‍ ചര്‍ച്ച ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത മാസം നടക്കാനിരിക്കുന്ന ജനറല്‍ സിനഡില്‍ ചര്‍ച്ചയാകും. ക്ലിനിക്കുകളില്‍ ജിവനൊടുക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍. രണ്ടാഴ്ചയില്‍ ഒരാള്‍ എന്ന തോതില്‍ ഇപ്പോള്‍ ഇത്തരം ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്ന് പുതിയ നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നീക്കത്തില്‍ നിന്നും ചര്‍ച്ച് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പല പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്. പോപ്പ് ഫ്രാന്‍സിസിന്റെ വിപ്ലവകരമായ തീരുമാനങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് പുത്തന്‍ നിയമങ്ങളെ അദ്ദേഹം എങ്ങനെ നോക്കികാണുമെന്ന് ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha