വിവാഹ മോചനത്തിന്റെ കാരണങ്ങൾ എന്ന പേരിൽ ഒളിഞ്ഞും തെളിഞ്ഞും പ്രചരിച്ച ഗോസിപ്പുകൾക്കും, വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണങ്ങളും വെളിപ്പെടുത്തി സീരിയയിൽ നടി യമുന
രണ്ട് അമ്മമാരുടെ കഥയായിരുന്നു ‘ചന്ദനമഴ എന്ന പരമ്പര. കുടുംബത്തിലെ ശൈഥില്യം ഒഴിവാക്കാൻ ത്യാഗത്തിനു തയാറാകുന്ന കഥാപാത്രമായിരുന്നു അതിലെ മധുമതി. ആ മധുമതിയെ അത്യന്തം മിഴിവുറ്റതാക്കി മാറ്റിയ യമുനയ്ക്ക് പ്രേക്ഷക ഹൃദയങ്ങളിൽ ഇപ്പോഴും നല്ലൊരിടമുണ്ട്. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്. വിവാഹ മോചനത്തിന്റെ കാരണങ്ങൾ എന്ന പേരിൽ ഒളിഞ്ഞും തെളിഞ്ഞും പ്രചരിച്ച ഗോസിപ്പുകൾക്കും, വിവാഹ മോചനത്തിന്റെ യഥാർത്ഥ കാരണങ്ങളും വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് താരം ഇപ്പോൾ.
സിനിമാ സംവിധായകനായ എസ്.പി.മഹേഷാണ് യമുനയെ വിവാഹം ചെയ്തത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് സിനിമ സീരിയല്‍ സംവിധായകനായ മഹേഷില്‍നിന്നും യമുന വിവാഹമോചനം നേടുകയായിരുന്നു. മാനസികമായി പൊരുത്തപ്പെടാത്തതിനാലാണ് മഹേഷുമായി പിരിഞ്ഞതെന്ന് യമുന പറയുന്നു. മൂത്ത മകളാണ് അച്ഛനോടും അമ്മയോടും പിരിയണമെന്ന് ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും ഒന്നിച്ചുനിന്നാല്‍ ആര്‍ക്കും സന്തോഷമുണ്ടാകില്ലെന്നും മകള്‍ പറഞ്ഞുവെന്ന് യമുന പറയുന്നു. വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതെന്ന് മഹേഷാണെന്നും യമുന പറയുന്നു. തനിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നും വിവാഹം ഉടന്‍ കാണുമെന്നുമൊക്കെ പ്രചരിക്കുന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും. അത്തരത്തില്‍ ഒന്നുണ്ടെങ്കില്‍ ധൈര്യത്തോടെ വെളിപ്പെടുത്തുമെന്നും നടി പറയുന്നു. വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേളയെടുത്തത്. ദിലീപ് നായകനായ ഇവന്‍ മര്യാദരാമനിലൂടെയാണ് താരം സ്‌ക്രീനിലേക്ക് മടങ്ങി വന്നത്.
ചെറുപ്പത്തില്‍ എന്‍ജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിച്ച് ആളാണ് യമുന. എന്നാല്‍ പിഡബ്ലു എഞ്ചിനീയറായ അച്ഛന്‍ ബിസിനസ് ചെയ്ത് ഉണ്ടാക്കിയ കടവും കുടുംബത്തിലെ സമ്പത്തീക ഞെരുക്കവുമാണ് താരത്തെ അഭിനയത്തിലേക്ക് എത്തിച്ചത്. യമുനയുടെ അച്ഛന് ബിസിനസ്സില്‍ സംഭവിച്ച പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യതയിലേക്ക് നയിച്ചു. വീടു ജപ്തി ചെയ്യാനുളള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാന്‍ നടിയാവുക എന്ന വഴിമാത്രമേ യമുനയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നുളളു. പഠിക്കുന്ന കാലത്തു ഡാന്‍സിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. മധുമോഹന്‍ സംവിധാനം ചെയ്ത ബഷീര്‍ കഥകളിലാണ് യമുന ആദ്യമായി അഭിനയിച്ചത്.
വീടിനടുത്തു താമസിച്ചിരുന്ന ടോം ജേക്കബാണ് യമുനയെ മധുമോഹന് പരിചയപ്പെടുത്തിയത്. ബഷീര്‍ കഥകളില്‍ ബാല്യകാലസഖി ഉള്‍പ്പെടെ മൂന്നെണ്ണത്തില്‍ യമുന നായികയായി. പിന്നീടു കാവാലം നാരായണപ്പണിക്കരുടെ പുനര്‍ജനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി വിവിധ വേഷങ്ങളണിഞ്ഞു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചിലധികം സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്. അതിനു ശേഷവും വീടു മോടിപിടിപ്പിക്കാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈ എടുത്തു. എല്ലാത്തിനും ശേഷമാണ് യമുന സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദര്‍, അഭിയും ഞാനും എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് മഹേഷായിരുന്നു.
https://www.facebook.com/Malayalivartha