Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

സ്കൂളിൽ പഠിക്കുന്ന കാലത്തേ ശരണ്യയുടെ സ്വഭാവത്തില്‍ താളപ്പിഴകൾ; ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കാമുകനുമായി 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒളിച്ചോട്ടവും വിവാഹവും: ഗർഭിണിയായതോടെ പ്രവാസ ജീവിതത്തിലേയ്ക്ക് പോയ പ്രണവുമായി അകന്ന് ഭർത്താവിന്റെ സുഹൃത്തുമായി പിരിയാനാകാത്ത വിധം അടുത്തു: കസ്റ്റഡിയിലിരിക്കെ ശരണ്യയുടെ ഫോണിലേയ്ക്ക് വന്ന കാമുകന്റെ ഫോൺ കോൾ ലൗഡ് സ്പീക്കറിൽ ഇട്ടപ്പോൾ ഫോണ്‍ എടുക്കാന്‍ വൈകിയതിന് ശകാര വർഷം

20 FEBRUARY 2020 02:34 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യ ആദ്യമായല്ല വെട്ടുകാരെൻ നാട്ടുകാരെയും ഞെട്ടിക്കുന്നതെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. സ്കൂളിൽ പഠിക്കുന്ന കാലത്തേ ശരണ്യയുടെ സ്വഭാവത്തില്‍ ചില താളപ്പിഴകളുണ്ടായിരുന്നതായി സഹപാഠികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവള്‍ സ്വന്തം കുഞ്ഞിന്റെ കൊലപാതകിയാകുമെന്ന് ആരും കരുതിയില്ലെന്ന് വിതുമ്പലോടെ അവർ പറയുന്നു. പഠനകാലത്തെ പ്രണയമാണ് വിയാന്റെ പിതാവ് പ്രണവുമായുള്ള ജീവിതത്തിലേക്ക് ശരണ്യയെ എത്തിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ തുടക്കം. 18 വയസ് തികഞ്ഞ് അധികം വൈകാതെ ഒരു ദിവസം ശരണ്യ വീട് ഉപേക്ഷിച്ചുപോവുകയായിരുന്നു. കാണാതായ മകൾക്കുവേണ്ടി നെഞ്ചുപിടച്ച് ഓടിയ പിതാവ് വത്സൻ കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

പരാതിയോടൊപ്പം മകള്‍ നിരന്തരമായി ബന്ധപ്പെടാറുണ്ടായിരുന്ന യുവാവിന്റെ ഫോണ്‍ നമ്പറും അദ്ദേഹം പൊലീസിന് നല്കി. ഈ ബന്ധത്തില്‍ വീട്ടില്‍ നേരത്തെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ശരണ്യ ഇങ്ങനെ പോകുമെന്ന് വത്സന്‍ കരുതിയതല്ല. രാത്രി തന്നെ പ്രണവിനെയും ശരണ്യയെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതായി അറിയിക്കുകയായിരുന്നു. തനിക്ക് പ്രണവിനൊപ്പം പോകണമെന്ന് പറഞ്ഞതോടെ ഇഷ്ടാനുസരണം പോകാന്‍ അനുവദിക്കുകയും ചെയ്തു. പ്രണവിന്റെ വീട്ടുകാരും അകറ്റിയതോടെ വാടക വീട്ടിലായി പിന്നീട് ഇരുവരുടെയും താമസം. പിന്നീട് പ്രണവ് ജോലിക്കായി വിദേശത്തേക്ക് പോയപ്പോള്‍ ഗര്‍ഭിണിയായ ശരണ്യ ഒറ്റയ്ക്കായെന്ന് പറ‌ഞ്ഞാണ് വത്സനും റീനയും മകളെ തയ്യിലിലെ കൊടുവള്ളി വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നത്.


അന്ന് മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ശരണ്യയുടെ താമസവും. ഈ വീട്ടില്‍ തന്നെയാണ് വിയാന്‍ ജനിച്ചതും വളര്‍ന്നതും. വിയാന്റെ അച്ഛന്‍ പ്രണവ് വല്ലപ്പോഴുമേ ഈ വീട്ടില്‍ വരാറുള്ളൂ. എന്നാല്‍ ശരണ്യയ്ക്ക് ഇടയ്ക്ക് പണം നല്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച വന്നപ്പോഴും 2000 രൂപ പ്രണവ് നല്കിയിരുന്നുവത്രെ. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ തന്നെ അടുക്കാനാകാത്തവിധം ഇരുവരും അകന്നിരുന്നു. ഇതിനിടയില്‍ ശരണ്യ ഫേസ്ബുക്ക് വഴി തന്നെ പ്രണവിന്റെ ഒരു സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇയാളെ വിവാഹം ചെയ്യാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പൊലീസിനോട് സമ്മതിച്ചത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ശരണ്യയുടെ ഫോണിലേയ്ക്ക് തുരുതുരെ വന്നത് കമുകന്റെ ഫോൺ കോളുകളായിരുന്നു. ഇതേത്തുടര്‍ന്ന് ലൗഡ് സ്പീക്കറിലിട്ട് ഫോണ്‍ എടുക്കാന്‍ അന്വേഷണ സംഘം ശരണ്യയോട് ആവശ്യപ്പെട്ടു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷമായിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശരണ്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു.

ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ അസമയത്തും നിരവധി കോളുകളും സന്ദേശങ്ങളും ഫോണിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ ശരണ്യയ്ക്ക് കാമുകനുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് പൊലീസിന് മനസ്സിലായി. തുടര്‍ന്ന് കാമുകനെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ കാമുകനുമായി ഫെയ്‌സ് ബുക്ക് വഴി ഒരു വര്‍ഷം മുമ്ബാണ് ശരണ്യ ബന്ധം സ്ഥാപിക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലില്‍ വാരം സ്വദേശിയായ കാമുകന് കൃത്യത്തില്‍ പങ്കില്ലെന്ന് അന്വേഷണസംഘത്തിന് മനസ്സിലായി. മാത്രമല്ല, ശരണ്യയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകന്‍ നല്‍കിയിട്ടില്ലെന്നും പൊലീസ് നിഗമനത്തിലെത്തി. കുട്ടിയാകാം വിവാഹത്തില്‍ നിന്നും കാമുകനെ പിന്തിരിപ്പിക്കുന്നതെന്ന വിലയിരുത്തലാണ്, കുട്ടിയെ ഇല്ലാതാക്കാന്‍ ശരണ്യയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വിലയിരുത്തി. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ കാമുകനെ നഷ്ടമാകും എന്ന ഭയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരേ സമയം ഒഴിവാക്കാനാണ് ശരണ്യ കൊലപാതകം ആസൂത്രണം ചെയ്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (41 minutes ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (1 hour ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (1 hour ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (1 hour ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (1 hour ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (1 hour ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (1 hour ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (1 hour ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (2 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (2 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (2 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (3 hours ago)

Malayali Vartha Recommends