കോടീശ്വരന് നാണം മറയ്ക്കാന്‍ പ്ലാസ്റ്റിക് കവര്‍... യാത്ര ബസിലും ട്രെയിനിലും; നിസാമിന്റെ വിലങ്ങ് മറ്റാരും കാണാതിരിക്കാന്‍ സഹായിച്ച് പോലീസ്
അയ്യായിരം കോടിയുടെ ആസ്തിക്കാരന് നാണം മറയ്ക്കാന്‍ പ്ലാസ്റ്റിക് കവറോ? ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമാണ് പ്ലാസ്റ്റിക് കവര്‍ കൊണ്ട് വിലങ്ങെന്ന നാണം മറച്ചത്. കോടീശ്വരന് നാണം മറയ്ക്കാനുള്ള കവര്‍ നല്‍കിയതാകട്ടെ പോലീസും.
നിസാമിന് എല്ലാ ഒത്താശകളും പോലീസ് ചെയ്തു കൊടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് സുഖയാത്ര പോലും നടത്തിയിരുന്നു. എന്നാല്‍ തൃശൂരിലെ കമ്മീഷണറായ നിശാന്തിനിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിസാമിനുള്ള ആനുകൂല്യങ്ങളെല്ലാം തടഞ്ഞു.
തുടര്‍ന്ന് കണ്ണൂര്‍ ജയിലിലും ശക്തമായ നിയന്ത്രണം വന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ വിചാരണയ്ക്കായി തൃശൂരിലേക്കു കൊണ്ടു പോയത് സാധാരണ തടവുകാരനെ പോലെയാണ്. മൂന്നു പൊലീസുകാര്‍ക്കൊപ്പം ട്രെയിനിലാണു തൃശൂരിലേക്കു കൊണ്ടുപോയത്. ജയിലില്‍ നിന്നു കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ വരെ സ്വകാര്യ ബസിലും അവിടെ നിന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസിലുമായിരുന്നു യാത്ര. ഡസണ്‍കണക്കിന് ആഡംബര കാറുകളുള്ള ഈ പുത്തന്‍ പണക്കാരന്റെ യാത്ര ഒരു കാഴ്ച തന്നെയാണ്.തൃശൂര്‍ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയപ്പോള്‍ പൊലീസ് വാഹനത്തിലായിരുന്നു യാത്ര. എന്നാല്‍ ഇനിയത് നടക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
തീവണ്ടി യാത്രയ്ക്കിടെ കൈയിലെ വിലങ്ങ് മറയ്ക്കാനും നിസാം ശ്രമിച്ചു. പോലീസുകാര്‍ നല്‍കിയ പ്ലാസ്റ്റിക് കവറും തുണിയും ഉപയോഗിച്ചാണ് നിസാം വിലങ്ങ് മറച്ചത്.
രണ്ടു കേസുകളിലായി ഇന്നു തൃശൂര്‍ കോടതിയിലും നാളെ കുന്നംകുളം കോടതിയിലും ഹാജരാക്കാനാണു നിസാമിനെ ഇന്നലെ തൃശൂരിലേക്കു കൊണ്ടുപോയത്. റിമാന്‍ഡ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ രണ്ടു പൊലീസുകാരെയാണ് ഒപ്പം അയയ്‌ക്കേണ്ടതെന്നും പ്രത്യേക കേസായതിനാലാണ് ഒരു എഎസ്‌ഐയെ കൂടി നിയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. നേരത്തെ നിസാമിനെ ജയില്‍നിന്നു മാറ്റിയപ്പോഴാണ് പൊലീസ് വാഹനം അനുവദിച്ചതെന്നും ഇടക്കിടെ കോടതിയില്‍ പോകുമ്പോള്‍ ഇത് പ്രായോഗികമല്ലെന്നും പൊലീസ് പറയുന്നു.
എന്നാല്‍ ഇന്നലെ 6.45നു തൃശൂരിലെത്തിച്ച നിസാമിനെ മാദ്ധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു ജയിലേക്കു കൊണ്ടുപോകാനുള്ള പൊലീസിന്റെ ശ്രമവും വിമര്‍ശനത്തിനിടയാക്കി. പൊലീസ് സംഘം മാദ്ധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു നിസാമുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോവുകയായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha