ഗള്‍ഫിലായിരുന്നപ്പോള്‍ എന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു; സിദ്ദിഖിനും നവവധുവിനുമെതിരെ ഗുരുതര ആരോപണവുമായി ആദ്യ ഭര്‍ത്താവ്
കെപിസിസി ജനറല്‍ സെക്രട്ടറിയും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രമുഖനുമായ അഡ്വ. ടി സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി പുതിയ ഭാര്യയുടെ ആദ്യ ഭര്‍ത്താവ്. സിദ്ദിഖിന്റെ ആദ്യഭാര്യ നസീമയുടെ ആരോപണം സ്ഥിരീകരിക്കുന്നതാണ് കുറ്റിപ്പുറം സ്വദേശിയും മുന്‍ പ്രവാസിയുമായ സഫീര്‍ ഷാന്റെ ആരോപണവും.
നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്.
എന്നാല്‍, സിദ്ദിഖിന്റെ വിവാഹത്തെ എതിര്‍ത്ത് നസീമ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ നിയമവിരുദ്ധമായ തലാഖാണ് സിദ്ദിഖ് നടത്തിയതെന്നാണ് നസീമയുടെ ആരോപണം. തന്റെ ഭര്‍ത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. മൊഴി ചൊല്ലിയ ശേഷം ഒരു മാസം കൊണ്ട് റെഡിമെയ്ഡ് ഭാര്യയെ എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്.
സഫീര്‍ ഖാന്റെ വാദങ്ങളെ ന്യായീകരിക്കുന്ന രേഖകളും പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സഫീറും ഷറഫുന്നീസയും വിവാഹ മോചന കരാറില്‍ ഒപ്പിട്ടത്. അത് സിദ്ദിഖുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം മൂലമാണെന്നും പറയുന്നു. എന്നാല്‍ ഈ വര്‍ഷം ജനവരി 15നാണ് നസീമയെ സിദ്ദിഖ് മൊഴി ചൊല്ലിയത്. സഫീര്‍ ഖാന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തലാഖ് കത്തില്‍ നസീമയുടെ സ്വഭാവ ശുദ്ധിയെ സിദ്ദിഖ് ചോദ്യം ചെയ്യുന്നിടത്താണ് പ്രശ്‌നം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അടുത്ത വിവാഹത്തിനായി നസീമയെ കോണ്‍ഗ്രസ് നേതാവ് മൊഴി ചൊല്ലിയെന്നാണ് വ്യക്തമാകുന്നത്.
സിദ്ദിഖിന് തന്റെ ഭാര്യയായിരിക്കുമ്പോള്‍ തന്നെ ഷറഫുന്നീസയുമായി അടുപ്പമുണ്ടായിരുന്നു എന്ന ഗുരുതര ആരോപണമാണ് സഫീര്‍ ഷാന്‍ ഉന്നയിച്ചത്. താന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന സമയത്താണ് ടി സിദ്ദിഖ് തന്റെ ഭാര്യയായിരുന്ന ഷറഫുന്നിസയുമായി ബന്ധം തുടങ്ങിയതെന്നും. ആദ്യം തനിക്ക് ഇതില്‍ യാതൊരു സംശയവും ഇല്ലായിരുന്നുവെന്നും സഫീര്‍ ഷാന്‍ പറഞ്ഞു. ഭാര്യയെ വീട്ടില്‍ അടച്ച് വളര്‍ത്തുന്ന സ്വഭാവവും തനിക്കില്ലെന്നും സഫീര്‍ പറഞ്ഞു.
ഗള്‍ഫില്‍ ആയിരുന്ന സമയത്ത് എന്റെ ബന്ധുക്കളും അവളുടെ നാട്ടുകാരുമെല്ലാം എന്നെ വിളിച്ച് ഷറഫുന്നിസയുടേയും സിദ്ദിഖിന്റേയും ബന്ധത്തെ പറ്റി പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കാന്‍ അന്ന് താന്‍ തയ്യാറായില്ല. എന്റെ ഉമ്മയ്ക്കും വീട്ടുകാര്‍ക്കും അവളെ വലിയ ഇഷ്ടമായിരുന്നു. നല്ല കവയത്രി കൂടിയായ ഷറഫുന്നിസയെ ഇക്കാര്യങ്ങള്‍ കൊണ്ട് ഒക്കെയാണ് ഞാനും ഇഷ്ടപ്പെട്ടത്. എല്ലാം തകിടം മറിഞ്ഞത് പിന്നീടായിരുന്നു. ഖത്തറിലായിരിക്കെ എന്റെ ഫോണ്‍കോള്‍ അവള്‍ എടുക്കാതെ വന്നതോടെയാണ് എനിക്ക് ഈ വിഷയത്തില്‍ സംശയം ബലപ്പെട്ടത്.
വിളിച്ചാല്‍ തന്നെ തിരക്കിലാണെന്ന് പറഞ്ഞ് വേഗം ഫോണ്‍ കട്ട് ചെയ്യും. പിന്നെ ഞാന്‍ അറിയാതെ ഷറഫുന്നിസ ചില യാത്രകള്‍ ഒക്കെ നടത്തിയതായും വിവരം ലഭിച്ചു. അപ്പോഴൊന്നും അവരെ ഒഴിവാക്കണമെന്ന് എന്റെ മനസിന്റെ ചെറിയൊരു കോണില്‍ പോലും ഉണ്ടായിരുന്നില്ല. നാട്ടില്‍ പ്രശ്‌നം മൂര്‍ച്ഛിച്ചപ്പോള്‍ ഗള്‍ഫില്‍ നിന്നും തിരിച്ചുവരാനായി പിന്നെ ശ്രമം. അതും മൂന്ന് മാസം നീണ്ടു. പിന്നീടാണ് അതിന്റെ പിന്നിലും കോണ്‍ഗ്രസ്സ് ബന്ധമാണെന്ന് മനസിലായത്. (ആ കമ്പനിയുടെ മുതലാളി നല്ല കോണ്‍ഗ്രസ്സ് ബന്ധമുള്ള ആളായിരുന്നു.) വൈകിയാണെങ്കിലും നാട്ടില്‍ എത്തിയത് ഷറഫുന്നിസയുമായി ഒന്നിച്ച് ജീവിക്കാമെന്നുറച്ച് തന്നെയാണ്. നാട്ടില്‍ വന്നപ്പോഴാണ് 6 മാസം മാത്രം പ്രായമുള്ള രണ്ടാമത്തൈ മകന്‍ അസുഖം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. ഈ ദിവസങ്ങളില്‍ ആണ് സിദ്ദിഖുമായുള്ള എന്റെ ഭാര്യയുടെ ബന്ധത്തിന് നേരിട്ടുള്ള തെളിവ് ലഭിക്കുന്നത്.
പലപ്പോഴും അവള്‍ തന്റെ ഫോണ്‍ എന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വച്ച് ഷറഫുന്നിസ ബാത്ത് റൂമില്‍ പോയപ്പോള്‍ നിര്‍ത്താതെ വന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ പലതും സിദ്ദിഖിന്റേയും അയാളുടെ പി എ രാജേഷിന്റേയും ആയിരുന്നു. പല സന്ദേശങ്ങളും ഭര്‍ത്താവ് എന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നിട്ടും ഞാന്‍ തുടര്‍ന്ന് പോകാന്‍ തന്നെ ആഗ്രഹിച്ചു. രണ്ട് മക്കളെ ഓര്‍ത്ത്. അത് നടക്കാതിരുന്നത് സിദ്ദിഖ് കാരണമായിരുന്നു. ഈ കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ സിദ്ദിഖും താനും വിവാഹമോചിതര്‍ ആയിരുന്നില്ല. മറ്റൊരുവന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് പറയുന്നില്ല.
ഷറഫുന്നിസയുമായി വിവാഹമോചനം പോലും ഭീഷണിയെ തുടര്‍ന്നാണ്. ഇന്റര്‍നെറ്റ് കോള്‍ മുഖേനെ ആയിരുന്നു ഭീഷണി. തന്നെ വേണ്ടാത്തവളെ തനിക്കെന്തിനാണ്. അവളെ അവളുടെ വഴിക്ക് വിടുക ഇതൊക്കെയായിരുന്നു നിരന്തരം വന്ന ഭീഷണി ഫോണ്‍ കോളുകളുടെ ഉള്ളടക്കം. എന്റെ സഹോദരന്റേയും എന്റെ കുടുംബത്തിന്റേയും നല്ല ഭാവിയെ കരുതിയാണ് പേടിച്ച് തലാഖ് ചൊല്ലാന്‍ താന്‍ തയ്യാറായതെന്നും സഫീര്‍ പറഞ്ഞു വയ്ക്കുന്നു. മക്കളെ കിട്ടുക എന്നതാണ് ഇനി തന്റെ ലക്ഷ്യം. സിദ്ദിഖിനും ഷറഫുന്നിസയ്ക്കും നല്ലൊരു ജീവിതത്തിനായി പ്രാര്‍ത്ഥിക്കാമെന്നും സഫീര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha