പരാജയം ഉറപ്പ്; എന്നിട്ടും അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്ന് എന്താണ്? സഭാതലം പ്രതിഷേധ വേദിയാകുമ്പോള്‍ പിണറായിയെ കേസിന്റെ നിഴലില്‍ നിര്‍ത്താം; പ്രതിപക്ഷത്തിന്റെ ലക്ഷ്യങ്ങള്‍ വലുതാണ് പക്ഷേ പ്രതീക്ഷവേണ്ട
പരാജയം ഉറപ്പാണെങ്കിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുകയാണ്. ഇനിയൊരു മാറ്റമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തിങ്കളാഴ്ച്ചതന്നെ പിണറായി സര്‍ക്കാരിനെതിരായ ആദ്യ അവിശാവസ പ്രമേയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ച് മണിക്കൂര്‍ അനുവദിച്ചിരിക്കുന്നത്. വിവിധ കക്ഷികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാനുള്ള സമയവും അവസരവും നല്‍കുക. എന്തായിരുന്നാലും നിയമസഭയില്‍ 91 അംഗങ്ങളുള്ള ഭരണപക്ഷത്തിന് 44 അംഗങ്ങള്‍ മാത്രമുള്ള യു.ഡി.എഫിന് ഒന്നും പ്രത്യേകിച്ചു ചെയ്യാന്‍ സാധിക്കില്ല എന്നുള്ള കാര്യം ഉറപ്പാണ്. പിന്നെ എന്താണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു ഉദ്യേശിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണത്തിനിടെ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളും സത്യമാണെന്ന് തെളിയുകയും ഒപ്പം കൂടുതല്‍ അഴിമതി കഥകള്‍ പുറത്തു വരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ സഭാതലം കൂടി പ്രതിഷേധ വേദിയായി മാറ്റുക എന്ന രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയം പ്രതിപക്ഷം കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടി കേസിന്റെ നിഴലില്‍ നിര്‍ത്തുക എന്ന രാഷ്ട്രീയ തന്ത്രമാണ് തുടക്കം മുതല്‍ പ്രതിപക്ഷം സ്വീകരിക്കുന്നത്. അതേസമയം സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുമ്പ് നോട്ടിസ് നല്‍കിയില്ല എന്ന സാങ്കേതികത്വം കാണിച്ചാണ് അനുവാദം നിഷേധിച്ചത്.
വി.ഡി.സതീശന്‍ എം.എല്‍.എയാണ് പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ രണ്ട് അല്ലെങ്കില്‍ മൂന്നുദിവസത്തെ ചര്‍ച്ചയാണ് അവിശ്വാസ പ്രമേയ നോട്ടീസിന് മേല്‍ സഭയില്‍ നടക്കേണ്ടത്. എന്നാല്‍ നിയമസഭ ചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായതിനാല്‍ അഞ്ച് മണിക്കൂര്‍ ചര്‍ച്ച മതിയെന്ന തീരുമാനത്തിലേക്ക് എത്തിചേരുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തില്‍ സി.പി.എം സ്വീകരിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ ധൈര്യത്തോടെ നിയമസഭയില്‍ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 'സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം പ്രതിപക്ഷ നേതാക്കള്‍ ഇറങ്ങിപ്പോകരുത്. വോട്ടെടുപ്പില്‍ കൂടി പങ്കെടുക്കണം. വോട്ടിങ്ങില്‍ പങ്കെടുത്താല്‍ പ്രതിപക്ഷത്തിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ വന്‍ തിരിച്ചടിയായിരിക്കും പ്രതിപക്ഷത്തിനു ലഭിക്കുക. ഇപ്പോഴുള്ള ഭൂരിപക്ഷം പോലും യുഡിഎഫിനുണ്ടാകില്ല. അവിശ്വാസ പ്രമേയത്തെ സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെ നേരിടും. ഇപ്പോഴത്തെ വിവാദങ്ങള്‍കൊണ്ട് സര്‍ക്കാരിനെ തകര്‍ക്കാന്‍ സാധിക്കില്ല,' കോടിയേരി പറഞ്ഞു.
കഴിഞ്ഞ മാസം ചേരാനിരുന്ന നിയമസഭാ സമ്മേളമനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റി വച്ചത്. അതിനാല്‍ തന്നെ ഇത്തവന കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു തന്നെയാണ് നിയമസഭാ സമ്മേളനം നടക്കുക. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഓരോ നിയമസഭാ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിട്ടുണ്ട്. കോവിഡിന്റെ പോരു പറഞ്ഞ് മാറ്റി വച്ച സഭാ സമ്മേളനം ഇപ്പോള്‍ നടക്കുമ്പോഴും കോവിഡ് ഒരു ശമനമില്ല മറിച്ച് അതിരൂക്ഷവുമാണ്. ഇനി സഭക്കുള്ളിലെ പോരാട്ടം എത്രത്തോളം രൂക്ഷമാകുമെന്ന് തിങ്കളാച്ച ്അറിയാം.
https://www.facebook.com/Malayalivartha