ദാവൂദ് ഞങ്ങളുടെ മണ്ണില്‍ ഇല്ല! അധോലോക നായകന്‍ കറാച്ചിയിലുണ്ടെന്ന റിപ്പോർട്ട് ശരിവച്ചതിന് പിന്നാലെ മോദി കടുപ്പിച്ചു! തന്ത്രത്തിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ... കൊടും കുറ്റവാളിയ്ക്ക് പിന്നാലെ അന്വേഷണം ശക്തമാക്കി ഇന്ത്യ
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്താന്‍. കഴിഞ്ഞ ദിവസം, ദാവൂദ് ഉള്‍പ്പടെ ഭീകരരുടെ പട്ടിക മേല്‍വിലാസം സഹിതം പാകിസ്താന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ദാവൂദ് കറാച്ചിയില്‍ കഴിയുന്നതായാണ് പട്ടികയില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ദാവൂദ് തങ്ങളുടെ മണ്ണില്‍ ഇല്ലെന്ന പഴയ വാദം പാകിസ്താന്‍ ആവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി തയാറാക്കിയ പട്ടിക പുന:പ്രസിദ്ധീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു.
ദാവൂദ് ഇബ്രാഹിം അടക്കമുള്ള ഭീകരർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പാക് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ യു എന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധികരിക്കുയാണ് ചെയ്തതെന്നാണ് പാകിസ്ഥാന്‍ വിശദീകരിക്കുന്നത്.
ജമാ അത്ത് ദുവാ തലവൻ ഫാഫിസ് സയീദിനും ജയ്ഷ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും അടക്കമുള്ളവര്‍ക്കെതിരെയും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്‍റെ നടപടി.
കഴിഞ്ഞ 18ന് ഇറക്കിയ 259 ഭീകരരുടെ പട്ടികയിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ പേരുള്ളത്. കറാച്ചിയിലെ മേല്‍വിലാസവും പാസ്പോര്‍ട്ട് വിവരങ്ങളും ഇതിനൊപ്പമുണ്ട്. ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. ഇവരുടെ ആസ്തി മരവിപ്പിച്ചതായും യാത്രാ നിരോധനവും ആയുധ നിരോധനവും ഏര്‍പ്പെടുത്തിയതായും പാകിസ്താന്‍ പറയുന്നു.
വര്‍ഷങ്ങളായി ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളിക്ക് പാകിസ്താന്‍ അഭയം നല്‍കുന്നതായി നിരന്തരം ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാലമത്രയും ഈ ആരോപണം പാകിസ്താന്‍ നിഷേധിക്കുകയാണുണ്ടായത്. ഭീകരതക്കുള്ള സാമ്ബത്തിക സഹായം തടയുന്ന ആഗോള നിരീക്ഷണ ഏജന്‍സിയായ എഫ്.എ.ടി.എഫ് 2018ല്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഭീകരതക്കെതിരെ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എഫ്.എ.ടി.എഫിന്‍റെ മുന്നറിയിപ്പ് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഭീകരര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഭീകരതക്കെതിരെ തങ്ങള്‍ നടപടിയെടുക്കുന്നുണ്ടെന്ന് കാണിക്കാനും അതുവഴി എഫ്.എ.ടി.എഫിന്‍റെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാമെന്നുമാണ് പാക് പ്രതീക്ഷ. ഇതു സംബന്ധിച്ച് എഫ്.എ.ടി.എഫിന്‍റെ അടുത്ത യോഗത്തിലാണ് തീരുമാനമുണ്ടാവുക.
37 അംഗങ്ങളാണ് എഫ്.എ.ടി.എഫില്‍ ഉള്ളത്. ഇതില്‍ 15 അംഗങ്ങളുടെ വോട്ട് ലഭിച്ചാല്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് പാകിസ്താന് പുറത്തുകടക്കാം. ചൈന, തുര്‍ക്കി, മലേഷ്യ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ പാകിസ്താന് ഉണ്ടെന്നാണ് വിവരം.
അധോലോക നായകനായി വളര്‍ന്ന ദാവൂദ് ഇബ്രാഹിം (59) മുംബൈ സ്ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. 1993ലെ മുംബൈ സ്ഫോടന പരമ്ബരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അല്‍ഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്ബത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha