ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ചതോടെ 34കാരി നിയാസിനൊപ്പം കൂടി... മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വണ്ടിയിൽ കറങ്ങി നടന്ന് കടകൾ കയറിയിറങ്ങും... സംശയം തോന്നിയ കടയുടമ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതോടെ പുറത്ത് വരുന്നത്!
കള്ളനോട്ടുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരെ പന്തളം പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍കടവില്‍ അമ്ബലത്തില്‍ വീട്ടില്‍ നാസര്‍ എന്ന താഹ നിയാസ് (47), തഴവ കുറ്റിപ്പുറം എസ്.ആര്.പി മാര്‍ക്കറ്റ് ജങ്ഷനില്‍ ശാന്ത ഭവനില്‍ ദീപ്തി (34) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പുഴിക്കാട് തച്ചിരോത്ത് ജങ്ഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം 2000 രൂപയുടെ നോട്ട് നല്കി.
സംശയം തോന്നിയ കടയുടമ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്, എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍, എസ്.ഐമാരായ ബി. അനീഷ്, അജു കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ദീപ്തിയുടെ വീട്ടില്‍നിന്ന് കള്ളനോട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്ററും കളര്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രവും 100 രൂപയുടെ ഏഴ് വ്യാജനോട്ടും പൊലീസ് പിടിച്ചെടുത്തു.
മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ഇരുവരും ബൈക്കിലെത്തി കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി 2000 രൂപ നോട്ടുകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ദീപ്തി കരുനാഗപ്പള്ളിയില്‍ നടത്തിയിരുന്ന തുണിക്കട കോവിഡിനെത്തുടര്‍ന്ന് പൂട്ടിയിരുന്നു. ഈ കടക്ക് സമീപം താഹ നിയാസ് മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരുകയായിരുന്നു.
ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ച ദീപ്തി താഹ നിയാസിനൊപ്പം താമസിക്കുകയായിരുന്നു. ആറുമാസത്തിലേറെയായി തട്ടിപ്പ് നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha