ജ്യോതിഷാലയത്തില്‍ നിന്നും ശിഷ്യന് കിട്ടിയ പെന്‍ഡ്രൈവ് മാറ്റി മറിച്ചത് ഗുരുവിന്റെ തലവര! നാട്ടിലെ പ്രമുഖ സ്ത്രീകളുടെ മോര്‍ഫിങ് ചിത്രങ്ങളും ഗുരുവിന്റെ സ്വയംഭോഗ രംഗങ്ങളും കണ്ട് അമ്പരന്ന് ശിഷ്യന്മാരും നാട്ടുകാരും; ആര്യനാട്ട് ക്ഷേത്രത്തില്‍ സ്ത്രീക്ക് മുമ്പില്‍ നടത്തിയ നഗ്നതാപ്രദര്‍ശനം കൂടിയായപ്പോൾ ഞെട്ടി പൊലീസും! നെയ്യാറ്റിന്‍കര വിഷ്ണുപോറ്റിയെ പൊക്കിയതോടെ പുറത്ത് വരുന്നത്... അമ്പരന്ന് ശിഷ്യരും നാട്ടുകാരും ഭക്തരും
ഫെയ്‌സ് ബുക്കില്‍ നിന്നും വാട്‌സ് ആപ്പില്‍ നിന്നും സമീപത്തെയും അറിയാവുന്നതുമായ സുന്ദരികളായ സ്ത്രീകളുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിനനുസരിച്ച നഗ്‌ന ചിത്രം മോര്‍ഫ് ചെയ്ത് സ്ത്രീകളെ അപമാനിച്ചതിനും നഗ്‌ന ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനും കാട്ടാക്കട മൈലോട്ടു മൂഴിക്കടുത്ത് മൊട്ട മൂലയില്‍ ജ്യോതിഷാലയം നടത്തി വന്ന വിഷ്ണു പോറ്റിയെ കാട്ടാക്കട പൊലീസ് അറസ്റ്റു ചെയ്തു. റിമാന്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തുന്ന തെളിവെടുപ്പില്‍ കൂടുതല്‍ വിവരങ്ങൾ പുറത്തു വരും.
കേരളത്തിലും തമിഴ്‌നാട്ടിലുമായി വിവിധ ക്ഷേത്രങ്ങളില്‍ പൂജയും കര്‍മ്മങ്ങളും നടത്തി വന്ന വിഷ്ണു പോറ്റി ഒരു വര്‍ഷം മുൻപാണ് ജ്യോതിഷാലയം ആരംഭിച്ചത്. കാട്ടാക്കടയിലെ ചില ക്ഷേത്രങ്ങളില്‍ പ്രധാന പൂജാരിയായി പങ്കെടുത്തിരുന്ന വിഷ്ണു പോറ്റിക്ക് കുറേയധികം ശിഷ്യന്മാരും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ജ്യോതിഷാലയത്തില്‍ നിന്നും ശിഷ്യന് കിട്ടിയ പെന്‍ഡ്രൈവിലൂടെയാണ് വിഷ്ണു പോറ്റിയുടെ സ്വഭാവം പുറത്ത് കൊണ്ട് വന്നത്.. ശിഷ്യന്‍ പെന്‍ഡ്രൈവ് ലാപ് ടോപ്പില്‍ കുത്തിയപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
സമീപ പ്രദേശങ്ങളിലെയും ശിഷ്യരുടെയും വേണ്ട പെട്ടവരുടെയും നഗ്‌നചിത്രങ്ങള്‍ സൂഷ്മമായി നോക്കിയപ്പോഴാണ് മോര്‍ഫ് ചെയ്തതാണ് എന്ന് മനസിലായത്. ഫെയ്‌സ് ബുക്കില്‍ നിന്നും വാട്‌സ് ആപ്പില്‍ നിന്നും സമീപത്തെയും അറിയാവുന്നതുമായ സുന്ദരികളായ സ്ത്രീകളുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിനനുസരിച്ച നഗ്‌ന ചിത്രം മോര്‍ഫ് ചെയ്തു പിടിപ്പിക്കലായിരുന്നു ഗുരുവിന്റെ പണി.
കൂടാതെ ഗുരു തന്റെ സ്വയംഭോഗ രംഗവും ചിത്രീകരിച്ചിട്ടുണ്ട്. വീഡിയോ കണ്ട ശിഷ്യരും നാട്ടുകാരും ചേര്‍ന്ന് വിഷ്ണു പോറ്റിയെ പിടികൂടി കാട്ടാക്കട പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശിയായ വിഷ്ണു പോറ്റിക്കെതിരെ നിരവധി പരാതികളാണ് സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസിന് ലഭിച്ചത്.
കാട്ടാക്കട തെക്കേ വീട് ലെയ്‌നില്‍ വാടകക്ക് താമസിക്കുന്ന പോറ്റി ജ്യോതിഷ ആവശ്യത്തിന് എത്തുന്ന സ്ത്രീകളെ വശീകരിച്ച് ചൂക്ഷണം ചെയ്യുണ്ടെന്നും ആരോപണം ഉണ്ട്.പോറ്റി അറസ്റ്റിലായത് അറിഞ്ഞ് കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മൂന്ന് വര്‍ഷം മുന്‍പാണ് വിഷ്ണു പോറ്റി കാട്ടാക്കടയില്‍ എത്തുന്നത്. കട്ടയ്‌ക്കോട് റോഡില്‍പൂച്ചെടിവിള പ്രദേശത്ത് 'ദ്വാരകാപുരി ' എന്ന ഒരു കോവിലിലെ പൂജാരിയായാണ് എത്തുന്നത്.
പിന്നീടാണ് മറ്റു അമ്ബലങ്ങളില്‍ പൂജാരിയാകുന്നതും ജ്യോതിഷാലയം തുടങ്ങുന്നതും. അഞ്ച് വര്‍ഷം മുന്‍പ് ആര്യനാട് അമ്ബലത്തില്‍ എത്തിയ ഭക്തക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് നാട്ടുകാര്‍ തല്ലിയോടിച്ചപ്പോൾ അവിടെ നിന്നും നാട് വിട്ടതാണെന്ന് ക്ഷേത്ര കമ്മിറ്റിക്കാര്‍ പറഞ്ഞത്.
കൂടുതല്‍ പെന്‍ഡ്രൈവുകളും സി ഡികളും പോറ്റിയുടെ കയ്യിലുണ്ടെന്നാണ് സൂചന. കൂടാതെ മോര്‍ഫിങ് നടത്തിയ ചിത്രങ്ങള്‍ കാട്ടി പല സ്ത്രീകളെയും പോറ്റി ഭീഷണിപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha