Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

മോദിക്കെതിരെ രാഹുല്‍ പോര..വേറെ ആളുവേണമെന്ന് പ്രശാന്ത് കിഷോര്‍; കോണ്‍ഗ്രസിനെ പിളര്‍ത്തി മൂന്നാം മുന്നണിയിലേക്ക് ആളെ കൂട്ടാന്‍ നീക്കം; രാഹുലിനെക്കാള്‍ കരുത്തന്‍ ശരത് പവാര്‍; മഹാരാഷ്ട്ര ബെല്‍റ്റില്‍ പുതിയ നീക്കങ്ങള്‍

12 JUNE 2021 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോദിക്കെതിരെ വിജയിക്കണമെങ്കില്‍ അതിന് കരുത്തനായ നേതാവ് വേണം. അതിന് രാഹുല്‍ ഗാന്ധി പോരെന്നാണ് തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. അതിന് പകരക്കാരനായി ശരത് പവാറെത്തും എന്ന സൂചനയാണ് പ്രശാന്ത് കിഷോര്‍ നല്‍കുന്നത്. പ്രശാന്ത് കിഷോര്‍ ഒരുങ്ങുന്നത് പ്രാദേശിക പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്തുള്ള മോദി വിരുദ്ധ സഖ്യത്തിനാണ്.

മഹാരാഷ്ട്ര ബെല്‍റ്റ് കേന്ദ്ര കരിച്ച് മൂന്നാംമുന്നണി ശക്തിപ്പെടുത്തുകയാണ് പ്രശാന്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാം മുന്നണിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ശരദ് പവാറും പ്രശാന്ത് കിഷോറും.

പവാറിന്റെ ദക്ഷിണ മുംബൈയിലുള്ള വസതിയിലായിരുന്നു പവാര്‍-പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷപാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്.

പവാറിനെ മുന്നില്‍ നിര്‍ത്തിയാല്‍ മഹാരാഷ്ട്രയില്‍ നേട്ടമുണ്ടാക്കാമെന്നാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തല്‍. എല്ലാ ചെറുകക്ഷികളിലും പവാര്‍ സര്‍വ്വ സമ്മതനാണ്. കേരളത്തില്‍ അടക്കം ഇടതുമുന്നണിക്കൊപ്പമാണ് പവാറിന്റെ എന്‍സിപി. അങ്ങനെ സോഷ്യലിസ്റ്റ് ഇടത് കൂട്ടായ്മ എന്ന ആശയം ചര്‍ച്ചയാക്കി നേട്ടമുണ്ടാക്കാനാണ് പ്രശാന്തിന്റെ നീക്കം.

ഇതുണ്ടായാല്‍ കേരളത്തില്‍ പോലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. കഴിഞ്ഞ തവണ 20ല്‍ 19 സീറ്റിലും യുഡിഎഫാണ് ജയിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച സാഹചര്യത്തിലായിരുന്നു ഈ നേട്ടം. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ വോട്ടുകള്‍. എന്നാല്‍ അതുണ്ടായില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പിന്നിലേക്ക് മറ്റ് പ്രതിപക്ഷ കക്ഷികള്‍ മാറ്റിയാല്‍ കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ സിപിഎമ്മിന് കഴിഞ്ഞേക്കുമെന്നാണ് പ്രശാന്തിന്റെ വിലയിരുത്തല്‍. ഇത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും കാരണമാകും. അതേസമയം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സഖ്യരൂപീകരണത്തിനുള്ള പ്രശാന്ത് കിഷോറിന്റെ ശ്രമം വിജയിക്കുമോ എന്നതാണ് നിര്‍ണ്ണായകം. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് പിളരാനും സാധ്യതയുണ്ട്. ഇതും മൂന്നാം മുന്നണിക്ക് കരുത്തു കൂട്ടുന്ന തരത്തിലാകുമെന്നുമാണ് കണക്ക് കൂട്ടുന്നത്.

ബംഗാളില്‍ മമതാ ബാനര്‍ജി വന്‍ വിജയമാണ് നേടിയത്. ഇതിന് പിന്നില്‍ പ്രശാന്ത് കിഷോറായിരുന്നു. നല്ല നേതാക്കളുണ്ടെങ്കില്‍ ബിജെപിയെ വീഴ്ത്താം എന്ന സന്ദേശമാണ് ബംഗാള്‍ നല്‍കിയത്. അതിന് വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനയുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പവാറിനെ മുന്നില്‍ നിര്‍ത്തി ബിജെപി വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനമുള്ള അവസാന ശ്രമാണ് ഇപ്പോള്‍ പ്രശാന്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.

അതേസമയം ബിജെപിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കിഷോര്‍-പവാര്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബംഗാളിലെ വന്‍ വിജയത്തിനു പിന്നാലെ താന്‍ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് സസ്‌പെന്‍സ് വര്‍ധിപ്പിക്കുന്നുണ്ട്.

മറാത്താ സംവരണം ഉള്‍പ്പടെയുള്ള വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 'ഞങ്ങള്‍ രാഷ്ട്രീയമായി ഒന്നിച്ചല്ലായിരിക്കാം. അതിനര്‍ഥം ഞങ്ങളുടെ ബന്ധം തകര്‍ന്നു എന്നല്ല. ഞാന്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാനല്ല പോയത്. മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല', താക്കറേ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തും പ്രധാനമന്ത്രിയെ പ്രശംസിച്ചിരുന്നു.

താക്കറേയുടെ കൂടിക്കാഴ്ചയും റാവത്തിന്റെ പ്രശംസയും മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലുണ്ടായ വിള്ളലിന്റെ സൂചനകളാണെന്ന മട്ടില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്‍സിപി അധ്യക്ഷനായ ശരദ് പവാര്‍ ഇക്കാര്യം തള്ളി രംഗത്തെത്തി. മഹാവികാസ് അഘാടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പവാര്‍, ശിവസേന വിശ്വസിക്കാവുന്ന ഒരു പാര്‍ട്ടിയാണെന്നും അഭിപ്രായപ്പെട്ടു. എന്നിരുന്നാലും മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (5 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (5 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (5 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (5 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (6 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (6 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (6 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (7 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (7 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (7 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (7 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (9 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (9 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (9 hours ago)

Malayali Vartha Recommends