ആഡംബര വീടുകളിൽ താമസിച്ചും, ആഡംബര വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചും മാര്‍ട്ടിന്റെ ജീവിതം! സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാര്‍ട്ടിന്‍ മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നല്‍കിയും ലക്ഷങ്ങള്‍ സമ്പാദിച്ചു.... മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുടെ ചുരുളഴിയുന്നു....
യുവതിയെ ഫ്‌ളാറ്റില്‍ തടങ്കലില്‍ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കും. മറൈന്‍ഡ്രൈവിലെ ഒരു ആഡംബര ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.
മാസം 43,000 രൂപയാണ് വാടക. പരാതിക്കാരിയായ യുവതിയില്‍നിന്ന് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും ലാഭം വാഗ്ദാനംചെയ്തും അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. മാസം 40,000 രൂപ തിരികെ നല്‍കാമെന്നാണു പറഞ്ഞത്. മണിചെയിന്‍, ക്രിപ്റ്റോ കറന്‍സി എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിലൂടെ മാര്‍ട്ടിന്‍ പണം സമ്പാദിച്ചതായി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും.
കൂട്ടാളികളായ തൃശ്ശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28) എന്നിവര്‍ക്കെതിരേ, മുഖ്യപ്രതിക്ക് സഹായംചെയ്ത കുറ്റം ചുമത്തിയതായി കമ്മിഷണര്‍ പറഞ്ഞു. ശ്രീരാഗ് നേരത്തേ കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ട്.
സിനിമാ സ്റ്റെലിലാണ് കൊച്ചിയില്‍ മാര്‍ട്ടിന്‍ ജീവിച്ചത്. ആഡംബര വീടുകളിൽ താമസിച്ചും, ആഡംബര വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചുമായിരുന്നു മാര്‍ട്ടിന്റെ ജീവിതം. ഇതിനായി വേഗത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് മാര്‍ട്ടിന്‍ സ്വീകരിച്ചത്. സ്വന്തമായി ഒരു ജോലിയുമില്ലാത്ത മാര്‍ട്ടിന്‍ മണിച്ചെയിനിലൂടെയും പലിശയ്ക്ക് പണം നല്‍കിയും ലക്ഷങ്ങള്‍ സമ്പാദിച്ചു. മാര്‍ട്ടിന്റെ ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നാലെയാണ് പോലീസ് ഇപ്പോള്‍.
മാര്‍ട്ടിന്‍ ആഡംബര ജീവിതം നയിച്ചിരുന്നതിന്റെ തുടക്കം അമിത പലിശ ഇടപാടില്‍. പിന്നീട് മണി ചെയിന്‍ തട്ടിപ്പുംനടത്തി. വിദേശത്തായിരുന്ന മാര്‍ട്ടിന്‍ തിരിച്ചെത്തിയ ശേഷമാണ് അമിത പലിശയ്ക്ക് പണമിടപാട് നടത്തിയതെന്ന് പോലീസ് പറയുന്നു.
അതിനിടെ വീട്ടുകാരുമായി പിണങ്ങിയ മാര്‍ട്ടിന്‍ എറണാകുളത്തേക്കു താമസംമാറ്റി. മാര്‍ട്ടിന്റെ സുഹൃത്ത് തൃശ്ശൂരില്‍ തുടങ്ങിയ മണി ചെയിന്‍ കമ്പനിയിലും ഇയാള്‍ മുഖ്യ പങ്കാളിയായി. അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് പോലീസിനു ലഭിച്ച വിവരം. സുഹൃത്ത് ഇപ്പോള്‍ വിദേശത്താണ്.
https://www.facebook.com/Malayalivartha