Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

പിഞ്ച് മക്കളെ കെട്ടിത്തൂക്കി പ്രതികാരം! ഒരു ജീവൻ വയറ്റിലും, കണ്ണൂരിലെ വീട്ടിൽ സംഭവിച്ചത്! ആ ദുരൂഹ ചുരുൾ അഴിയുന്നു..

30 MAY 2023 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആദ്യ വിവാഹബന്ധം തകർന്നതിന് പിന്നാലെ രണ്ടാം വിവാഹം. കൃത്യം ഒരാഴ്ച കഴിഞ്ഞ് ആ നടുക്കുന്ന വാർത്ത പുറംലോകം അറിഞ്ഞു. മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തു. ആ വാർത്ത അറിഞ്ഞതോടെ കേരളത്തിലെ അമ്മമാർ അടക്കമുള്ളവർ തേങ്ങി. ഒന്നുമറിയാത്ത ആ കുഞ്ഞുങ്ങളോട് വേണമായിരുന്നോ ഈ ക്രൂരതയെന്ന് പരസ്പ്പരം ചോദിച്ചു. എന്നാൽ അതിനേക്കാൾ നടുക്കുന്നതായിരുന്നു പുറത്ത് വന്ന മറ്റ് റിപ്പോർട്ടുകൾ. ആത്മഹത്യ ചെയ്യുന്ന സമയത്ത് ശ്രീജ നാലാമതും ഗർഭിണിയായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെ കൊലപ്പെടുത്തി ശ്രീജയും പങ്കാളി സുരേഷും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട് അടിച്ചുതകർക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

വീടിൻ്റെ തറയിൽ പാകിയിരുന്ന ടെെലുകളും വാഷ്ബേസിനിലെ ടെെലുകളും ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർത്ത നിലയിൽ കാണപ്പെടുകയായിരുന്നു. വീട് അടിച്ചു തകർത്തിട്ടാണ് ശ്രീജയും പങ്കാളയും ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്തിരുന്നു. തങ്ങൾ കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് വീട്ടിൽ ഈ ക്രൂര സംഭവങ്ങൾ അരങ്ങേറിയത്.

മരണപ്പെടുന്നതിൻ്റെ തലേ ദിവസം ചൊവ്വാഴ്ച രാത്രി 9 മണിക്കും ആത്മഹത്യാ ഭീഷണി മുഴക്കി ശ്രീജ ചെറുപുഴ പൊലീസിനു ഫോൺ ചെയ്തിരുന്നു. തുടർന്ന് ശ്രീജയുടെ വീട്ടിലെത്തിയ പൊലീസ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മടങ്ങുകയായിരുന്നു. പിറ്റേന്ന് വെളുപ്പിന് 5 മണിക്ക് ശ്രീജ വീണ്ടും പൊലീസിനെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വീണ്ടും പൊലീസ് സ്ഥലത്ത് എത്തി. പക്ഷേ അപ്പോഴേക്കും മരണങ്ങൾ നടന്നു കഴിഞ്ഞിരുന്നു.

വീടിനകത്തു പൊലീസ് നടത്തിയ കൂടുതൽ പരിശോധനയിലാണ് വീട് അടിച്ചു തകർക്കാൻ ശ്രമിച്ചിരുന്നു എന്ന് മനസ്സിലാക്കിയത്. വീടിനകത്തു തറയുടെയും അടുക്കളയുടെ വാഷ്ബേസിൻ ഭാഗത്തെയും ടൈലുകൾ തകർത്ത നിലയിലാണ് കാണപ്പെട്ടത്. മാത്രമല്ല തുണികൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ജനൽചില്ലുകളും അടിച്ചു തകർത്തിരുന്നു. തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിരുന്നു.

 

ശ്രീജയും ഷാജിയും ശ്രീജയുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു എന്നും തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കുട്ടികളെ കെട്ടിത്തൂക്കുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉറക്കുഗുളിക കലർത്തി നൽകിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശ്രീജയുടെ മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ കഴിഞ്ഞ ദിവസം ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ ജോലിക്കാരായി​രുന്നു ഷാജിയും ശ്രീജയും. ഇവർ ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് കഴിഞ്ഞ 16ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇവർ നിയമപരമായി മുൻവി​വാഹബന്ധങ്ങൾ വേർപെടുത്തിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

വിവാഹം കഴിഞ്ഞ ശേഷം ഷാജിയും ശ്രീജയും താമസിച്ചിരുന്നത് ശ്രീജയുടെ വീട്ടിലാണ്. ഈ വീട് ശ്രീജയുടെയും മുൻ ഭർത്താവിൻ്റെയും പേരിലുള്ളതാണ്. അതേസമയം വീട് ഒഴി​യണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകി​യ പരാതി​യി​ൽ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയി​ൽ രണ്ട് മക്കളുണ്ട്. ഷാജിയുടെ ആദ്യ ഭാര്യയും ശ്രീജയുമായുള്ള ബന്ധത്തിന് എതിരെ രംഗത്തെത്തിയിരുന്നു. രണ്ടുപേരുടെയും കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ കാരണം ഇവർ മാനസികമായി സമ്മർദ്ദത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. എന്നാൽ മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ അച്ഛൻ പറയുന്നു.

ശ്രീജയും ആദ്യ ഭർത്താവും തമ്മിൽ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീടിന്റെ വാതില്‍ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കിയതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഷാജിയും ശ്രീജയും കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ റിസ്ക്കി തീരുമാനമാണ്. ഷാജിയ്ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ശ്രീജയ്ക്കും ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്. ഒരു ദിവസം രാവിലെ ശ്രീജ ഭര്‍ത്താവിനെ ഒഴിവാക്കുകയാണ് ചെയ്തത്. ഷാജിയാണെങ്കില്‍ അയാളെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യയെയും രണ്ടു കുട്ടികളെയുമാണ്‌ വഴിയാധാരമാക്കിയത്. ഇത്തരം പ്രണയങ്ങളെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. ഈ വിവാഹബന്ധം നിയമപരവുമല്ല. ഈ രീതിയില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്റെ പ്രശ്നങ്ങള്‍ അവര്‍ തന്നയെല്ലേ അനുഭവിക്കേണ്ടത്. പക്ഷെ കുട്ടികള്‍ എന്ത് പിഴച്ചു? ഈ കൂട്ടമരണങ്ങളില്‍ കുട്ടികളുടെ വേര്‍പ്പാട്, അവരുടെ കൊലപാതകം ചെറുപുഴ എന്ന നാടിനു താങ്ങാനാകുന്നതിലും അപ്പുറമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (46 minutes ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (59 minutes ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (1 hour ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (1 hour ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (7 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (8 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (8 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (8 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (8 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (8 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (8 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (9 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (9 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (10 hours ago)

Malayali Vartha Recommends