പിഞ്ച് മക്കളെ കെട്ടിത്തൂക്കി പ്രതികാരം! ഒരു ജീവൻ വയറ്റിലും, കണ്ണൂരിലെ വീട്ടിൽ സംഭവിച്ചത്! ആ ദുരൂഹ ചുരുൾ അഴിയുന്നു..
ആദ്യ വിവാഹബന്ധം തകർന്നതിന് പിന്നാലെ രണ്ടാം വിവാഹം. കൃത്യം ഒരാഴ്ച കഴിഞ്ഞ് ആ നടുക്കുന്ന വാർത്ത പുറംലോകം അറിഞ്ഞു. മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തു. ആ വാർത്ത അറിഞ്ഞതോടെ കേരളത്തിലെ അമ്മമാർ അടക്കമുള്ളവർ തേങ്ങി. ഒന്നുമറിയാത്ത ആ കുഞ്ഞുങ്ങളോട് വേണമായിരുന്നോ ഈ ക്രൂരതയെന്ന് പരസ്പ്പരം ചോദിച്ചു. എന്നാൽ അതിനേക്കാൾ നടുക്കുന്നതായിരുന്നു പുറത്ത് വന്ന മറ്റ് റിപ്പോർട്ടുകൾ. ആത്മഹത്യ ചെയ്യുന്ന സമയത്ത് ശ്രീജ നാലാമതും ഗർഭിണിയായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെ കൊലപ്പെടുത്തി ശ്രീജയും പങ്കാളി സുരേഷും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട് അടിച്ചുതകർക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
വീടിൻ്റെ തറയിൽ പാകിയിരുന്ന ടെെലുകളും വാഷ്ബേസിനിലെ ടെെലുകളും ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർത്ത നിലയിൽ കാണപ്പെടുകയായിരുന്നു. വീട് അടിച്ചു തകർത്തിട്ടാണ് ശ്രീജയും പങ്കാളയും ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്തിരുന്നു. തങ്ങൾ കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് വീട്ടിൽ ഈ ക്രൂര സംഭവങ്ങൾ അരങ്ങേറിയത്.
മരണപ്പെടുന്നതിൻ്റെ തലേ ദിവസം ചൊവ്വാഴ്ച രാത്രി 9 മണിക്കും ആത്മഹത്യാ ഭീഷണി മുഴക്കി ശ്രീജ ചെറുപുഴ പൊലീസിനു ഫോൺ ചെയ്തിരുന്നു. തുടർന്ന് ശ്രീജയുടെ വീട്ടിലെത്തിയ പൊലീസ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മടങ്ങുകയായിരുന്നു. പിറ്റേന്ന് വെളുപ്പിന് 5 മണിക്ക് ശ്രീജ വീണ്ടും പൊലീസിനെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വീണ്ടും പൊലീസ് സ്ഥലത്ത് എത്തി. പക്ഷേ അപ്പോഴേക്കും മരണങ്ങൾ നടന്നു കഴിഞ്ഞിരുന്നു.
വീടിനകത്തു പൊലീസ് നടത്തിയ കൂടുതൽ പരിശോധനയിലാണ് വീട് അടിച്ചു തകർക്കാൻ ശ്രമിച്ചിരുന്നു എന്ന് മനസ്സിലാക്കിയത്. വീടിനകത്തു തറയുടെയും അടുക്കളയുടെ വാഷ്ബേസിൻ ഭാഗത്തെയും ടൈലുകൾ തകർത്ത നിലയിലാണ് കാണപ്പെട്ടത്. മാത്രമല്ല തുണികൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ജനൽചില്ലുകളും അടിച്ചു തകർത്തിരുന്നു. തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിരുന്നു.
ശ്രീജയും ഷാജിയും ശ്രീജയുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു എന്നും തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കുട്ടികളെ കെട്ടിത്തൂക്കുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉറക്കുഗുളിക കലർത്തി നൽകിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശ്രീജയുടെ മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ കഴിഞ്ഞ ദിവസം ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ ജോലിക്കാരായിരുന്നു ഷാജിയും ശ്രീജയും. ഇവർ ഒരു വർഷം മുമ്പ് അടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് കഴിഞ്ഞ 16ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇവർ നിയമപരമായി മുൻവിവാഹബന്ധങ്ങൾ വേർപെടുത്തിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ ശേഷം ഷാജിയും ശ്രീജയും താമസിച്ചിരുന്നത് ശ്രീജയുടെ വീട്ടിലാണ്. ഈ വീട് ശ്രീജയുടെയും മുൻ ഭർത്താവിൻ്റെയും പേരിലുള്ളതാണ്. അതേസമയം വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകിയ പരാതിയിൽ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്. ഷാജിയുടെ ആദ്യ ഭാര്യയും ശ്രീജയുമായുള്ള ബന്ധത്തിന് എതിരെ രംഗത്തെത്തിയിരുന്നു. രണ്ടുപേരുടെയും കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ കാരണം ഇവർ മാനസികമായി സമ്മർദ്ദത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. എന്നാൽ മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ അച്ഛൻ പറയുന്നു.
ശ്രീജയും ആദ്യ ഭർത്താവും തമ്മിൽ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീടിന്റെ വാതില്‍ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കിയതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഷാജിയും ശ്രീജയും കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ റിസ്ക്കി തീരുമാനമാണ്. ഷാജിയ്ക്ക് ഭാര്യയും കുട്ടികളുമുണ്ട്. ശ്രീജയ്ക്കും ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്. ഒരു ദിവസം രാവിലെ ശ്രീജ ഭര്‍ത്താവിനെ ഒഴിവാക്കുകയാണ് ചെയ്തത്. ഷാജിയാണെങ്കില്‍ അയാളെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യയെയും രണ്ടു കുട്ടികളെയുമാണ് വഴിയാധാരമാക്കിയത്. ഇത്തരം പ്രണയങ്ങളെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. ഈ വിവാഹബന്ധം നിയമപരവുമല്ല. ഈ രീതിയില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്റെ പ്രശ്നങ്ങള്‍ അവര്‍ തന്നയെല്ലേ അനുഭവിക്കേണ്ടത്. പക്ഷെ കുട്ടികള്‍ എന്ത് പിഴച്ചു? ഈ കൂട്ടമരണങ്ങളില്‍ കുട്ടികളുടെ വേര്‍പ്പാട്, അവരുടെ കൊലപാതകം ചെറുപുഴ എന്ന നാടിനു താങ്ങാനാകുന്നതിലും അപ്പുറമാണ്.
https://www.facebook.com/Malayalivartha