Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇസ്രായേലിനെ ചാരമാക്കും..ഇസ്ലാമിക ചേരി കളത്തില്‍..പേടിയില്ലെന്ന് നെതന്യാഹു

06 DECEMBER 2023 03:39 PM IST
മലയാളി വാര്‍ത്ത

ഒരേ സമയം ഇറാനോടും ഈജിപ്തിനോടും സിറിയയോടും ലബനോടും അടിക്കാന്‍ തയാറെടുക്കുകയാണ് ഇസ്രായേല്‍. പാല്‌സ്തീനെതിരെ മാത്രമല്ല പശ്ചിമേഷ്യയിലെ ഏത് രാജ്യത്തോടും ഏറ്റുമുട്ടുമുട്ടാന്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു.

അധികം കളിച്ചാല്‍ ഇസ്ലാമിക ശക്തികള്‍ ഒന്നാകെ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയോടെ ആരുടെയും വിരട്ട് നടപ്പാകില്ലെന്നും വരുംദിവസങ്ങളില്‍ യുദ്ധം കഠിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇസ്രായേലിനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്നും ഗാസയില്‍ ഇനി വെടിയുതിര്‍ത്താല്‍ ഇസ്രായേലിനെ ചാരമാക്കി തീര്‍ക്കുമെന്നാണ് ഇറാന്‍ പ്രസതാവിച്ചിരിക്കുന്നത്. പാലസ്തീന്റെ ഏറ്റവും പ്രധാന സഹായരാഷ്ട്രമായ ഇറാനോടു വേണമെങ്കില്‍ ഏറ്റുമുട്ടാന്‍ തയാറാണെന്ന് ഇസ്രായേല്‍ പറഞ്ഞതോടെ ഭയാനകമായ സാഹചര്യത്തിലേക്ക് ഇസ്രായേല്‍-ഹമാസ് യുദ്ധം വഴിമാറുകയാണ്.

 

 

 


കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനോനിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലും ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് വിദേശ റിപ്പോര്‍ട്ടുകള്‍.
ലോക ഭൂപടത്തില്‍നിന്ന് ഇസ്രായേലിനെ എന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാനുമുന്നില്‍ അണിവിരലിന്റെ വലിപ്പം മാത്രമേ ഇസ്രായേലിനുള്ളുവെന്നും ഇസ്ലാമിക ശക്തികള്‍ ഒരുമിച്ച് വളഞ്ഞാക്രമിച്ചാല്‍ ഇസ്രായേല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി മാറുമെന്നും സലാമി ഇന്നലെ വീരവാദം മുഴക്കിയിരുന്നു. ഭീഷണിക്കു വഴങ്ങില്ലെന്നും മുന്‍പും ഇസ്ലാമിക ശക്തികളെ ഒരുമിച്ചു നേരിട്ട് തോല്‍പിച്ച ചരിത്രം ഇസ്രായേലിനുണ്ടെന്നും നെതന്യാഹു വെല്ലുവിളിച്ചതോടെ ഇനിയുള്ള പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുമെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 950 പാലസ്തീനികളെയാണ് ഗാസയില്‍ മാത്രം ഇസ്രായേല്‍ സൈന്യം ബോംബിംഗില്‍ കൊലപ്പെടുത്തിയത്. ഒരു മാസത്തിനുള്ളില്‍ ഹമാസുകളെ ഉന്‍മൂലനം ചെയ്ത് ഗാസയുടെ അധികാരവും അവകാശവും കൈവശപ്പെടുത്തുമെന്നാണ് ഇസ്രായേല്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

 


ഒക്ടോബര്‍ ഏഴിന് രാതി ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് ഹമാസ് നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. കേവലം 48 മണിക്കൂര്‍ കൊണ്ട് ഇസ്രയേല്‍ തകര്‍ന്നടിയുമെന്നും ഇറാനിലെ വര്‍ഗീയ ഭരണകൂടം ആവര്‍ത്തിച്ചിരിക്കുന്നു. അതേ സമയം, തെക്കന്‍ ഗാസയില്‍ മുന്നേറ്റം തുടരുന്ന ഇസ്രയേല്‍ കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി പതിനായിരം പലസ്തീനികളെ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കാനാണ് ഇസ്രായേലിന്റെ നീക്കം.
ആസൂത്രിതമായ നീക്കത്തില്‍ ഹമാസിന്റെ യുദ്ധതന്ത്രജ്ഞരിലെ പ്രധാനികളിലൊരാളായ കമാന്‍ഡര്‍ ഹൈതം ഖുവാജരിയെ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍മാരിലൊരാളിയിരുന്നു ഹൈതം. ഒരാഴ്ചയ്ക്കുള്ളില്‍ ഹമാസിന്റെ പ്രധാന നേതാക്കളെയെല്ലാം കൊലപ്പെടുത്താനും അടുത്തയാഴ്ച ബോംബിംഗിലൂടെ ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനും തൊട്ടുപിന്നാലെ ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊലപ്പെടുത്താനുമാണ് ഇസ്രായേലിന്റെ തീരുമാനം.
കഴിഞ്ഞ ഏഴു ദിവസത്തെ വെടിനിറുത്തല്‍ ഇടവേളയില്‍ ഹമാസ് തീവ്രവാദകള്‍ തുരങ്കങ്ങളില്‍ നിന്നിറങ്ങി മോസ്‌കുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും ഇടംപറ്റിയിരിക്കുന്നതായാണ് ഇസ്രായേലിന്റെ നിഗമനം. 51 ദിനത്തെ യുദ്ധത്തില്‍ ഇതോടരം പതിനായ്യായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അയ്യായിരത്തിലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉള്‍പ്പെടുന്നു. സിവിലിയന്‍ എന്ന പേരില്‍ കൊല്ലപ്പെട്ടവരെല്ലാം ഹമാസ് തീവ്രവാദികളായിരുന്നതായാണ് ഇസ്രായേലിന്റെ വിശദീകരണം.

 

 

 


ഗാസ മുഴുവന്‍ കരയുദ്ധം ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പന്ത്രണ്ടോളം ടാങ്കുകള്‍ക്കൊപ്പം കവചിതവാഹനങ്ങളും ബുള്‍ഡോസറുകളും തിങ്കളാഴ്ച ഗാസ നഗരമധ്യത്തിലേക്ക് പ്രവേശിച്ചു.
അതേ സമയം ഗാസയില്‍നിന്ന് ആരെയും സ്ഥിരമായി കുടിയിറക്കാനല്ല ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സേനാവക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പ്രഖ്യാപനം നടത്തി. 75 വര്‍ഷംമുമ്പ് ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍വന്നപ്പോള്‍ 7.60 ലക്ഷം പലസ്തീന്‍കാര്‍ കുടിയിറക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍നിന്ന് 11 ലക്ഷംപേരെ ഇസ്രയേല്‍ കുടിയിറക്കിയിരുന്നു. ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷംപേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. തെക്കന്‍ ഗാസയില്‍ നിന്ന് പാലസ്തീനികളെ പുറത്താക്കിയാല്‍ ഈ അഭയാര്‍ഥികള്‍ എവിടെ പോകും എന്നതാണ് ലോകത്തിനു മുന്നിലെ പ്രധാന ചോദ്യം. സാമ്പത്തിക, സായുധ സഹായങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഈജിപ്തും ഇറാനും.

 

 

 


വടക്കന്‍ ഗാസയെ ശവപ്പറമ്പാക്കി മാറ്റിയതിന് പിന്നാലെയാണ് ഇസ്രായേല്‍ കരയുദ്ധം തെക്കന്‍ ഗാസയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തെക്കന്‍ ഗാസയും ഇസ്രായേല്‍ ആക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാന്‍ ഇടമില്ലാത്ത സാഹചര്യമാകും പലസ്തീനികള്‍ക്കും ഹമാസ് തീവ്രവാദികള്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (13 minutes ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (27 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (42 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (2 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (2 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (2 hours ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (4 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (4 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

Malayali Vartha Recommends