Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഇസ്രായേലിനെ ചാരമാക്കും..ഇസ്ലാമിക ചേരി കളത്തില്‍..പേടിയില്ലെന്ന് നെതന്യാഹു

06 DECEMBER 2023 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

ഒരേ സമയം ഇറാനോടും ഈജിപ്തിനോടും സിറിയയോടും ലബനോടും അടിക്കാന്‍ തയാറെടുക്കുകയാണ് ഇസ്രായേല്‍. പാല്‌സ്തീനെതിരെ മാത്രമല്ല പശ്ചിമേഷ്യയിലെ ഏത് രാജ്യത്തോടും ഏറ്റുമുട്ടുമുട്ടാന്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു.

അധികം കളിച്ചാല്‍ ഇസ്ലാമിക ശക്തികള്‍ ഒന്നാകെ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയോടെ ആരുടെയും വിരട്ട് നടപ്പാകില്ലെന്നും വരുംദിവസങ്ങളില്‍ യുദ്ധം കഠിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇസ്രായേലിനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്നും ഗാസയില്‍ ഇനി വെടിയുതിര്‍ത്താല്‍ ഇസ്രായേലിനെ ചാരമാക്കി തീര്‍ക്കുമെന്നാണ് ഇറാന്‍ പ്രസതാവിച്ചിരിക്കുന്നത്. പാലസ്തീന്റെ ഏറ്റവും പ്രധാന സഹായരാഷ്ട്രമായ ഇറാനോടു വേണമെങ്കില്‍ ഏറ്റുമുട്ടാന്‍ തയാറാണെന്ന് ഇസ്രായേല്‍ പറഞ്ഞതോടെ ഭയാനകമായ സാഹചര്യത്തിലേക്ക് ഇസ്രായേല്‍-ഹമാസ് യുദ്ധം വഴിമാറുകയാണ്.

 

 

 


കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനോനിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ദമാസ്‌കസിലും ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് വിദേശ റിപ്പോര്‍ട്ടുകള്‍.
ലോക ഭൂപടത്തില്‍നിന്ന് ഇസ്രായേലിനെ എന്നേക്കുമായി തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാനുമുന്നില്‍ അണിവിരലിന്റെ വലിപ്പം മാത്രമേ ഇസ്രായേലിനുള്ളുവെന്നും ഇസ്ലാമിക ശക്തികള്‍ ഒരുമിച്ച് വളഞ്ഞാക്രമിച്ചാല്‍ ഇസ്രായേല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി മാറുമെന്നും സലാമി ഇന്നലെ വീരവാദം മുഴക്കിയിരുന്നു. ഭീഷണിക്കു വഴങ്ങില്ലെന്നും മുന്‍പും ഇസ്ലാമിക ശക്തികളെ ഒരുമിച്ചു നേരിട്ട് തോല്‍പിച്ച ചരിത്രം ഇസ്രായേലിനുണ്ടെന്നും നെതന്യാഹു വെല്ലുവിളിച്ചതോടെ ഇനിയുള്ള പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുമെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 950 പാലസ്തീനികളെയാണ് ഗാസയില്‍ മാത്രം ഇസ്രായേല്‍ സൈന്യം ബോംബിംഗില്‍ കൊലപ്പെടുത്തിയത്. ഒരു മാസത്തിനുള്ളില്‍ ഹമാസുകളെ ഉന്‍മൂലനം ചെയ്ത് ഗാസയുടെ അധികാരവും അവകാശവും കൈവശപ്പെടുത്തുമെന്നാണ് ഇസ്രായേല്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

 


ഒക്ടോബര്‍ ഏഴിന് രാതി ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് ഹമാസ് നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ പതിന്മടങ്ങ് ശക്തിയുള്ള ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. കേവലം 48 മണിക്കൂര്‍ കൊണ്ട് ഇസ്രയേല്‍ തകര്‍ന്നടിയുമെന്നും ഇറാനിലെ വര്‍ഗീയ ഭരണകൂടം ആവര്‍ത്തിച്ചിരിക്കുന്നു. അതേ സമയം, തെക്കന്‍ ഗാസയില്‍ മുന്നേറ്റം തുടരുന്ന ഇസ്രയേല്‍ കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി പതിനായിരം പലസ്തീനികളെ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കാനാണ് ഇസ്രായേലിന്റെ നീക്കം.
ആസൂത്രിതമായ നീക്കത്തില്‍ ഹമാസിന്റെ യുദ്ധതന്ത്രജ്ഞരിലെ പ്രധാനികളിലൊരാളായ കമാന്‍ഡര്‍ ഹൈതം ഖുവാജരിയെ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍മാരിലൊരാളിയിരുന്നു ഹൈതം. ഒരാഴ്ചയ്ക്കുള്ളില്‍ ഹമാസിന്റെ പ്രധാന നേതാക്കളെയെല്ലാം കൊലപ്പെടുത്താനും അടുത്തയാഴ്ച ബോംബിംഗിലൂടെ ഹമാസുകളുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കാനും തൊട്ടുപിന്നാലെ ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊലപ്പെടുത്താനുമാണ് ഇസ്രായേലിന്റെ തീരുമാനം.
കഴിഞ്ഞ ഏഴു ദിവസത്തെ വെടിനിറുത്തല്‍ ഇടവേളയില്‍ ഹമാസ് തീവ്രവാദകള്‍ തുരങ്കങ്ങളില്‍ നിന്നിറങ്ങി മോസ്‌കുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും ഇടംപറ്റിയിരിക്കുന്നതായാണ് ഇസ്രായേലിന്റെ നിഗമനം. 51 ദിനത്തെ യുദ്ധത്തില്‍ ഇതോടരം പതിനായ്യായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ അയ്യായിരത്തിലേറെ കുട്ടികളും ആയിരത്തിലേറെ സ്ത്രീകളും ഉള്‍പ്പെടുന്നു. സിവിലിയന്‍ എന്ന പേരില്‍ കൊല്ലപ്പെട്ടവരെല്ലാം ഹമാസ് തീവ്രവാദികളായിരുന്നതായാണ് ഇസ്രായേലിന്റെ വിശദീകരണം.

 

 

 


ഗാസ മുഴുവന്‍ കരയുദ്ധം ഇസ്രായേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പന്ത്രണ്ടോളം ടാങ്കുകള്‍ക്കൊപ്പം കവചിതവാഹനങ്ങളും ബുള്‍ഡോസറുകളും തിങ്കളാഴ്ച ഗാസ നഗരമധ്യത്തിലേക്ക് പ്രവേശിച്ചു.
അതേ സമയം ഗാസയില്‍നിന്ന് ആരെയും സ്ഥിരമായി കുടിയിറക്കാനല്ല ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സേനാവക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പ്രഖ്യാപനം നടത്തി. 75 വര്‍ഷംമുമ്പ് ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍വന്നപ്പോള്‍ 7.60 ലക്ഷം പലസ്തീന്‍കാര്‍ കുടിയിറക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വടക്കന്‍ ഗാസയില്‍നിന്ന് 11 ലക്ഷംപേരെ ഇസ്രയേല്‍ കുടിയിറക്കിയിരുന്നു. ഇവരുള്‍പ്പെടെ യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷംപേരില്‍ ഭൂരിപക്ഷവും പാര്‍ക്കുന്നത് തെക്കന്‍ ഗാസയിലാണ്. തെക്കന്‍ ഗാസയില്‍ നിന്ന് പാലസ്തീനികളെ പുറത്താക്കിയാല്‍ ഈ അഭയാര്‍ഥികള്‍ എവിടെ പോകും എന്നതാണ് ലോകത്തിനു മുന്നിലെ പ്രധാന ചോദ്യം. സാമ്പത്തിക, സായുധ സഹായങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഈജിപ്തും ഇറാനും.

 

 

 


വടക്കന്‍ ഗാസയെ ശവപ്പറമ്പാക്കി മാറ്റിയതിന് പിന്നാലെയാണ് ഇസ്രായേല്‍ കരയുദ്ധം തെക്കന്‍ ഗാസയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തെക്കന്‍ ഗാസയും ഇസ്രായേല്‍ ആക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാന്‍ ഇടമില്ലാത്ത സാഹചര്യമാകും പലസ്തീനികള്‍ക്കും ഹമാസ് തീവ്രവാദികള്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (20 minutes ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (32 minutes ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (2 hours ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (3 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (3 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (10 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (10 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (10 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends