ജനരക്ഷായാത്ര സമാപിച്ചു... അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര; മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്ന് അമിത് ഷാ
അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ ബലിദാനം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്‌ബോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു. ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.
വികസനകാര്യത്തില്‍ ചര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടായാല്‍ തങ്ങള്‍ തയാര്‍. ബി ജെ പി പ്രവര്‍ത്തകരെ കൊലചെയ്തതെന്തിനെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോ. ബി ജെ പി ~ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനാലാണ് ജനരക്ഷാ യാത്ര വേണ്ടി വന്നത്. ജനരക്ഷാ യാത്ര ഇന്ത്യയില്‍ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും നടന്നു. പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് നടന്നപ്പോള്‍ അത് ശരിയല്ലെന്നാണ് സി പി എം ജനറല്‍ സെക്രട്ടരി സീതാറാം യച്ചൂരി പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ഓഫീസുകള്‍ ബോംബ് വച്ച് തകര്‍ത്തവരാണ് പാര്‍ട്ടി ഓഫീസുകളിലേക്ക് പ്രകടനമരുതെന്ന് പറയുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റുകാര്‍ എവിടെയൊക്കെ അധികാരത്തില്‍ നിന്ന് പുറത്തു പോയിട്ടുണ്ടോ അതിന്റെ കാരണം അഴിയമതിയും കുടുംബവാഴ്ചയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നത് അഴിമതിയും അക്രമവും മൂലമാകും.
https://www.facebook.com/Malayalivartha