റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...

റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നടപ്പായാലും റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്. കെയ്റോ കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ച പുരോഗമിക്കവെയാണ് നെതന്യാഹുവിന്റെ പ്രകോപന പ്രഖ്യാപനം. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായും റഫയെ ആക്രമിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യാതെ പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു.എന്നാൽ റഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഫലസ്തീൻ ജനതയോട് താൽപര്യമുണ്ടെങ്കിൽ വെടിനിർത്തലിന് തയാറാവാൻ ഈ നിർണായക ഘട്ടത്തിലെങ്കിലും ഹമാസ് തയാറാവണമെന്നും അമേരിക്ക ആവർത്തിച്ചു. അതേസമയം, നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കൂടുതൽ ശക്തമായി.
റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രക്ഷോഭകർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രായേലിനുള്ള സൈനിക സഹായം നിർത്തണമെന്ന് ജർമനിയോട് ഉത്തരവിടണമെന്ന നിക്കരാഗ്വയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇസ്രായേലിന് ആയുധങ്ങൾ നൽകി ജർമനി വംശഹത്യയെ പിന്തുണയ്ക്കുന്നതായി നിക്കരാഗ്വ കുറ്റപ്പെടുത്തി.അതേസമയം, ഗസ്സയിലെ സ്ഥിതിഗതികളിൽ കോടതി നടുക്കം പ്രകടിപ്പിച്ചു. തനിക്കും സൈനിക നേതൃത്വത്തിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതി നീക്കത്തെ നെതന്യാഹു വിമർശിച്ചു.ഇപ്പോഴും ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ആകെ മരണ സംഖ്യ 34,535 ആയി ഉയർന്നു.
കൂടാതെ ഇസ്രായേലിനുള്ള സൈനിക സഹായവും മറ്റ് സഹായങ്ങളും നിർത്തിവെക്കാൻ ജർമനിയോട് ഉത്തരവിടണമെന്ന നികരാഗ്വയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇസ്രായേലിന് ആയുധങ്ങളും പിന്തുണയും നൽകി ജർമനി വംശഹത്യയെ സഹായിക്കുകയാണെന്ന് നികരാഗ്വ ചൂണ്ടിക്കാട്ടി.ഗസ്സയിലെ യു.എൻ സഹായ ഏജൻസിക്ക് ധനസഹായം പുതുക്കാനും ജർമനിയോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നിയമ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതേസമയം ഗസ്സയിലെ അവസ്ഥകളിൽ അതീവ ഉത്ക്കണ്ഠയുണ്ടെന്ന് കോടതി പറഞ്ഞു.മധ്യ ഗസ്സയിലെ അൽ സഹ്റയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നുസൈറാത്ത് ക്യാമ്പിന് നേരെ സൈന്യം വെടിയുതിർത്തു.
ഗസ്സയിൽ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) 182 ജീവനക്കാർ കൊല്ലപ്പെട്ടതായി മേധാവി ഫിലിപ് ലസാരിനി പറഞ്ഞു. ഏജൻസിയുടെ 160 കെട്ടിടങ്ങളും തകർന്നു. ഇവിടെ അഭയം പ്രാപിച്ച 400 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,535 ആയി.77,704 പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ നടപടികളിൽ കിഴക്കൻ ജറൂസലം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 469 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 4,974 പേർക്ക് പരിക്കേറ്റു. അതേസമയം അമേരിക്കൻ നിർമിത വ്യോമ പ്രതിരോധ സംവിധാനം പാട്രിയോട്ടിന്റെ ഉപയോഗം ഇസ്രായേൽ സൈന്യം അവസാനിപ്പിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. പകരം രണ്ടുമാസത്തിനകം നൂതന സംവിധാനം ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha


























