മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ്..ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന്, മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്...
മേയർ ആര്യ രാജേന്ദ്രനും കെ എസ ആർ ടി സി ഡ്രൈവർ യാദുവുമായിട്ടുള്ള തർക്കം ജനം കൂടെ ഏറ്റെടുത്തിരിക്കുകയാണ് . മേയർകെതിരെയുള്ള പരാതിയിൽ ഇത് വരെയും നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതെ ഇരിക്കുകയൂം . എന്നാൽ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ ക്കു എതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട് . ഇതിനെതിരെ വ്യപക പ്രതിഷേധമാണ് ഉയർന്നു കേട്ട് കൊണ്ട് ഇരിക്കുന്നത്. മേയർ ആണെങ്കിൽ യദുവിന്റെ ചരിത്രം മുഴുവൻ ചികഞ്ഞു എടുക്കുകയാണ് ഇപ്പോൾ . അപ്പോൾ ഇന്നലെ മുതൽ പറയുന്നതാണ് യദുവിനെതിരെ മുൻപും പല കേസുകളും ഉണ്ടായിട്ടുണ്ട് എന്നുള്ളത് . കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച്. യദുവിനെതിരെ നേരത്തേയുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ പറയുന്ന കേസുകൾ ഏതൊക്കെ. ഏതാനും ദിവസമായി വാർത്തകളിൽ പതിവായി കാണുന്നതാണ് യദുവിന്റെ മുൻ കേസുകൾ.
ഡ്രൈവർക്കെതിരെ 3 കേസുകളുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകൾ തള്ളിയതാണെന്നാണ്. ആ കേസുകൾ ഏതൊക്കെയാണ്. ? യദുവിനെതിരെ 3 കേസുകൾ ; അവ തീർപ്പായി ...സ്ത്രീയെ അപമാനിച്ചതിനു ഒരു കേസും അലക്ഷ്യമായി വാഹനം ഓടിച്ചതിനു രണ്ടു കേസുകളും യദുവിനെതിരെയുണ്ടായിരുന്നു. സ്ത്രീയെ അപമാനിച്ചെന്ന പരാതി ഒത്തുതീർപ്പാക്കി. അലക്ഷ്യമായി വാഹനം ഓടിച്ച കേസുകൾ പിഴയിലൊതുങ്ങി.കേസ് 1 ...2017 മാർച്ചിലാണ് യദുവിനെതിരെ ആദ്യ കേസ് റജിസ്റ്റർ ചെയ്യുന്നത്. നേമം തളിയാദിച്ചപുരം റോഡിൽവച്ച് യുവതിയെ തടഞ്ഞുനിർത്തി തന്റെ വസ്ത്രം ഊരി കാണിച്ച് അശ്ലീല വർത്തമാനം പറഞ്ഞതിനാണ് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസ് പിന്നീട് കോടതിയിൽ ഒത്തുതീർപ്പിലെത്തി. കേസ് 2 ...2017 നവംബറിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തത്.
പേരൂർക്കട ഭാഗത്തുനിന്നും കുടപ്പനക്കുന്ന് ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് അപകടകരമായി ഓടിച്ചതിനാണ് നേമം വെള്ളായണി സ്വദേശിയായ യദുവിനെതിരെ പൊലീസ് കേസെടുത്തത്. കേസ് 3 ...പ്രൈവറ്റ് ബസിന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോൾ കിഴക്കേക്കോട്ട നിന്നും തമ്പാനൂർ ഭാഗത്തേക്ക് ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചതാണ് മൂന്നാമത്തെ കേസ്. ഈ സംഭവത്തിൽ പരാതി നൽകിയ യുവതിക്ക് ബസിലെ സീറ്റില്‍നിന്നും തെറിച്ച് മുന്നിലെ കമ്പനിയിൽ ചെന്ന് ഇടിച്ച് കൈയ്ക്ക് പരുക്കേറ്റിരുന്നു. കേസ് 4 ...മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസിനു മുന്നിൽ കാർ നിർത്തി ഡ്രൈവറോട് തർക്കിച്ച സംഭവം ചൂടുപിടിച്ച ചർച്ചയും രാഷ്ട്രീയ വിവാദവുമാണ്. സംഭവത്തിൽ മേയറെയും ഡ്രൈവറെയും പിന്തുണയ്ക്കുന്നവരുണ്ട്. മേയർ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുത്തിട്ടില്ല. ആ കേസുകൾ കോടതി തള്ളിയത്: യദു കേസുകൾ കോടതി തള്ളിയതാണ്.കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്കെടുക്കില്ല. മേയർക്കെതിരെ കേസുമായി മുന്നോട്ടുപോകും.ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് ഡ്രൈവർ എൽ.എച്ച്.യദു തമ്പാനൂരിൽ നിന്നു തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ സീറ്റിലെത്തിയത്. രാവിലെ ഒൻപതരയോടെ തൃശൂരിലെത്തി. അവിടെ വിശ്രമം ഏകദേശം 3 മണിക്കൂർ മാത്രം. പന്ത്രണ്ടരയോടെ ഭക്ഷണം കഴിച്ച് വീണ്ടും ബസിൽ. ഒരു മണിക്ക് തൃശൂരിൽ നിന്നു പുറപ്പെട്ട ബസാണ് തിരികെ വരുംവഴി മേയറും എംഎൽഎയും സംഘവും ചേർന്ന് തടഞ്ഞിട്ടത്.
രാത്രി ഒൻപതരയോടെ തമ്പാനൂരിൽ എത്തേണ്ട വണ്ടി തിരക്കു കാരണം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.ബസിനു കുറുകെ കാർ നിർത്തി തടയുകയും ട്രിപ്പ് പൂർണമാക്കാൻ അനുവദിക്കാതെ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ പരാതി നൽകാൻ തയാറാകാതെ കെഎസ്ആർടിസി. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള സംഭവത്തിലാണ് ഭരണകക്ഷിയുടെ പിന്തുണ കൂടിയുള്ളതിനാൽ പരാതി നൽകാതെ കെഎസ്ആർടിസി ഉരുണ്ടു കളിക്കുന്നത്.
https://www.facebook.com/Malayalivartha