യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരിയിൽ യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചു യുവതി മണിക്കൂറിനുള്ള കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരണം..വില്ലനായത് അരളിപ്പൂ..?
നഴ്സിങ് ജോലിക്കായി യു.കെ യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേത്തി. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് പോകാനിരുന്നത്. എന്നാൽ, ആലപ്പു മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനായി സൂര്യ വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു. പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോറൻസിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു പോസ്റ്റ്മോർട്ടം.
അരളിയുടെ എല്ലാ ഭാഗവും വിഷാംശം ഉള്ളതാണെന്ന് മുതിർന്ന ശാസ്ത്രജ്ഞനും കെ.എഫ്.ആർ.ഐ (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) മുൻഡയറക്ടറുമായ ഡോ. കെ.വി. ശങ്കരൻ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
·
‘‘നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം.
അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരണമെന്ന് പ്രചരണങ്ങൾ ഉണ്ട്. എന്നാൽ അത് തെറ്റാണ്. അരളി ശരീരത്തിലെത്തിയാൽ ഉടൻ ആരും മരിക്കില്ല. പക്ഷേ ശരീരത്തില്‍ എത്തുന്ന വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി മാറിമറിയും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെല്ലാം ബാധിക്കുന്നു. മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.’’– കെ.വി. ശങ്കരൻ പറഞ്ഞു.
അതേസമയം, തെച്ചിയും തുളസിയും പ്രശ്നക്കാരല്ലെന്നും ഇവ ആയുർവേദ ചികിത്സയില്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല ക്ഷേത്രങ്ങളും അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രത്തിൽ പത്ത് വർഷം മുൻപ് തന്നെ അരളിപ്പൂവിനെ നിവേദ്യപൂജയിൽനിന്ന് മാറ്റിനിർത്തിയിരുന്നു.
https://www.facebook.com/Malayalivartha