തനിച്ചായിരുന്ന സീതാമണി തന്റെ സഹായത്തിന് താങ്ങും തണലുമായി എത്തിയ കാമുകനെ ഏറെ വിശ്വസിച്ചപ്പോൾ അവർക്കിടയിൽ രൂപപ്പെട്ടത് കൊടും ചതി
കൊല്ലം കടയ്ക്കലില്‍ വീട്ടിനുള്ളില്‍ മരിച്ചുകിടന്ന 68 കാരി സീതാമണിയുടെ മരണം കൊലപാതകം. പണത്തിന് വേണ്ടിയാണ് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടമ്മയുമായി സൗഹൃദമുള്ള വെഞ്ഞാറമൂട് സ്വദേശി റഹീമിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കല്‍ പുതുകോണത്ത് സീതാ വിലാസത്തില്‍ സീതാ മണിയെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഒറ്റക്ക് താമസിച്ചിരുന്ന സീതാമണിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. കൊലപാതമാണെന്ന് ആദ്യമെ പൊലീസ് ഉറപ്പിച്ച കേസില്‍ ഉച്ചയോടെയാണ് പ്രതി അറസ്റ്റിലായത്. തലയില്‍ കാണപ്പെട്ട ആഴത്തിലുള്ള മുറിവാണ് കൊലപാതകമാണെന്ന് സംശയം ഉയരാന്‍ ഇടയാക്കിയത്.
റഹീം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടു വര്‍ഷം മുന്‍പ് താല്ക്കാലിക ക്ലീനിങ് ജോലി നോക്കിവരുന്നതിനിടെയാണ് സീതാമണിയേ പരിചയപ്പെട്ടത്. ആറുമാസമായി സീതാമണിയുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. പ്രതി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇവരില്‍ നിന്ന് അന്‍പതിനായിരം രൂപ വാങ്ങാന്‍ റഹീം പലമാര്‍ഗത്തിലും ശ്രമിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലെത്തിയ റഹീം പണം ആവശ്യപ്പെട്ട് സീതാമണിയുമായി വഴക്കുണ്ടായി.
രാത്രി ആഹാരം കഴിച്ചു കിടന്ന സീതാമണിയെ ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ചും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ നിന്ന് മാലയും വളയും ഊരിയെടുത്തു. സീതാമണിയുടെ മൊബൈലും അലമാരയില്‍ നിന്ന് ഇരുപത്തിയയ്യാരിം രൂപയും മോഷ്ടിച്ച പ്രതി തെളിവ് നശിപ്പിക്കുന്നതിനായി മുറിക്കുള്ളില്‍ ഡെറ്റോളും ശുചിമുറി കഴുകുന്ന ലോഷനും ഒഴിച്ചു.
പൊലീസിനെ വഴിതെറ്റിക്കുന്നതിന് അപരിചിതരായ സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോ വീട്ടില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പുനലൂര്‍ ഡിവൈ.എസ്.പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha