ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ ദേവി ടീച്ചർക്ക് പ്രണാമം...
ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു. ചെറുപ്പകാലം മുതലുള്ള അവരുടെ ചിത്രങ്ങൾ കാണുമ്പോഴെല്ലാം ആഴം ദ്യോതിപ്പിക്കുന്ന ആ കണ്ണുകളിൽ ദൃഷ്ടി ഉടക്കും.അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു. കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു. കണ്ട കാഴ്ചകളുടെ ശക്തിയിൽ മുഖങ്ങൾ ജ്വലിച്ചു നിന്നു. ഹൃദയകുമാരി, സുഗതകുമാരി, സുജാതാ ദേവി.. തീക്ഷ്ണ സംവേദനത്തിനായി കണ്ണുകൾ തുറന്നിരിക്കണമെന്ന് ഓർമ്മിപ്പിച്ചിരുന്ന രണ്ടു കണ്ണുകൾ കൂടി ഇന്നടഞ്ഞു..സുജാതാ ദേവി ടീച്ചർക്ക് പ്രണാമം...
കവി ബോധീശ്വരന്റെ പുത്രിയും എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയുമാണ് പ്രഫ. ബി. സുജാത ദേവി (72). ഹൃദയ കുമാരി 2014 ൽ അന്തരിച്ചു.
കാടുകളുടെ താളം തേടി എന്ന കാവ്യ സമാഹാരത്തിലൂടെയാണ് സുജാത ദേവി ഏറെ ശ്രദ്ധേയയായ കവയിത്രിയായി മാറിയത്. നിരവധി കവിതാ സമാഹാരവും സഞ്ചാര സാഹിത്യങ്ങളും രചിച്ച സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്കാവരവും ലഭിച്ചിട്ടുണ്ട്.
പരേതനായ അഡ്വ. ഗോപാലകൃഷ്ണന് നായരാണ് ഭര്‍ത്താവ്. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍. പരേതയായ പ്രഫ. ഹൃദയ കുമാരി സഹോദരിയാണ്. മൃതദേഹം സുഗതകുമാരിയുടെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.
https://www.facebook.com/Malayalivartha